Activate your premium subscription today
കുമരകം ∙ സംസ്ഥാന മത്സ്യമായ കരിമീനേ നീ എവിടെ? മത്സ്യത്തൊഴിലാളികൾ അന്വേഷിക്കുന്നു. വേമ്പനാട്ട് കായലിൽ നിന്നു കരിമീൻ ലഭ്യത തീരെ കുറഞ്ഞതു വെള്ളവലി തൊഴിലാളികളെ ആശങ്കയിലാക്കുന്നു. മറ്റു മത്സ്യങ്ങൾ കിട്ടാതെ വരുമ്പോഴും മത്സ്യത്തൊഴിലാളികളെ തൊഴിലിൽ പിടിച്ചു നിർത്തിയിരുന്നത് കരിമീൻ ആണ്. അതു കൂടി ഇല്ലാതാകുന്ന സ്ഥിതിയുണ്ടായാൽ മീൻപിടിത്തത്തിന് ഇനി പോകേണ്ടി വരില്ലെന്ന് തൊഴിലാളികൾ. കരിമീനിന്റെ ലഭ്യത കുറഞ്ഞതോടെ വിലയും കൂടി. കുമരകത്ത് എത്തുന്ന വിദേശികൾ അടക്കമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിഭവമാണു കരിമീൻ.
ഈ ആഴ്ച എവിടെ പോകുമെന്ന് ആലോചിക്കുകയാണെങ്കിൽ കോട്ടയം ജില്ലയിലെ കുമരകം ബെസ്റ്റ് ഓപ്ഷനാണ്. അവധിക്കാലം തീരാറായി, അധികം വൈകാതെ കുമരകത്തേക്ക് ഒന്ന് യാത്ര ചെയ്ത് നോക്കൂ.കണ്ണിനും മനസ്സിനും കുളിർമയേകുന്ന സ്ഥലമാണ് കുമരകം. ഇവിടെ എക്സ്പ്ലോർ ചെയ്യാൻ അനവധി ഓപ്ഷനുകളാണുള്ളത്. അതുകൊണ്ട് വന്നാൽ എന്ത് ചെയ്യും എന്നോർത്ത് വിഷമിക്കേണ്ട. കുമരകം പക്ഷി സങ്കേതം, ഉൾനാടൻ ബോട്ടിങ്, കായൽ കാഴ്ചകൾ തുടങ്ങി ഒരുപാടുണ്ട്. വേമ്പനാട്ട് കായലിന്റെ സൗന്ദര്യം കൂടിയാകുമ്പോൾ കുമരകം അതി സുന്ദരിയാണ്
കുമരകം ∙ പടിഞ്ഞാറൻ മേഖലയിൽ തോടുകൾ നിറയുന്നത് പ്രതിസന്ധിയാകുന്നു. പ്രശ്നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല. കുമരകം, അയ്മനം, തിരുവാർപ്പ് മേഖലയിലെ പല ഇടത്തോടുകളിലൂടെയും ചെറിയ ജലവാഹനങ്ങൾക്കു പോലും കടന്നുപോകാൻ കഴിയില്ല. പോളയും കടകലും നിറഞ്ഞും തെങ്ങിൻ തടികൾ തോട്ടിലേക്കു വീണും
കോട്ടയം ∙ രാഷ്ട്രപതി ദ്രൗപദി മുർമു എത്തുമെന്ന അറിയിപ്പ് ലഭിച്ചതോടെ കോട്ടയം ജില്ലയിൽ ഒരുക്കം സജീവം. ആഭ്യന്തര വകുപ്പിൽനിന്നു ജില്ലാ പൊലീസിനു അറിയിപ്പ് ലഭിച്ചതോടെ സുരക്ഷാ ഒരുക്കം തുടങ്ങി. കുമരകത്തും പാലായിലും രാഷ്ട്രപതി എത്തുമെന്നാണു സൂചന. പാലാ സെന്റ് തോമസ് കോളജിൽ ജില്ലാ പൊലീസ് പ്രാഥമിക വിലയിരുത്തൽ
കുമരകം ∙ വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിനു ദുരിതമായി വൈദ്യുതി മുടക്കം. മഴ പെയ്താൽ വൈദ്യുതി മുടങ്ങും. കാറ്റു കൂടി വീശിയാൽ വൈദ്യുതി എപ്പോൾ പോയെന്നു ചോദിച്ചാൽ മതി. കാറ്റും മഴയും ഉണ്ടായാലുടൻ മുടങ്ങുന്ന വൈദ്യുതി പിന്നെ എപ്പോൾ വരുമെന്നത് കണ്ടറിയണം. രാത്രിയിലും പകലുമുള്ള വൈദ്യുതി മുടക്കം ജനത്തിനു
കുമരകം ∙ കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്കു കൂടി പ്രയോജനകരമാകുംവിധം പാതിരാമണൽ വികസനം വരുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്ന് കൂടുതൽ സഞ്ചാരികളെ പാതിരാമണലിലേക്ക് ആകർഷിക്കുന്നതിനായി പുതിയ പദ്ധതികൾ വരും.ആലപ്പുഴയിൽനിന്ന് കുട്ടനാട് ചുറ്റി കായൽ സൗന്ദര്യം ആസ്വദിച്ച് പാതിരാമണൽ സന്ദർശിച്ചു പോകുന്നതിനായി
കുമരകം ∙ വൈദ്യുതി മുടക്കം വിനോദ സഞ്ചാര മേഖലയ്ക്കൊപ്പം നാട്ടുകാർക്കും തിരിച്ചടിയാകുന്നു. വിനോദ സഞ്ചാര മേഖലയിലെ വൈദ്യുതി മുടക്കം മൂലം ഇവിടത്തെ സ്ഥാപനങ്ങൾക്കു വലിയ നഷ്ടം സംഭവിക്കുന്നു. പൊതുജനങ്ങളെയും വ്യാപാരികളെയും ഓഫിസ് ജീവനക്കാരെയും ദുരിതത്തിലാക്കിയാണു പലപ്പോഴായി വൈദ്യുതി മുടക്കം.കഴിഞ്ഞ ദിവസം വിനോദ സഞ്ചാര സ്ഥാപനത്തിന്റെ ഉദ്ഘാടനം ദിവസം രാത്രി ഒരു മണിക്കൂറിലേറെ സമയം വൈദ്യുതി മുടങ്ങി. ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയും ജില്ലാ കലക്ടറും വൈദ്യുതി വരുന്നതു വരെ കാത്തിരിക്കേണ്ടി വന്നു.
കുമരകം ∙ കുണ്ടും കുഴിയുമായി കിടന്ന റോഡുകൾ പലതും മോടികൂട്ടി യാത്രക്കാരെ വരവേൽക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ റോഡുകൾ തകർന്നത് വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. കൊഞ്ചുമട–പള്ളിക്കായൽ റോഡ് കൊഞ്ചുമട –പള്ളിക്കായൽ റോഡിന്റെ റീടാറിങ് ജോലി പൂർത്തിയായി.പഞ്ചായത്ത് നസ്രത്ത്
കുമരകം ∙ മൈസൂരുവിൽ നിന്ന് എത്തി കുട്ടവഞ്ചിയിൽ മീൻപിടിക്കുന്ന കുടുംബത്തിലെ ഏഴു വയസ്സുകാരി വെള്ളത്തിൽ വീണു മരിച്ചതിന്റെ വേദനയിൽ പങ്കുചേർന്ന് കുമരകവും. രവി – ഗൗരി ദമ്പതികളുടെ പേരക്കുട്ടി അർപ്പിതയാണ് (ചിന്നു) മരിച്ചത്. രവിയുടെ മകൾ നന്ദിനിയുടെയും അഭിലാഷിന്റെയും ഏക മകളാണ് ചിന്നു. ചൊവ്വാഴ്ച വൈകിട്ട് 4
കുമരകം ∙ മുത്തേരിമട പാലത്തിന് സമീപം കാർ വെള്ളത്തിൽ വീണു. കുമാരനല്ലൂർ സ്വദേശി അനൂപിന്റേതാണ് കാർ. തിരിക്കുന്നതിനായി പിന്നോട്ട് എടുത്തപ്പോൾ നിയന്ത്രണം വിട്ട് മുത്തേരിമട തോട്ടിൽ വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. കാറിൽ 4 പേരാണ് എത്തിയതെങ്കിലും തിരിക്കുമ്പോൾ ഡ്രൈവർ മാത്രമേ
Results 1-10 of 236