Activate your premium subscription today
കോഴിക്കോട്∙ കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കാർ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപ് അവിടെയെത്തിയ ബൈക്കിന്റെ ഉടമയെയും ബൈക്കിലെത്തിയ രണ്ടുപേരെയും ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. അതിനിടെ അനൂസിനെ
കോഴിക്കോട് ∙ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ടു പിന്നോട്ടുവന്ന ലോറിയിൽ നിന്ന് സ്കൂട്ടർ യാത്രക്കാരിയായ യുവതി രക്ഷപ്പെട്ടത് അദ്ഭുതകരമായി. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് സൂചന. പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള റോഡിൽ സിഡബ്ലിയുആർഡിഎമ്മിനു സമീപമാണ് അപകടമുണ്ടായത്. പെരിങ്ങളം സ്വദേശി അശ്വതിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അശ്വതിക്ക് കൈക്ക് നേരിയ പരുക്കേറ്റു. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് ∙ താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ മദ്യലഹരിയിലായ ഡ്രൈവർ ഓടിച്ച ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന് താഴെ നിർത്തിയ ബൈക്കിലെ യാത്രക്കാരൻ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവർക്കാണു പരുക്കേറ്റത്.
കോഴിക്കോട് ∙ റിസർവ് ബാങ്ക് മുന്നറിയിപ്പു കണക്കിലെടുത്ത് പേരിലെ ‘ബാങ്ക്’ ഒഴിവാക്കാൻ സഹകരണ സംഘങ്ങൾ തയാറായാലും തീരുമാനത്തിന് അംഗീകാരം നൽകാതെ സഹകരണ വകുപ്പ്. പ്രാഥമിക സഹകരണ സംഘങ്ങൾ പേരിനൊപ്പം ‘ബാങ്ക്’ എന്ന പേര് ചേർക്കരുതെന്ന ആർബിഐ മുന്നറിയിപ്പ് പരിഗണിച്ച് പേരുമാറ്റാൻ തീരുമാനിച്ച സംഘങ്ങളാണ് സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുന്നത്.
കോഴിക്കോട്∙ കേരള ഫുട്ബോളിന് ഇതാ, പുതിയ യുവരാജാക്കൻമാർ. കേരള പ്രിമിയർ ലീഗിന്റെ (കെപിഎൽ) ഫൈനലിൽ കേരള പൊലീസിനെ 2–1ന് തോൽപിച്ച് മുത്തൂറ്റ് ഫുട്ബോൾ അക്കാദമി കപ്പിൽ മുത്തമിട്ടു. 45–ാം മിനിറ്റിൽ എസ്.ദേവദത്ത് മുത്തൂറ്റിന്റെ ആദ്യ ഗോൾ നേടിയപ്പോൾ 54–ാം മിനിറ്റിൽ എസ്.സുജിലിന്റെ ഗോളിലൂടെ പൊലീസ് സമനില പിടിച്ചു. എന്നാൽ 65–ാം മിനിറ്റിൽ പകരക്കാരൻ കെ.ബി.അഭിത്തിന്റെ ഗോളിലൂടെ മുത്തൂറ്റ് വിജയം ഉറപ്പിക്കുകയായിരുന്നു.
കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ പ്രതിപക്ഷനേതാവ് ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; സുകുമാർ അഴീക്കോട്. നിശിത വിമർശനങ്ങളാൽ മുന രാകിയ വാക്ക്, ലളിതസുഭഗമായ വാഴ്വ്; ഇതു രണ്ടുമായിരുന്നു ആയുധങ്ങൾ. അഴീക്കോട് എന്ന ഒറ്റയാൾ മുന്നണി ജീവിച്ച കാലമത്രയും അധികാരപക്ഷത്തിനു മുൻപിൽ സ്വയം ഒരു അടിയന്തര പ്രമേയമായി. മഹിതമായ ജനാധിപത്യ ആശയങ്ങളെ വഹിച്ച ആ ശബ്ദപ്രപഞ്ചത്തിന്റെ, നിതാന്ത പ്രതിപക്ഷത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ ശിഷ്യനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരിയും കവി പി.എൻ.ഗോപീകൃഷ്ണനും അഴീക്കോടിനെ ഓർക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിലെ എംഎ ക്ലാസാണ് വേദി. ‘വീണപൂവ്’ വായിച്ചവരാരൊക്കെയെന്ന ചോദ്യവുമായാണ് പ്രവേശം. എല്ലാവരും തല കുലുക്കി. വീണപൂവ് കാണാപ്പാഠമാക്കിയവർ ആരൊക്കെ? ഓരോ ശ്ലോകം പലർക്കും അറിയാം. കാണാപ്പാഠമാക്കിയവർ ആരുമില്ല. മനഃപാഠമാക്കി വേണം അടുത്ത ക്ലാസിൽ വരാൻ– മാഷിന്റെ കൽപന. സാധാരണ എംഎ ക്ലാസിൽ പതിവില്ലാത്ത കാര്യം. 2 ദിവസത്തിനു ശേഷം ആ ക്ലാസിലെ 12 വിദ്യാർഥികളും 41 പദ്യവും മനസ്സിലുറപ്പിച്ചു വന്നു. ഊഴം വച്ച് ചൊല്ലി. മാഷ് സംപ്രീതനായി. ആ വിദ്യാർഥികളിലൊരാളാണ് എം.എൻ.കാരശ്ശേരി.
മൈജി വിഷു ബമ്പർ നറുക്കെടുപ്പ് സിനിമാതാരം ഗോകുൽ സുരേഷ് നിർവ്വഹിക്കുന്നു. മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജി, നസീർ പി.എ. (ആർ.ടി.ഒ), ഷംസുദീൻ നെല്ലറ (മാനേജിങ് ഡയറക്ടർ നെല്ലറ ഗ്രൂപ്പ്), ബാലകൃഷ്ണൻ കെ (മാനേജിങ് പാർട്ണർ നിർമൽ അസോസിയേറ്റ്സ്) , സിദ്ദീഖ് ടി.വി (മാനേജിങ് ഡയറക്ടർ ഫോറം
കോഴിക്കോട് ∙ അത്യാഹിത വിഭാഗം കെട്ടിടത്തിൽ പൊട്ടിത്തെറിയുണ്ടായ വെള്ളിയാഴ്ച വൈകിട്ട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ നാലു മരണങ്ങൾക്കും കാരണം ഹൃദയാഘാതമാണെന്നു പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. കൃത്യമായ മരണകാരണം മനസ്സിലാക്കാൻ രാസപരിശോധന ഉൾപ്പെടെ വേണ്ടി വരും. അതേ സമയം, അപകടത്തെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ നിന്നു പുറത്തേക്കു മാറ്റിയ ശേഷമാണ് നാലു പേരും മരിച്ചതെന്നാണു ബന്ധുക്കളുടെ പരാതി.
കോഴിക്കോട് ∙ മുട്ടിൽ മരംമുറി കേസും അതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണവും ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്ന് ചീഫ് സെക്രട്ടറിക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്ത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ, വിവാദ ഉത്തരവ് ഇറക്കിയ ഡോ.എ.ജയതിലക് പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തെത്തുമ്പോഴാണ് അഡ്വ. ജോസഫ് മാത്യു ഒരാഴ്ച മുൻപു നൽകിയ കത്തു ശ്രദ്ധേയമാകുന്നത്.
കോഴിക്കോട് ∙ മനുഷ്യ–വന്യമൃഗ പ്രശ്നങ്ങൾ വർധിച്ചു വരുന്നതിനിടെ സംഘർഷ ലഘൂകരണത്തിനായി വനം വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് അനുമതി നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. 110 കോടിയുടെ ‘കിഫ്ബി’ ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതിയിൽ വനത്തിനുള്ളിൽ താമസിക്കുന്നവരുടെ പുനരധിവാസവും വനാതിർത്തികളിലെ സംരക്ഷണവുമാണു ലക്ഷ്യമിടുന്നത്. മാർച്ചിൽ സമർപ്പിച്ച പദ്ധതിക്ക് ഭേദഗതികൾ വരുത്തി വീണ്ടും നൽകിയിട്ടുണ്ട്. അടുത്ത കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കും.
Results 1-10 of 1316