Activate your premium subscription today
താമരശ്ശേരി∙ മരങ്ങൾ കടപുഴകിയും കൊമ്പുകൾ പൊട്ടി വീണും ചുരത്തിൽ ഗതാഗത തടസ്സം പതിവ്. അപകടകരമായ മരങ്ങൾ മുറിച്ച് നീക്കുന്നതിനു നടപടി വൈകുന്നു. ചൊവ്വാഴ്ച പകൽ എട്ടാം വളവിന് സമീപം ഉണങ്ങിയ മരക്കൊമ്പുകൾ പൊട്ടി കാറിന്റെ മുൻ ഭാഗത്തു വീണു. ഒൻപതാം വളവിനു സമീപം കൊമ്പുകൾ ഉണങ്ങി വീഴാൻ പാകത്തിലുള്ള മരം യാത്രക്കാരും സന്നദ്ധ പ്രവർത്തകരും വനം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് മുറിച്ച് മാറ്റി. ഉണങ്ങിയും ചെരിഞ്ഞും വേരുകൾ അറ്റും യാത്രക്കാർക്ക് ഭീഷണിയായ അറുപതോളം മരങ്ങൾ മുറിച്ച് മാറ്റുന്നതിനു വേണ്ടിയുള്ള റിപ്പോർട്ട് കഴിഞ്ഞ മാസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാക്കി നൽകിയതാണെങ്കിലും ഇതിന്റെ വില നിർണയം ഇനിയും നടത്തിയിട്ടില്ല. വില നിർണയിച്ച് ടെൻഡർ നടപടിയിലൂടെയാണ് ഇത്തരം മരങ്ങൾ മുറിച്ചു നീക്കുന്നത്.
കൊച്ചി∙ താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ (15) മർദിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചത് ചോദ്യം ചെയ്ത് ഹൈക്കോടതി. വിദ്യാർഥികളുടെ പരീക്ഷാഫലം എങ്ങനെയാണു തടഞ്ഞുവയ്ക്കാൻ സാധിക്കുന്നതെന്നു കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ
താമരശ്ശേരി∙ കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ നവീകരിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ എം.കെ. മുനീർ എംഎൽഎ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഉന്നത തല യോഗത്തിലെ തീരുമാന പ്രകാരമാണ് ഡിപ്പോയിൽ സമഗ്ര നവീകരണ പ്രവർത്തനം ആരംഭിക്കുന്നത്. സർക്കാർ സ്വകാര്യ (പിപിപി
പുതുപ്പാടി∙ പശ്ചാത്തല വികസന മേഖലയിൽ ആവശ്യമായ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കിയാണ് കഴിഞ്ഞ 9 വർഷവും എൽഡിഎഫ് സർക്കാർ മുന്നോട്ട് പോയതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച ഈങ്ങാപ്പുഴ, കാക്കവയൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയനാട് ചുരത്തിലെ ഗതാഗത കുരുക്ക്
താമരശ്ശേരി∙ ഈങ്ങാപ്പുഴ ഷിബില വധക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാദിന്റെ സസ്പെൻഷൻ പിൻവലിച്ചു. ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കാരണത്താലാണ് കണ്ണൂർ റേഞ്ച് ഡിഐജി നൗഷാദിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ നൗഷാദിനെ ബലിയാടാക്കിയതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
അടിവാരം∙ താമരശ്ശേരി ചുരം ആറാം വളവിൽ സ്വകാര്യ ബസ് കേടായതിനെത്തുടർന്നുണ്ടായ അനുഭവപ്പെട്ടത് രൂക്ഷമായ ഗതാഗതക്കുരുക്ക്. ബസ് സ്റ്റാർട്ട് ചെയ്തു നീക്കിയെങ്കിലും ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. അതിനിടെ ചുരം ആറാം വളവിന് മുകളിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് സുരക്ഷാ മതിലിൽ ഇടിച്ചു നിർത്തി. ആറാം വളവിൽ കേടായ സ്വകാര്യ ബസ് നീക്കി ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചപ്പോഴാണ് മറ്റൊരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. ഇവിടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടില്ലെങ്കിലും വലിയ വാഹനങ്ങൾ കഷ്ടിച്ചാണ് കടന്നു പോകുന്നത്. അതിനാൽ ഗതാഗതക്കുരുക്ക് നീളാനാണ് സാധ്യത.
കോഴിക്കോട് ∙ ഈങ്ങാപ്പുഴയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെയും താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെയും കുടുംബങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഗെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ച അന്വേഷിക്കണമെന്നും പ്രതിയായ ഭർത്താവ് യാസിറിന് തക്ക ശിക്ഷ നൽകണമെന്നും ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
താമരശ്ശേരി∙ ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതിയായ ഭർത്താവ് യാസിറിനെ തെളിവെടുപ്പിനെത്തിച്ചു. ചൊവ്വാഴ്ച രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. ഷിബിലയെ കുത്താൻ ഉപയോഗിച്ച കത്തികൾ വാങ്ങിയ കൈതപ്പൊയിലിലെ സൂപ്പർ മാർക്കറ്റിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
താമരശ്ശേരി∙ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. 3 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പിൽനിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരുന്ന ആളുകൾക്കിടയിലേക്ക് ബസ്സ് പാഞ്ഞു കയറുകയായിരുന്നു.
താമരശ്ശേരി∙ ഷിബിലയെ കൊന്ന യാസിർ ജയിലിൽനിന്നു പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്ന ഭയമുണ്ടെന്ന് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. യാസിറിന്റെ കുടുംബം പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും യാസിറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കുടുംബം സ്വീകരിച്ചതെന്നും അബ്ദുറ്ഹമാൻ ആരോപിച്ചു.
Results 1-10 of 83