Activate your premium subscription today
നെയ്യാറ്റിൻകര ∙ പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പുതുതായി നിർമിച്ച കല്ലറയിൽ സംസ്കരിച്ചു. ആദ്യം നിർമിച്ച കല്ലറ പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയത് തയാറാക്കിയാണ് ഗോപന്റെ മൃതദേഹം സംസ്കരിച്ചത്. ഇതിനു ശേഷം
ഷാരോൺ കൊലക്കേസ് വിധി, സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്, നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം, ബി.അശോകിന്റെ നിയമത്തിന് സ്റ്റേ തുടങ്ങിയവയായിരുന്നു ഇന്ന് ചർച്ചയായ പ്രധാനവാർത്തകൾ. പ്രധാനവാർത്തകൾ വിശദമായി ഇവിടെ വായിക്കാം. കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്നായിരുന്നു കോടതിയുടെ
തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ സമാധി വിവാദത്തിൽ, ഗോപനുവേണ്ടി പുതിയ സമാധിമണ്ഡപം ഒരുങ്ങി. വീട്ടുവളപ്പിൽ, കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ സമാധിയറയുടെ അതേ സ്ഥലത്താണ് ‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപം. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം ഘോഷയാത്രയായി ഇവിടെ കൊണ്ടുവന്ന് സമാധിയിരുത്തും. വിപുലമായ ചടങ്ങുകളാണു കുടുംബവും ഹിന്ദു ഐക്യവേദി, വിഎസ്ഡിപി ഉൾപ്പെടെയുള്ള സംഘടനകളും ആലോചിക്കുന്നത്.
തിരുവനന്തപുരം∙ കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി ഇന്നു വിധി പറയും. 2022 ലാണ് സംഭവം. കാമുകനായ മുര്യങ്കര ജെ.പി ഹൗസിൽ ജെ.പി. ഷാരോൺ രാജിനെ (23) വീട്ടിലേക്കു ക്ഷണിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി.
തിരുവനന്തപുരം∙ ‘ഗോപന് സ്വാമി സമാധിയായി’ - ഒരാഴ്ച മുന്‍പ് നെയ്യാറ്റിന്‍കരയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെ ഉയര്‍ന്നുവന്ന, കേരളത്തില്‍ അടുത്തിടെയൊന്നും കേട്ടുകേള്‍വിയില്ലാത്ത സമാധി വിവാദത്തിനാണ് ഇന്നു കല്ലറ തുറന്നതോടെ ഏറെക്കുറെ വിരാമമായത്. നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍
നെയ്യാറ്റിൻകര ∙ ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെതന്നെ (ഗോപന് സ്വാമി, മണിയൻ) മൃതദേഹമാണു കല്ലറയില്‍ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിന്‍കര കൗണ്‍സിലര്‍ പ്രസന്നകുമാര്‍. മുൻപു ഗോപനെ കണ്ടിട്ടുണ്ട്, തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി. പൊലീസുകാർ കല്ലറ പൊളിക്കുമ്പോള്‍ പ്രസന്നകുമാര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ സന്നിഹിതരായിരുന്നു. ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ മുട്ടാത്ത നിലയിലാണ് സ്ലാബ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ വായ തുറന്നിരുന്നു. വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തുടക്കമിട്ടത്. സംഭവം വാർത്തയായതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കാനെത്തിയ സബ് കലക്ടർ മാധ്യമങ്ങളോട്
തിരുവനന്തപുരം∙ ‘‘ഈ ചുള്ളൻ കലക്ടറെ പുറത്തെത്തിക്കാൻ സഹായിച്ച സമാധിക്ക് നന്ദി’’. തിരുവനന്തപുരത്ത് ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന വാർത്തകൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ വന്നൊരു കമന്റാണിത്. തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാർത്ത കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വാർത്തയ്ക്ക് പിന്നാലെ കലക്ടറെ തേടിയിറങ്ങിയിരിക്കുകയാണ് സൈബർ ലോകം.
നെയ്യാറ്റിൻകര (തിരുവനന്തപുരം)∙ പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിൽ ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്നു പൊലീസ് പറഞ്ഞു. ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി. വ്യാഴാഴ്ച രാവിലെയാണ് വിവാദ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലാണ് കല്ലറയിൽ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് സമാധി ഇരുത്തിയതെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഭാര്യയും മക്കളും കടുംപിടിത്തം പിടിക്കുമ്പോള്‍ വെട്ടിലാകുന്നത് പൊലീസും ജില്ലാ ഭരണകൂടവും. കുടുംബം പറയുന്നത് അനുവദിച്ചാല്‍ സംസ്ഥാനത്ത് കൂടുതല്‍ ‘സമാധികള്ക്കു’ സമാധാനം പറയേണ്ടിവരുമോ എന്ന ആശങ്കയാണ് അധികൃതര്‍ക്ക്. വീട്ടില്‍ വച്ചുള്ള മരണങ്ങള് പിന്നീട് പലപ്പോഴും പൊലീസിനു തലവേദനയാകാറുണ്ട്. മരിച്ചയാളിന്റെ മക്കള്‍ തമ്മില്‍ സ്വത്തുതര്‍ക്കം ഉണ്ടാകുമ്പോഴാണ് വിഷയം വീണ്ടും നിയമവഴികളിലേക്ക് എത്തുന്നത്.
Results 1-10 of 30