Activate your premium subscription today
ഇത്തവണത്തെ തൃശൂർ പൂരത്തിനു പങ്കെടുക്കുന്നതിൽനിന്ന് സേവാഭാരതിക്ക് സർക്കാരും കൊച്ചിൽ ദേവസ്വവും വിലക്കേർപ്പെടുത്തിയെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ചിത്രവും പ്രസ്തുത അവകാശവാദത്തോടൊപ്പം പ്രചരിക്കുന്നുണ്ട്.
നിറപ്പകിട്ടിന്റെ, ദിഗന്തം മുഴങ്ങുന്ന വെടിക്കെട്ടിന്റെ, മേളപ്പെരുക്കത്തിന്റെ, ആനച്ചന്തത്തിന്റെ, അഴകു വിരിയുന്ന കുടമാറ്റത്തിന്റെ പൂരം. പൂഴിയിട്ടാൽ നിലത്തുവീഴാത്ത പോലെ പൂരപ്രേമികളെത്തുന്ന തൃശൂർ പൂരത്തിനു പറയാൻ ഒരു കഥയുണ്ട്; കനത്ത മഴ ചതിച്ചതിനാൽ പൂരത്തിൽ പങ്കെടുക്കാൻ പറ്റാതെ വന്ന ഒരു ദേശം, ലോകമറിയുന്ന പൂരത്തിനുടമകളായ കഥ. രണ്ടു നൂറ്റാണ്ടു മുൻപ്, ശക്തൻ തമ്പുരാൻ കൊച്ചി രാജാവായിരുന്ന കാലം. അന്ന് ആറാട്ടുപുഴ പൂരമായിരുന്നു കൊച്ചി രാജ്യത്തിന്റെ, പ്രത്യേകിച്ച് തൃശ്ശിവപേരൂരിന്റെ പുകഴ്പെറ്റ പൂരം. പല ദേശങ്ങളുടെ ദേവതമാർ ആറാട്ടുപുഴ ശാസ്താവിനെ കാണാനെത്തുന്ന പൂരം. ഐതിഹ്യപ്രകാരം, മുപ്പത്തിമുക്കോടി ദേവഗണങ്ങളും എത്തിച്ചേരുന്ന ദേവസംഗമമാണ് ആറാട്ടുപുഴ പൂരം. എന്നാൽ 1796 ൽ, കനത്ത മഴ മൂലം തൃശൂർ ദേശത്തിന് കൃത്യസമയത്ത് പൂരത്തിനെത്താനായില്ല. തൃശൂരുകാരെ ഉൾപ്പെടുത്താതെ പൂരം നടന്നു.
കലക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.20നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആർഡിഒ ഓഫിസിലെ മെയിലിലേക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
വാടാനപ്പള്ളിക്ക് സമീപം തൃത്തല്ലൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷാജു ചാക്കോയെ (39) വാടാനപ്പിള്ളി പൊലീസ് പിടികൂടി.
തൃശൂർ∙ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേർ കാട്ടാനയാക്രമണത്തിൽ മരിച്ചു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ.
പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളില്‍ പഠിക്കുമ്പോൾ സർവേഷിന്റെ ലോകം തൃശൂരിന്റെ ഇട്ടാവട്ടത്ത് ഒതുങ്ങുന്നതായിരുന്നു. എന്നാൽ, പൂങ്കുന്നത്തു നിന്ന് ഓക്സ്ഫഡ് സർവകലാശാല വഴി ബിസിനസ് ലോകത്തേക്കു പറന്നുയർന്ന സർവേഷ് രാമചന്ദ്രന്റെ ഇപ്പോഴത്തെ പ്രൊഫൈൽ എളുപ്പം പറഞ്ഞുതീർക്കാവുന്നതല്ല.
ലണ്ടൻ/തൃശൂർ∙ സ്കോട്ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. സ്റ്റിർലിങ് യൂണിവേഴ്സിറ്റിയിലെ എംഎസ്സ്പോർട്സ് മാനേജ്മെന്റ് വിദ്യാർഥിയായിരുന്നഎബൽ തറയിൽ (24) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി
തൃശൂർ ∙ ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗ് (ഐഎസ്പിഎൽ) ക്രിക്കറ്റ് ടീമുകളിൽ ഇത്തവണ 4 മലയാളികൾ. ആഷിഖ് അലി (കാസർകോട്), ഫിറാസ് മുഹമ്മദ് (കണ്ണൂർ), കെ.എൽ. മൻസൂർ, വിവേക് കെ.മോഹൻ (ഇരുവരും തൃശൂർ) എന്നിവരാണു താരലേലം വഴി മൂന്നു ടീമുകളിലെത്തിയത്. സ്ട്രീറ്റ് പ്രിമിയർ ലീഗിന്റെ രണ്ടാം സീസണ് റിപ്പബ്ലിക് ദിനത്തിൽ മുംബൈയിൽ തുടക്കമായി.
തൃശൂര്‍∙ വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്കു പരുക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യ്ക്കാണ് പരുക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു സംഭവം. ഇവിടെ 12 വീടുകള്‍ അടങ്ങിയ ലയം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല് ചവിട്ടി ഒടിച്ചുവെന്നാണു വിവരം.
തൃശൂർ ∙ അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ചു. 4 തവണ വെടിവച്ചതിൽ ഒരെണ്ണം ആനയുടെ പിന്‍കാലിലേറ്റു. ആന നിയന്ത്രണത്തിലായെന്നും ചികിത്സ ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. മസ്തകത്തില്‍ മുറിവേറ്റ കാട്ടാന 15 മുതൽ ഈ
Results 1-10 of 669