Activate your premium subscription today
ഗുരുവായൂർ ∙ പടം വരയ്ക്കൊപ്പം പാട്ടും സംഗീതവുമായി ചെമ്മണ്ണൂർ ഗ്രാമത്തിൽ നടന്ന 11 ദിവസത്തെ ചുമർചിത്ര പഠന ക്യാംപ് വ്യത്യസ്തമായി. ചുമർചിത്ര കലാചാര്യൻ ദിലീപ് സ്വസ്തിക്കാണ് 11 പേർക്കായി ക്യാംപ് ഒരുക്കിയത്. വിദേശത്ത് അടക്കം ഒട്ടേറെ ശിഷ്യന്മാരുള്ള ചുമർചിത്ര കലാകാരനാണ് ദിലീപ് സ്വസ്തിക്. തിരുവനന്തപുരം
ഗുരുവായൂർ ∙ ക്ഷേത്രം കിഴക്കേനടയിൽ 3 നിലകളിലായി 60 പശുക്കളെ പരിചരിക്കാൻ നിർമിച്ചത് ഹൈടെക് ഗോശാല. 10,000 ചതുരശ്രയടിയിൽ 6 കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചു സമർപ്പിച്ചത് പുതുക്കോട്ട ശ്രീമാണിക്യം ട്രസ്റ്റാണ്. എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമറ്റിക് സംവിധാനം, സ്റ്റോർ, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഉപയോഗിക്കാനുള്ള പാൽ, തൈര്, വെണ്ണ എന്നിവ ഇവിടെ തയാറാക്കാൻ കഴിയും. 60 പശുക്കളെയും ശ്രീമാണിക്യം ട്രസ്റ്റ് നൽകും. ആദ്യഘട്ടമായി 12 പശുക്കൾ എത്തി. ഭക്തർക്ക് ഗോപൂജ നടത്തുന്നതിന് മണ്ഡപവും പണിതിട്ടുണ്ട്.
തൃശൂർ∙ കണ്ണനെ കണികാണാൻ ഗുരുവായൂരിൽ ഭക്തജന തിരക്ക്. ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും ബുക്കിങ് ഏതാണ്ട് പൂർത്തിയായി. കേരളത്തിനു പുറത്തുള്ളവരും വിഷുക്കണി ദർശനത്തിനായി ഗുരുവായൂരിൽ എത്തിയിട്ടുണ്ട്. ബുക്ക് ചെയ്യാതെ എത്തിയവർ മുറികൾ കിട്ടാനുള്ള തത്രപാടിലാണ്. ഇനി മുറി കിട്ടില്ലെന്ന് മനസ്സിലാക്കിയവരാകട്ടെ ഡോർമറ്ററികൾ എങ്കിലും ഉണ്ടാകുമോയെന്നാണ് തിരയുന്നത്.
തൃശൂർ∙ മേടപ്പുലരിയിൽ കണ്ണനെ കണികാണാന് ഗുരുവായൂർ അമ്പലനടയിലേക്ക് ഭക്തരുടെ ഒഴുക്ക്. വിഷുപുലരിൽ ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിഷു– ഈസ്റ്റർ അവധി പ്രമാണിച്ച് 12–ാം തീയതി മുതൽ 20–ാം തീയതി വരെ ക്ഷേത്രത്തിൽ ദർശനത്തിനു നിയന്ത്രണമുണ്ട്. ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് ഗുരുവായൂരിലെ വിഷു കണി ദർശനം. ഇന്ന് രാത്രി മുതൽ കണ്ണനെ കാണാൻ ആളുകൾ വരിയിൽ ഇടംപിടിക്കും.
കോട്ടയ്ക്കൽ ∙ ഭീമനായും ബാഹുകനായും നളനായുമെല്ലാം പകർന്നാടി വിസ്മയിപ്പിച്ച നടനേതിഹാസം കലാമണ്ഡലം ഗോപി അരങ്ങൊഴിയുന്നു. ‘ശരീരം വഴങ്ങുന്നില്ല. കാലുകൾക്കു വേദനയുണ്ട്. കൂടുതൽ നേരം നിൽക്കാൻ കഴിയില്ല. അരങ്ങിൽനിന്നു പിൻവാങ്ങുകയാണ്’– കഥകളി ആചാര്യൻ വേദനയോടെ പറയുന്നു. ജനുവരി 11ന് തൃശൂരിൽ ‘മനോരഥം’ എന്ന തന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശന വേളയിൽ ഇനി അരങ്ങിലേക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ഗുരുവായൂരിലും കോട്ടയ്ക്കലിലും മാത്രമാണു വേഷമിട്ടത്. എന്നാൽ, 25നു തുടങ്ങുന്ന കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിൽ അദ്ദേഹമില്ല.
ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി മലപ്പുറം മുതൂർ കവ്രപമാറത്ത് മനയിൽ കെ.എം അച്യുതൻ നമ്പൂതിരിയെ (52) തിരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് കെ.എം അച്യുതൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പന്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.
ഗുരുവായൂർ ∙ ഉത്സവം ആറാം വിളക്ക് ദിവസമായ നാളെ ഉച്ചകഴിഞ്ഞുള്ള കാഴ്ച ശീവേലിക്ക് കൊമ്പൻ നന്ദൻ സ്വർണക്കോലം എഴുന്നള്ളിക്കും.തുടർന്ന് ആറാട്ട് ദിവസം വരെ പ്രധാന എഴുന്നള്ളിപ്പിന് സ്വർണക്കോലമാണ് എഴുന്നള്ളിക്കുക.മരതകപ്പച്ചയും വീരശൃംഖലയും സ്വർണപ്പൂക്കളും നിരത്തിയ കോടികൾ വില മതിക്കുന്ന സ്വർണക്കോലം ഉത്സവം 5
ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് 700 മീറ്റർ ദൂരെ കിഴക്കേനടയിലാണ് മഞ്ജുളാൽ. റോഡിനു നടുവിൽ തറ കെട്ടി സംരക്ഷിച്ചിട്ടുള്ള ആലിന് മുന്നിൽ, കിഴക്കു നിന്നെത്തുന്ന തീർഥാടകരെ സ്വാഗതം ചെയ്യുംവിധം ചിറകുവിരിച്ച്, കൊക്കു ചരിച്ചു പിടിച്ചു നിൽക്കുന്ന ഗരുഡന്റെ പ്രതിമയുണ്ട്. ഗുരുവായൂരിന്റെ മുഖമുദ്രയാണ് മഞ്ജുളാലും
ഗുരുവായൂർ ∙ തെരുവിൽ കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ഭാണ്ഡത്തിൽ ഐ ഫോൺ. ചാർജ് ചെയ്ത ഫോണിൽ ഉടമകളെന്നു തോന്നിക്കുന്ന നവദമ്പതികളുടെ ചിത്രം തെളിഞ്ഞു.എന്നാൽ ഫോൺ എയ്റോപ്ലെയിൻ മോഡിൽ ആയതിനാൽ ഓപ്പൺ ചെയ്യാനോ കോൾ വിളിക്കാനോ കഴിയുന്നില്ല. അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി കുളിപ്പിച്ച് ഭക്ഷണവും
ഗുരുവായൂർ ∙ ചൊവ്വല്ലൂർപടി കെബിഎം റോഡിൽ സെന്റ് ജോൺസ് സ്കൂളിനു മുന്നിൽ മരം വീണ് 19 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. വൈദ്യുതി കമ്പികൾക്ക് അടിയിൽപ്പെട്ട ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ ചൊവ്വല്ലൂർ സ്വദേശി രാമനാത്ത് ഷാഹു ഓടി രക്ഷപ്പെട്ടു. ഓട്ടോയുടെ മുൻവശം തകർന്നു. മനയിൽ കൃഷ്ണാനന്ദന്റെ വീട്ടുവളപ്പിലെ
Results 1-10 of 87