Activate your premium subscription today
കൊച്ചി ∙ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജിയിൽ തനിക്കും എക്സാലോജിക് കമ്പനിക്കുമെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ. മുഖ്യമന്ത്രിയുടെ മകളായതിനാൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് ഹർജിയിലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വീണ പറയുന്നു.
കൊച്ചി∙ കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്നു താനും മകൾ വീണയും അവരുടെ കമ്പനിയായ എക്സാലോജിക്കും അനധികൃതമായി പണം സമ്പാദിച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പൊതുതാൽപര്യ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മാധ്യമപ്രവർത്തകനായ എം.ആർ.അജയൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി മുൻപാകെയുള്ളത്. ഈ കേസിലെ കക്ഷികളോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു.
ന്യൂഡൽഹി ∙ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടു കേസിൽ അന്വേഷണം പൂർത്തിയാക്കിയാലും കുറ്റപത്രം നൽകില്ലെന്നു കേന്ദ്രം വാക്കാൽ ഉറപ്പു നൽകിയിരുന്നുവെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഈ ഉറപ്പു ലംഘിച്ചാണ് എസ്എഫ്ഒഐ തുടർനടപടി സ്വീകരിച്ചതെന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. കേസ് മറ്റൊരു ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ കൂടുതൽ പറയുന്നില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു തിരികെവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎലിന് ആശ്വാസമാണു ഹൈക്കോടതിയുടെ നിരീക്ഷണം.
കൊച്ചി ∙ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങി എല്ലാ എതിർകക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, മകൾ വീണ, വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, കരിമണൽ കമ്പനിയായ സിഎംആർഎൽ തുടങ്ങി എല്ലാ എതിർകക്ഷികളോടും
കൊച്ചി∙ സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണ റിപ്പോർട്ടിന്മേലുള്ള നടപടികളിൽ 4 മാസം കൂടി തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിച്ചു.
തിരുവനന്തപുരം∙ സിഎംആർഎലിന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒയ്ക്കു മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയൻ. ‘‘അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ മൊഴി നൽകി, അവർ അത് രേഖപ്പെടുത്തി. എന്നാല്‍, സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് മൊഴി നൽകിയില്ല.’’– വീണ പറഞ്ഞു.
തിരുവനന്തപുരം ∙ എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് ഒരു തരത്തിലുള്ള സേവനവും നല്‍കിയിട്ടില്ലെന്ന് എക്സാലോജിക് ഉടമ വീണാ വിജയൻ മൊഴി നല്‍കിയതായി എസ്എഫ്ഐഒയുടെ റിപ്പോർട്ട്. ചെന്നൈ ഓഫിസില്‍ ചോദ്യം ചെയ്തപ്പോള്‍ വീണ ഇത്തരത്തില്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്
കൊച്ചി∙ കരിമണൽ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാൻ സിഎംആർഎൽ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) വൻതുക ചെലവഴിച്ചെന്ന കേസിൽ അന്വേഷണം നടത്തി സമർപ്പിച്ച പ്രോസിക്യൂഷൻ കംപ്ലെയ്ന്റിൽ പരാമർശിക്കുന്ന 13 കോടിരൂപയുടെ വിദേശ ഇടപാടിൽ വിശദമായ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു കിട്ടിയത് അഴിമതിപ്പണമാണെന്നും സിപിഎം മറുപടി പറയണമെന്നും മാത്യു കുഴല്നാടന് എംഎല്‍എ. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍നിന്ന് വായ്പയായി ലഭിച്ച തുക തിരിച്ചടച്ചുവെന്ന് വ്യാജമായി രേഖയുണ്ടാക്കി
സിഎംആർഎൽ – എക്സാലോജിക് തട്ടിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് സുപ്രധാന പങ്കെന്ന് എസ്എഫ്ഐഒ റിപ്പോർട്ട്. എക്സാലോജിക് സിഎംആർഎല്ലിന് സേവനം നൽകി എന്നതിനു തെളിവുകളില്ല. എന്നാൽ, വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ വീതവും എക്സാലോജികിനു 3 ലക്ഷം രൂപ വീതവും സിഎംആർഎൽ നൽകിയിരുന്നു. വീണയും സിഎംആർഎൽ എംഡി ശശിധരൻ കർത്തയും കൂടി ഒത്തുകളിച്ച് സിഎംആർഎല്ലിൽനിന്നു 2.78 കോടി രൂപ തട്ടിയെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിലെ പതിനൊന്നാം പ്രതിയാണ് വീണ.
Results 1-10 of 149