Activate your premium subscription today
തിരുവനന്തപുരം ∙ പ്രതിരോധ കുത്തിവയ്പിനു ശേഷവും വൈറസ് ബാധിച്ചു 3 കുട്ടികൾ മരിച്ചതിനു പിന്നാലെ റേബീസ് വാക്സീന്റെ ഗുണമേന്മ പരിശോധിക്കണമെന്നു ഡോക്ടർമാർ. ആരോഗ്യ ഡയറക്ടറേറ്റിന്റെ യോഗങ്ങളിലാണ് ഡോക്ടർമാർ ഈ ആവശ്യം ഉന്നയിച്ചത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) ഗോഡൗണിലും ആശുപത്രികളിലും പേവിഷ പ്രതിരോധ വാക്സീൻ ഉൾപ്പെടെയുള്ള മരുന്നുകൾ സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വീഴ്ച സംഭവിക്കുന്നുണ്ടെന്നു മരുന്നു കമ്പനികൾ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഡോക്ടർമാരുടെ ആവശ്യം.
തിരുവനന്തപുരം ∙ ഒഴിവുനികത്തലിനുൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി സർക്കാർ ചെലവുചുരുക്കൽ കർശനമാക്കുന്നു. ആവശ്യമില്ലാത്ത പദ്ധതികൾ കണ്ടെത്തി ഒരു മാസത്തിനുള്ളിൽ അവസാനിപ്പിക്കാൻ ധനവകുപ്പ് മറ്റു വകുപ്പുകൾക്കു നിർദേശം നൽകി. സാമ്പത്തിക പ്രതിസന്ധി നീങ്ങിയെന്നു ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരാണ്, കടുത്ത സാമ്പത്തിക നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നത്. ഇ ഓഫിസ് സംവിധാനമുള്ള ഓഫിസുകളിൽ അനിവാര്യമെങ്കിൽ മാത്രമേ ഓഫിസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് ഒഴിവു നികത്താവൂ എന്നാണു നിർദേശം.
കോഴിക്കോട് ∙ നാലുവർഷത്തെ കുടിശിക ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കുമെന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) ഉറപ്പ് ലംഘിക്കപ്പെട്ടതോടെ അടുത്ത വർഷത്തെ മരുന്നു വിതരണത്തിൽനിന്ന് കമ്പനികൾ പിൻവാങ്ങുന്നു. ടെൻഡർ തുറക്കുന്നതിനു മുൻപ് പിൻവലിക്കാമെന്ന വ്യവസ്ഥ പ്രകാരം പിന്മാറുകയാണെന്നു കാണിച്ചാണ് കമ്പനികൾ നോട്ടിസ് നൽകിയത്. ആശുപത്രികളിൽ കടുത്ത മരുന്നുക്ഷാമത്തിനു വഴിവയ്ക്കുന്ന സർക്കാർ നടപടികളുടെ തുടർച്ചയാണ് കമ്പനികളുടെ മുഖംതിരിക്കൽ.
തിരുവനന്തപുരം ∙ ഗവ. ആശുപത്രികൾക്കു മരുന്നു വിതരണം ചെയ്ത കമ്പനികൾക്കുള്ള കുടിശിക നൽകാൻ സർക്കാർ കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്നു 10% പലിശയ്ക്കു 400 കോടി രൂപ കടമെടുക്കുന്നു. ഇതിൽ 150 കോടി രൂപ അനുവദിച്ചു. ഈ തുക മരുന്നു സംഭരണം നടത്തുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷനു (കെഎംഎസ്സിഎൽ) കൈമാറും. 6 മാസം കൊണ്ടാണ് 400 കോടി ലഭിക്കുക. മുഴുവൻ തുകയും ഒന്നിച്ചു വേണമെന്നു കെഎംഎസ്സിഎൽ ആവശ്യപ്പെട്ടെങ്കിലും കോർപറേഷൻ അംഗീകരിച്ചില്ല. സർക്കാർ കഴിഞ്ഞദിവസം 200 കോടി രൂപ അനുവദിച്ചതിനു പുറമേയാണു കടമെടുപ്പ്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് സർവീസ് ശൃംഖലയ്ക്കു 336 വാഹനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതിയുടെ നടത്തിപ്പിനും വേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്എസിഎൽ) ടെൻഡർ ക്ഷണിച്ചു. നിലവിലുള്ള 316 ആംബുലൻസുകൾക്കു പകരം പുതിയവയും അതിനു പുറമേ വെന്റിലേറ്റർ സൗകര്യമുള്ള 14 ആംബുലൻസുകളും നവജാത ശിശുക്കളെ കൊണ്ടുപോകാനുള്ള 6 ആംബുലൻസുകളും സർവീസിന് ലഭ്യമാക്കാനാണു കരാർ.
കോഴിക്കോട് ∙ മരുന്നു കമ്പനികൾക്കു നൽകാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക കൊടുത്തുതീർക്കാനും മരുന്നു വിതരണം കൃത്യമാക്കാനും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നടപടി തുടങ്ങി. ആദ്യപടിയായി 70 കോടി രൂപ അനുവദിച്ചു. അടുത്ത 2 മാസവും 100 കോടി വീതം അനുവദിക്കുമെന്നും വായ്പ എടുത്ത് മാർച്ച് 31 നു മുൻപ് കുടിശിക പൂർണമായും തീർക്കുമെന്നും കമ്പനികൾക്ക് ഉറപ്പു നൽകി.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിലെ രോഗികൾക്കു കാലാവധി കഴിഞ്ഞ മരുന്നു നൽകിയിട്ടുണ്ടെന്നു പരിശോധകസംഘം കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിൽ പറയുന്നു. കാലാവധി കഴിയുന്ന മരുന്നുകളുടെ രാസഘടനയിൽ മാറ്റം വരുമെന്നതിനാൽ ഇതു കഴിക്കുന്നവരുടെ ജീവൻ അപകടത്തിലായേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് ∙ മരുന്നു കമ്പനികൾക്കു നൽകാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക തീർക്കാൻ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 500 കോടി രൂപ കടമെടുക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ. ടെൻഡറിനു മുന്നോടിയായി കഴിഞ്ഞ ദിവസം കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് അധികൃതർ ഇക്കാര്യം സൂചിപ്പിച്ചത്. കുടിശിക തീർക്കാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന കടുത്ത നിലപാട് കമ്പനി പ്രതിനിധികൾ ആവർത്തിച്ചതോടെയാണ് സർക്കാർ അനുമതിയോടെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് മാർച്ചിനു മുന്നേ കുടിശിക തീർക്കാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചത്.
കോഴിക്കോട് ∙ ആരോഗ്യമേഖലയിൽ കടുത്ത മരുന്നുക്ഷാമത്തിനു വഴിവച്ചു കൊണ്ട്, കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) ടെൻഡറിൽ നിന്നു മരുന്നുനിർമാണ കമ്പനികൾ പിൻവാങ്ങുന്നു. രണ്ടു വർഷത്തെ കുടിശിക 680 കോടി രൂപ കവിഞ്ഞതും ഒട്ടേറെ തവണ പണത്തിനായി സമീപിച്ചിട്ടും കെഎംഎസ്സിഎൽ അധികൃതരുടെ നിസ്സഹകരണവും ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ അധികൃതർക്ക് കത്തെഴുതിയിരിക്കുന്നത്. ബാങ്കിലെ കടം തീർക്കാത്തതിനാൽ തങ്ങൾക്കു പ്രവർത്തന മൂലധനംപോലും ലഭിക്കുന്നില്ലെന്നു കമ്പനികൾ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ∙ രണ്ടു വർഷത്തെ കുടിശിക 732 കോടി രൂപയായി ഉയർന്നതിനു പിന്നാലെ പണം കിട്ടണമെങ്കിൽ ബിൽ ഡിസ്കൗണ്ടിങ് (ബിഡിഎസ്) കരാറിൽ ഏർപ്പെടണമെന്ന നിർദേശം കൂടി വന്നതോടെ സംസ്ഥാനത്തേക്കുള്ള അവശ്യമരുന്നു വിതരണത്തിൽ നിന്നു കമ്പനികൾ പിൻവാങ്ങുന്നു. കോടികളുടെ നഷ്ടത്തിലേക്കു നയിക്കുന്നതാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സി) തീരുമാനമെന്നു ചൂണ്ടിക്കാട്ടി വിവിധ കമ്പനികൾ കോർപ്പറേഷനു കത്തയച്ചു തുടങ്ങി. ഒന്നര മാസത്തേക്കുള്ള മരുന്നു മാത്രം അവശേഷിക്കെ, ആരോഗ്യ സ്ഥാപനങ്ങൾ കടുത്ത മരുന്നു ക്ഷാമത്തിലേക്കു നീങ്ങിയേക്കും.
Results 1-10 of 109