Activate your premium subscription today
കണ്ണൂർ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്.
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ നേരത്തെ വേദിയിലെത്തി സ്ഥാനം പിടിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നടപടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച. രാവിലെ പത്തു മണിയോടെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഈ സമയം വേദിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ബിജെപി പ്രവർത്തകർ സദസിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ സ്റ്റേജിൽ ഇരുന്ന് കൈ ഉയർത്തി ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ചതും ചർച്ചയായി.
പാലക്കാട്∙ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. രാഹുലിനും കണ്ടാലറിയുന്ന 19 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി ഓഫിസിലേക്ക് ബുധനാഴ്ച യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് വലിച്ചിഴക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.
പാലക്കാട് ∙ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. സൗത്ത് സ്റ്റേഷന്റെ അകത്തേക്കു കയറാൻ ശ്രമിച്ച നേതാക്കളെ പൊലീസ് തടഞ്ഞതോടെ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സന്ദീപ് വാരിയരും അടക്കമുള്ള നേതാക്കളാണ് പ്രതിഷേധിക്കുന്നത്. അതിനിടെ രാഹുൽ മാങ്കുട്ടത്തിലും പൊലീസും തമ്മിൽ വാക്കേറ്റണ്ടമുണ്ടായി.
പാലക്കാട് ∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് കേസ്. യൂത്ത് കോണ്‍ഗ്രസ്, കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും ഒരു പൊലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന് നേര്‍ക്ക് തുപ്പേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിനിമയ്ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് എമ്പുരാന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന
വടശ്ശേരിക്കര∙ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ട പിണറായി സർക്കാർ കേരളത്തിന്റെ ദുരന്തമായി മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ. പാവപ്പെട്ടവരെയും തൊഴിലാളികളെയും സർക്കാരിന് പുച്ഛമാണ്. ഒരു സർക്കാരും കാണിക്കാത്ത നിഷേധാത്മക നിലപാടാണ് സർക്കാർ ആശാ പ്രവർത്തകരോട്
തിരുവനന്തപുരം ∙ സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്.ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടം സഭയില്‍ നടത്തിയത് ‘വെര്‍ബല്‍ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. പുതിയ അംഗത്തെ അപമാനിക്കുന്ന വാക്കുകള്‍ സഭാരേഖകളില്‍നിന്ന് മാറ്റണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. തുടര്‍ന്നു പ്രതിപക്ഷംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
‘എമ്പുരാന്റെ’യും ‘തുടരും’ സിനിമയുടെയും പോസ്റ്റർ പങ്കുവച്ച് തരുൺ മൂർത്തി പങ്കുവച്ച കുറിപ്പും അതിന് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘‘ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്’’എന്നായിരുന്നു എമ്പുരാന്റെയും തുടരും സിനിമയുടെയും പോസ്റ്ററുകൾ പങ്കുവെച്ച് തരുൺ
നവകേരള രചനയ്ക്ക് തുടക്കംകുറിച്ചെന്ന് സിപിഎം അവകാശപ്പെടുകയും എംഎൽഎമാർ നിയമസഭയിൽ വാഴ്ത്തിത്തുടങ്ങുകയും ചെയ്ത സംസ്ഥാന സമ്മേളനത്തെ ‘കൊള്ളസംഘക്കാരുടെ സമ്മേളന’മായി രാഹുൽ മാങ്കൂട്ടത്തിൽ വിശേഷിപ്പിച്ചാൽ ഭരണപക്ഷം വെറുതേയിരിക്കുമോ ? ആ ബഹളത്തിനിടയിൽ വിയർത്തുപോയത് താൽക്കാലിക അധ്യക്ഷനായ സി.കെ.ഹരീന്ദ്രനാണ്. അതു മനസ്സിലാക്കിയ സ്പീക്കർ എ.എൻ. ഷംസീറിനു തിരക്കിട്ട് തിരിച്ചെത്തേണ്ടിവന്നു.
Results 1-10 of 290