Activate your premium subscription today
തിരുവനന്തപുരം∙ സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫിലിം ചേംബർ, നിർമാതാക്കൾ, തിയറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികൾ യോഗത്തില്‍ പങ്കെടുത്തു. സംഘടനകള്‍ ഉയര്‍ത്തിയ വിവിധ വിഷയങ്ങളില്‍ അനുഭാവപൂര്‍വമായ നിലപാടാണ് സര്ക്കാരിനുള്ളതെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ സ്ത്രീശാക്തീകരണത്തിന്റെ തിളങ്ങുന്ന മാതൃക സൃഷ്ടിച്ച് വിഴിഞ്ഞം തുറമുഖത്തിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. വിഴിഞ്ഞം സ്വദേശികളായ 7 പേർ ഉൾപ്പെടെ 9 വനിതാ ഓപ്പറേറ്റർമാരാണ് തുറമുഖത്തിലെ യാർഡ് ക്രെയിനുകളുടെ (സിആർഎംജി) പ്രവർത്തനം നിയന്ത്രിച്ചത്. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്. രാജ്യത്താദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
നല്ല പുസ്തകങ്ങള്‍ മാനസികാരോഗ്യത്തിനു മുതക്കൂട്ടാണെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യര്‍. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു പുറമേ ഏറ്റവും കൂടുതല്‍ ആളുകള്‍ യാതന അനുഭവിക്കുന്നതും മരിക്കുന്നതും മാനസികാരോഗ്യ പ്രശ്നങ്ങളാലാണ്. മാനസിക പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ പലപ്പോഴും മടിക്കാറുണ്ട്. എന്നാല്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നാലാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028 ല്‍ പൂര്‍ത്തിയാകുന്നതോടെ പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ആറാം പതിപ്പിനോടനുബന്ധിച്ച് 'വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകള്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തലയെടുപ്പുള്ള വ്യക്തികളുടെ ജീവിത കഥകളും അവരുടെ നേരനുഭവങ്ങളുമാണ് പോയ വാരം മനോരമ ഓൺലൈൻ പ്രീമിയത്തിലേക്ക് കൂടുതൽ വായനക്കാരെ എത്തിച്ചത്. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരഭായി, ബഹിരാകാശ യാത്രിക സുനിത വില്യംസ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ, യുവ സംഗീത സംവിധായകൻ എൻ.ആദർശ് കൃഷ്ണൻ എന്നിവരെയായിരുന്നു ‘പ്രീമിയത്തിലെ’ പോയ വാരത്തിലെ ആ മിന്നും താരങ്ങൾ. സ്വന്തമായി വീടു പണിയാൻ താൽപര്യമെടുക്കാത്തയാൾ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമുണ്ടാക്കിയെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിൽ നിങ്ങൾ സി.അച്യുതമേനോൻ എന്ന മുഖ്യമന്ത്രിയെ കുറിച്ച് കൂടുതൽ
‘‘ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം’’. കസേരകളിൽ കടിച്ചു തൂങ്ങിക്കിടന്ന്, അത് നഷ്ടമാകുമ്പോൾ അതുവരെയെടുത്ത നിലപാടു പോലും മാറ്റുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആധിക്യമുള്ള ഒരു കാലത്ത് മേൽപ്പറഞ്ഞതു പോലുള്ള വാക്കുകൾ പലപ്പോഴും നമുക്ക് വലിയ ആശ്വാസമാകും. ജനഹിതം മനസ്സിലാക്കി സർക്കാരിന് വേണ്ടി പ്രവർത്തിക്കുക എന്നതിൽ മാത്രമാണ് താൻ ശ്രദ്ധവച്ചിട്ടുള്ളതെന്നു കൂടി പറഞ്ഞുവയ്ക്കുകയാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തൊടുന്നതെല്ലാം വിജയം. അതിപ്പോൾ വിഴിഞ്ഞമായാലും സംഗീതമായാലും നൃത്തമായാലും. ഒപ്പം വിവാദങ്ങൾക്കും ഒട്ടും കുറവില്ല. 2024ൽ ഇതുവരെ ഏറ്റവുമധികം വൈറലായ, ചർച്ചയായ കേരളത്തിലെ വനിതകളെയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ദിവ്യ എസ്. അയ്യരുണ്ടാകും. ബോധപൂർവമായ ഒരു വൈറൽ ശ്രമം അല്ല അത്. ദിവ്യയെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ രഹസ്യം. അക്കാര്യം ദിവ്യ തന്നെ തുറന്നു പറയുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലെ ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ. കോൺഗ്രസിന്റെ തീപ്പൊരി നേതാവിന്റെ ഭാര്യയായിരിക്കെത്തന്നെ, ഇടതുപക്ഷ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്ന നിർണായക വിഴിഞ്ഞം പദ്ധതിയുടെ തലപ്പത്തു വരിക. അതിന്റെ പേരിൽ വിവാദങ്ങളുണ്ടാകുക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുതന്നെ പറയും ദിവ്യ എസ്. അയ്യർ. ജീവിതം, കുടുംബം, വിഴിഞ്ഞം, വിവാദം, നിലപാടുകൾ, രാഷ്ട്രീയം... എല്ലാം തുറന്നു പറയുകയാണ് ദിവ്യ ഇവിടെ. ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിനു പോലും കൃത്യമായ ഉത്തരമുണ്ട്. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജിനു ജോസഫുമായി ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ സംസാരിക്കുകയാണ് ദിവ്യ എസ്. അയ്യർ.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തിനു നേരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനങ്ങൾക്കെതിരെ ദിവ്യ എസ്.അയ്യർ. ‘വെറുതേ ഒരു ഭാര്യ അല്ല’ എന്ന വാചകത്തോടെ ഭര്‍ത്താവും കോൺഗ്രസ് നേതാവുമായ ശബരീനാഥനൊപ്പം നില്ക്കുന്ന ഒരു
ഈ കഴിഞ്ഞ മാതൃദിനത്തിൽ 'അമ്മ' എന്ന പുനർജന്മം നൽകിയ മകനെ സ്നേഹത്തോടെ ഓർക്കുകയാണ് ദിവ്യ എസ്. അയ്യർ ഐ.എ.എസ്. മകൻ മൽഹാറിന് ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചാണ് മാതൃദിനത്തെ ദിവ്യ എസ് അയ്യർ മനോഹരമായ ഓർമയാക്കി മാറ്റിയത്. ചിത്രത്തിൽ ആത്മീയാചാര്യനും തത്വചിന്തകനുമായ ആദിശങ്കരന്റെ വേഷത്തിലാണ് മഹി ബേബി.
‘മഹി ബേബിയും ഷാഫിയും ഒരു സംഭവ ബഹുലമായ തീവണ്ടിയാത്രയിൽ...’ എന്ന അടിക്കുറിപ്പോടെ കെ.എസ്.ശബരീനാഥൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ആരുടെയും ശ്രദ്ധ കവരും. മഹി ബേബിയെ മടിയിലിരുത്തി സെൽഫി എടുക്കുകയാണ് ഷാഫി പറമ്പിൽ. ഇടതുകൈ കൊണ്ട് കുഞ്ഞു മഹിയെ ചേർത്തു പിടിക്കുമ്പോൾ വിജയ ചിഹ്നം കാണിക്കാനും ഷാഫി മറന്നില്ല.
തിരക്കുള്ള ഉദ്യോഗസ്ഥയാണെങ്കിലും സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ എസ്, അയ്യർ ഐ.എ.സ്. കുഞ്ഞുമകൻ മൽഹാറിനൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ദിവ്യ ഐ.എ.എസ് പങ്കു വെയ്ക്കാറുണ്ട്. മൽഹാറിന്റെ കുസൃതികൾക്കും കുഞ്ഞുകുഞ്ഞു കുറുമ്പുകൾക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത്തവണ എന്തായാലും
Results 1-10 of 51