Activate your premium subscription today
തന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് എന്‍.പ്രശാന്ത് ഐഎഎസ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇന്നലെ പ്രശാന്ത് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.
ചീഫ് സെക്രട്ടറി വരെയെത്തിയ 35 വർഷത്തെ സിവിൽ സർവീസിനിടയിൽ അധികമൊന്നും ആവശ്യം വരാതിരുന്ന ഒരു കാര്യം ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു– സ്വന്തമായി കാർ ഓടിക്കണം. ഇത്ര നാളത്തെ തിരക്കുകൾക്കിടയിൽ യാത്രകൾ അധികവും ഔദ്യോഗികമായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഇരുന്നാൽ മതി. സമയം കിട്ടാത്തതു കൊണ്ടുതന്നെ സ്വകാര്യ യാത്രകൾ കുറവായിരുന്നു.
കോട്ടയം∙ ആളുകൾ വളരെപ്പെട്ടെന്ന് അപ്രസക്തരാകുകയാണെന്ന് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വളരെപ്പെട്ടെന്നുപോകുന്ന സമയത്തിന് അനുസരിച്ച് ആളുകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷന്റെ (മാസ്കോം) 23–ാം ബാച്ചിന്റെ ബിരുദ സമർപ്പണച്ചടങ്ങിൽ അവർ പറഞ്ഞു. ‘‘സത്യം ഒരിക്കലും ഇല്ലാതാക്കാനാകില്ല. സത്യം ബുദ്ധിമുട്ടേറിയതാണ്. സത്യമെന്നത് ഒരിക്കലും നമ്മളോ അധികാരത്തിൽ ഇരിക്കുന്നവരോ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുമായിരിക്കില്ല. പ്രലോഭനങ്ങൾ ഉണ്ടായാലും സത്യാന്വേഷണത്തിൽ മുന്നോട്ടുപോകണം. സമയമെടുത്താണെങ്കിലും സത്യം പുറത്തു വരും.
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിൽനിന്നു ശാരദ മുരളീധരൻ പടിയിറങ്ങി. ശാരദയ്ക്കു കൈകൊടുത്ത് 50ാമത് ചീഫ് സെക്രട്ടറിയായി ഡോ.എ.ജയതിലക് ചുമതലയേറ്റു. അടുത്തവർഷം ജൂൺ വരെയാണ് കാലാവധി.
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി, വനം മേധാവി എന്നിവരടക്കം സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥർ ഇന്നു പടിയിറങ്ങുന്നു. ഐഎഎസ് ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ (1990 ബാച്ച്) കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ (2004), ഐപിഎസ് ഉദ്യോഗസ്ഥൻ ഫയർഫോഴ്സ് മേധാവി കെ.പത്മകുമാർ (1989), ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ വനം മേധാവി ഗംഗാ സിങ് എന്നിവരാണ് ഇന്നു വിരമിക്കുന്നത്. കുടുംബശ്രീ മിഷനെ 6 വർഷത്തോളം നയിച്ച ശാരദ, 2014 – 16 കാലയളവിൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണു ചീഫ് സെക്രട്ടറിയായത്.
തിരുവനന്തപുരം ∙ ഇന്നു ചീഫ് സെക്രട്ടറി പദമൊഴിഞ്ഞു വീട്ടിലെത്തിയാൽ ശാരദ മുരളീധരൻ ചെയ്യുന്നതെന്തായിരിക്കും? ഒരു പക്ഷേ, ജോലിത്തിരക്കുമൂലം ഏറെക്കാലമായി മാറ്റിവച്ചിരിക്കുന്ന പിയാനോ വായിക്കും. അല്ലെങ്കിൽ കാണാനാശിച്ചിരുന്ന സിനിമകളിൽ ഏതെങ്കിലുമൊന്നു കണ്ടുതീർക്കും. ജോലി ഗൗരവമായും ജീവിതം ലളിതമായും കാണുന്ന ശാരദയുടെ ശീലമറിയാവുന്നവർക്ക് അദ്ഭുതമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതു ശാരദ വിരമിക്കുന്നതു കാത്താണെന്നു പറയുന്നവരുണ്ട്. എന്നാൽ സർക്കാരിലോ പുറത്തോ എന്തെങ്കിലും ചുമതല തൽക്കാലം ഏറ്റെടുക്കുന്നില്ലെന്ന് ശാരദ മുരളീധരൻ ‘മലയാള മനോരമ’യോടു പറഞ്ഞു.
തിരുവനന്തപുരം∙ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചതു ഭരണതലത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയാണെന്ന സൂചന നല്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്. വിഷയം വിവാദയായെങ്കിലും ഇതുവരെ ഖേദപ്രകടനം നടത്താന്‍ അദ്ദേഹം തയാറായിട്ടില്ലെന്നു പറഞ്ഞ ചീഫ് സെക്രട്ടറി പക്ഷേ, അധിക്ഷേപിച്ച ആളിന്റെ പേര് വെളിപ്പെടുത്താന്‍ തയാറായില്ല.
തിരുവനന്തപുരം ∙ സ്നേഹസൗഹൃദങ്ങളുടെ മഴയിൽ നനഞ്ഞ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വഴുതക്കാട് സർക്കാർ വനിതാ കോളജിൽ സുഹൃത്തുക്കളും സഹപാഠികളും വിവിധ കാലങ്ങളിലെ സഹപ്രവർത്തകരും ചേർന്നാണ് ശാരദ മുരളീധരന് സ്നേഹസായാഹ്നമൊരുക്കിയത്. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.വി.വേണു, അമ്മ ഗോമതി, മക്കളായ ശബരി,
കോട്ടയം ∙ കേരളത്തിൽ പിഎം-അജയ് (പ്രധാനമന്ത്രി അനുസൂചിത ജാതി അഭിയാൻ യോജന) ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പരാതി സെൻട്രൽ വിജിലൻസ് കമ്മിഷൻ (സിവിസി) ചീഫ് സെക്രട്ടറിക്ക് കൈമാറി. സെൻട്രൽ വിജിലൻസ് കമ്മിഷന് കൊല്ലം സ്വദേശി ജെ. ബെൻസി സമർപ്പിച്ച പരാതിയിലാണ് നടപടി.
തിരുവനന്തപുരം ∙ പുതിയ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30നു വിരമിക്കുന്ന സാഹചര്യത്തിലാണിത്. ശാരദയുടെ പിൻഗാമി സംസ്ഥാനത്തിന്റെ 50–ാമത് ചീഫ് സെക്രട്ടറിയാകും. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയുമായ എ.ജയതിലക് ചീഫ് സെക്രട്ടറിയാകുമെന്ന സൂചന ശക്തമാണ്.
Results 1-10 of 42