Activate your premium subscription today
ആലപ്പുഴ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പിന്നിട്ടതിന്റെ ഭാഗമായി ചേർത്തല യൂണിയൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്നോടിയായി ശ്രീനാരായണ ഗുരുവിന്റെ പ്രശസ്ത വാചകം പങ്കുവച്ച് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ‘‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’’ എന്ന വാക്യമാണ് മലയാളത്തിലും ഇംഗ്ലിഷിലുമായി രാജീവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എല്ലാ തിങ്കാളാഴ്ചകളിലും പതിവുള്ള ഇന്നത്തെ ചിന്താവിഷയമായി അവതരിപ്പിച്ച കുറിപ്പിനൊപ്പം ഗുരുവിന്റെ ചിത്രവുമുണ്ട്.
ആ രണ്ടു മഹനീയവ്യക്തിത്വങ്ങൾ തമ്മിൽ നൂറു വർഷംമുൻപു നടന്ന കൂടിക്കാഴ്ചയ്ക്കു സാക്ഷിയാവാൻ മൂന്നാമതൊരാൾകൂടി അവർക്കൊപ്പം ശിവഗിരിയിലുണ്ടായിരുന്നു: ചരിത്രം. ആ അപൂർവസംഗമം കൺപാർത്തും കാതോർത്തും ചരിത്രം അരികിലുണ്ടായതുകൊണ്ടാണല്ലോ ഈ ശതാബ്ദിസ്മൃതിക്കുമേൽ കാലം ഇന്നും സുവർണദീപ്തി ചൊരിയുന്നത്.
ഇന്ത്യൻ ജീവിതത്തിന്റെ സമസ്തമേഖലകളിൽനിന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ തുടച്ചുനീക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവുമായി ഗാന്ധിജി നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിനെത്തിയ തുഷാർ ഗാന്ധി സംസാരിക്കുന്നു.
ശിവഗിരി∙ ഒരു നൂറ്റാണ്ടു മുൻപ് മഹാത്മാഗാന്ധി, ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വനജാക്ഷി മന്ദിരത്തിലേക്ക് ചെരിപ്പഴിച്ചുവച്ച് തൊഴുകൈകളോടെ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പ്രവേശിച്ചു. ഗാന്ധിജിയുടെ വരവും ഗുരുവുമായുള്ള കൂടിക്കാഴ്ചയും മന്ദിരത്തിലെ ചിത്രങ്ങളിൽ കണ്ടറിഞ്ഞു. ഗുരുവിന്റെ ചിത്രത്തിനു മുന്നിൽ കൊളുത്തിവച്ച വിളക്കിന് അരികിൽ, നൂൽനൂൽക്കുന്ന ചർക്ക സമർപ്പിച്ചു. തുടർന്നു ലോക ശാന്തിക്കും സമാധാനത്തിനുമായി നടന്ന പ്രാർഥനയിൽ പങ്കെടുത്തു.
തിരുവനന്തപുരം ∙ മനുഷ്യസേവനത്തിലൂടെയാണ് ആധ്യാത്മിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും സാർഥകവും സഫലവും ആകുന്നതെന്നു മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും 100 വർഷം മുൻപു കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിവഗിരി ∙ മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം ഇന്ന് ശിവഗിരിയിൽ. ഇരുവരും സംവാദം നടത്തിയ ശിവഗിരിക്കടുത്തുള്ള വനജാക്ഷി മന്ദിരത്തിലേക്ക് രാവിലെ 9.30നു സന്യാസിമാരുടെ അനുസ്മരണ യാത്രയുണ്ടാകും.
തിരുവനന്തപുരം ∙ ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ഇന്ന് 100 വയസ്സ്. 1925 മാർച്ച് 12നാണ് മഹാത്മജി ശിവഗിരി സന്ദർശിച്ച് ഗുരുദേവനെ നേരിൽക്കണ്ട് സംഭാഷണം നടത്തിയത്. ശിവഗിരി മഠത്തിന് അടുത്തുള്ള ‘വനജാക്ഷി മന്ദിര’ത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അയിത്തോച്ചാടനം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, അധഃസ്ഥിതോദ്ധാരണം എന്നീ വിഷയങ്ങളിലാണ് ഇരുവരും സംസാരിച്ചത്.
ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ ആദ്യമായി കണ്ട 1925ൽ ഗുരുവിന് 70 വയസ്സും ഗാന്ധിജിക്ക് 56 വയസ്സും പ്രായമുണ്ട്. ഗുരുവിനെക്കാൾ 14 വയസ്സിന്റെ ചെറുപ്പം ഗാന്ധിജിക്കുണ്ടായിരുന്നു. ആ കൂടിക്കാഴ്ചയ്ക്കു മുൻപ് 1921ൽ തിരുനെൽവേലിയിൽ വച്ച് ടി.കെ.മാധവനിൽനിന്ന് ഗുരുദേവന്റെ മഹത്വം ഗാന്ധിജി മനസ്സിലാക്കിയിരുന്നു. തിയോസഫിക്കൽ സൊസൈറ്റി ഗുരുദേവനെ ഒരു അവതാര പുരുഷനായി കണ്ടു മംഗളപത്രം സമർപ്പിച്ചത്, നൂൽനൂൽപ്, മദ്യവർജനം എന്നിവ ഗാന്ധിജിക്കു മുൻപു തന്നെ ഗുരുദേവൻ ഉപദേശിച്ചത് എന്നിവ മാധവനാണ് ഗാന്ധിജിയെ ബോധ്യപ്പെടുത്തിയത്. പിന്നീടു ഗാന്ധിജി തന്റെ ശിഷ്യനായ ആചാര്യ വിനോബഭാവെയെ ശിവഗിരിയിലേക്കയച്ചു. ഇന്ത്യയിലെ അവതാര പുരുഷന്മാരിലൊരാളാണ് ഗുരുദേവനെന്നു വിനോബഭാവെ സാക്ഷ്യപ്പെടുത്തി. ഗുരുദേവനെ പൂർണമായി മനസ്സിലാക്കിയ ഗാന്ധിജിയാണ് 1925 മാർച്ച് 12നു ശിവഗിരിയിലെത്തിയത്. വൈക്കം സത്യഗ്രഹം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. ഗാന്ധിജിക്കൊപ്പം സി.രാജഗോപാലാചാരി, മഹാദേവ ദേശായ്, ദേവദാസ് ഗാന്ധി, ഇ.വി.രാമസ്വാമി നായ്ക്കർ എന്നിവരും ഉണ്ടായിരുന്നു. ശിവഗിരിക്കടുത്തുള്ള വനജാക്ഷി മന്ദിരത്തിന് ഗാന്ധിയാശ്രമം എന്നു പേരു നൽകി, അവിടെ വച്ചാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. ഇംഗ്ലിഷ് പത്രങ്ങളുടെ പ്രതിനിധികളും മറ്റും ഉണ്ടായിരുന്നുവെങ്കിലും കൂടിക്കാഴ്ച നടന്ന മുറിയിലേക്ക് ഇവരെ പ്രവേശിപ്പിച്ചിരുന്നില്ലെന്ന്
ചെറുകോൽപുഴ ∙ എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നിയമമാണു സനാതന ധർമമെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്
Results 1-10 of 167