Activate your premium subscription today
ആലപ്പുഴ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പിന്നിട്ടതിന്റെ ഭാഗമായി ചേർത്തല യൂണിയൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുളള വേനലവധിക്കാലത്തു മറ്റു കുട്ടികളെല്ലാം ആർത്തുല്ലസിക്കുമ്പോൾ വെള്ളാപ്പള്ളി നടേശൻ ആലുവ അദ്വൈതാശ്രമത്തിലായിരുന്നു. ഗുരുദേവ ദർശനങ്ങൾ അടുത്തറിഞ്ഞത് ആശ്രമവാസ കാലത്താണെന്നു വെള്ളാപ്പള്ളി പറയും. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം കേഡർ സ്വഭാവമുള്ള സംഘടനയായി വളർന്നതും വിദ്യാഭ്യാസമേഖലയിൽ വലിയമാറ്റമുണ്ടാക്കിയതും ചരിത്രം.
തിരുവനന്തപുരം∙ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘മുസ്ലീം വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ആക്ഷേപികാനായി രാജ്യത്ത് സംഘപരിവാർ നീങ്ങുകയാണ്. അതിനുള്ള എല്ലാ പ്രചാരണവും നടക്കുകയാണ്. ആ ഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പാാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വെള്ളാപ്പള്ളി ഇക്കാര്യത്തിൽ വിശദീകരണം നൽകിയതാണ്. പക്ഷേ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.’’ – മുഖ്യമന്ത്രി പറഞ്ഞു.
നിലമ്പൂർ ∙ ചുങ്കത്തറയിലെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുടെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്താൽ നിലനിൽക്കില്ലെന്നു നിയമോപദേശം. ഇതു സംബന്ധിച്ചു ജില്ലാ ഗവ. പ്ലീഡർ ടോം കെ.തോമസ് പൊലീസിന് റിപ്പോർട്ട് നൽകിയതായി നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം പറഞ്ഞു.
നിലമ്പൂർ ∙ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന പരാതികളിൽ പൊലീസ് നിയമോപദേശം തേടി. വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ പരാതികളാണു ലഭിച്ചത്. പ്രസംഗത്തിലെ പരാമർശങ്ങളിൽ കേസെടുത്താൽ കോടതിയിൽ നിലനിൽക്കുമോ എന്നാണു പൊലീസ് പരിശോധിക്കുന്നത്.
മലപ്പുറം∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ വിവാദമായി. പ്രതിഷേധവുമായി യുഡിഎഫ് എംഎൽഎമാരടക്കമുള്ള നേതാക്കൾ. കോലം കത്തിച്ചും പ്രതിഷേധിച്ചു.മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണു ചിലയാളുകൾ കാണുന്നതെന്നും സ്വതന്ത്രമായ വായു ശ്വസിച്ചും
ആലപ്പുഴ∙ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ പ്രസംഗത്തിൽനിന്നുള്ള ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്ന് വെള്ളാപ്പള്ളി പറഞ്ഞു. താനൊരു മുസ്ലിം വിരോധിയല്ലെന്നും ആടിനെ പട്ടിയാക്കാനാണ് ചില മുസ്ലിം ലീഗ് നേതാക്കളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ എസ്എൻഡിപി യോഗമാണ് ശക്തമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ∙ മലപ്പുറം ജില്ലയ്ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണെന്നും ഇതിനൊക്കെ ചികിത്സ നൽകുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു. ‘‘എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ട്.
നിലമ്പൂർ∙ മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശം.
ആലപ്പുഴ ∙ ജനാധിപത്യത്തിൽ ജനങ്ങൾ ഒപ്പം നിൽക്കുന്നതാണ് പ്രധാനമെന്നും അവരെ സേവിക്കുന്നവർക്കൊപ്പം നിൽക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഎമ്മും കോൺഗ്രസും ചെയ്തത് എന്താണെന്ന് പാർലമെന്റിൽ കണ്ടതാണ്.
Results 1-10 of 157