Activate your premium subscription today
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാത്തിൽ കുടുങ്ങിക്കിടന്ന മറ്റു നാലു പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ആകെ മരണസംഖ്യ എട്ടായി. ഇതോടെ 60 മണിക്കൂർ നീണ്ടുനിന്ന രക്ഷാദൗത്യം അധികൃതർ അവസാനിപ്പിച്ചു. ഹിമപാതത്തിൽ കുടുങ്ങിയ 54 തൊഴിലാളികളിൽ 46 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പരുക്കേറ്റവർ ജോഷിമഠ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. 46 തൊഴിലാളികളെ രക്ഷിച്ചു. ആകെ 55 പേരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വ്യോമമാർഗം ജോഷിമഠ് സൈനിക ആശുപത്രിയിൽ എത്തിച്ചു. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് നിലവിലെ പദ്ധതി.
തെലങ്കാന∙ നാഗർകുർണൂലിൽ തുരങ്കം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ നാവികസേനയുടെ മറൈൻ കമാൻഡോകളും രംഗത്ത്. തുരങ്കത്തിൽ കുടുങ്ങിയവരുടെ 150 മീറ്റർ അരികെ രക്ഷാപ്രവർത്തകരെത്തിയെന്നാണ് വിവരം. ഇവർക്ക് അടുത്തേക്ക് എത്താൻ അവശിഷ്ടങ്ങൾ ഇ– കൺവെയർ ബെൽറ്റ് വഴി
ന്യൂഡൽഹി ∙ കഴിഞ്ഞ വർഷമുണ്ടായ പ്രളയം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് അടക്കം 5 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് 1,554.99 കോടി രൂപ അധികസഹായമായി അനുവദിച്ചു. ആന്ധ്രപ്രദേശ് (608.08 കോടി), നാഗാലാൻഡ് (170.99 കോടി), ഒഡീഷ (255.24 കോടി), തെലങ്കാന (231.75 കോടി), ത്രിപുര (288.93 കോടി) എന്നീ സംസ്ഥാനങ്ങൾക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയാണ് (എച്ച്എൽസി) ഇതിന് അംഗീകാരം നൽകിയത്.
കൊച്ചി∙ നിലവിൽ സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) 61.03 കോടി രൂപ മാത്രമാണുള്ളതെന്നു ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ (എജി) കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. ഡിസംബർ 10ലെ കണക്കു പ്രകാരം എസ്ഡിആർഎഫിലുള്ള 700.5 കോടി രൂപയാണ്. ഇതിൽ 638.97 കോടി രൂപ ഇതുവരെയുള്ള ചെലവുകൾക്കു നൽകാനുള്ളതാണ്. ബാക്കി 61.03 കോടി രൂപയാണുള്ളത്. പ്രകൃതിദുരന്തത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 152.09 കോടി രൂപ ഭരണാനുമതി നൽകി.
കൊച്ചി ∙ വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ദുരന്തപ്രതികരണ ഫണ്ടിന്റെ (എൻഡിആർഎഫ്) കാര്യത്തിൽ കടുംപിടുത്തം വേണ്ടെന്ന് കേന്ദ്ര സർക്കാരിനും, കണക്കുകള്‍ കുറച്ചുകൂടി കൃത്യമാക്കാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി നിർദേശം. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ഇരുകൂട്ടരോടും തർക്കങ്ങൾ മാറ്റിവച്ച് പ്രശ്നപരിഹാരത്തിനുള്ള വഴികൾ കണ്ടെത്താൻ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജെ.ഈശ്വരൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്.
കന്യാകുമാരി∙ ചിന്നമുട്ടം കടപ്പുറത്ത് ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സൂനാമി മോക് ഡ്രിൽ നടത്തി. തിരുനെൽവേലി റീജനൽ റെസ്പോൺസ് യൂണിറ്റിലെ മുപ്പതംഗ സംഘമാണ് പങ്കെടുത്തത്.ചിന്നമുട്ടം സെന്റ് തോമസ് ദേവാലയത്തിനു മുന്നിലുള്ള കടപ്പുറത്തും പരിസരങ്ങളിലും നടന്ന മോക് ഡ്രില്ലിൽ മൂന്ന് ആംബുലൻസുകളിലായി ആരോഗ്യ
കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ നടന്ന ജനകീയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും ക്യാംപിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ തിരച്ചിലിൽ പങ്കെടുത്തു. ഇന്നും നാളെയും ജനകീയ തിരച്ചിൽ തുടരും. ഇന്നലെ അട്ടമല ഭാഗത്തു നടന്ന തിരച്ചിലിൽ കണ്ടെത്തിയ അസ്ഥികൂടം വിശദ പരിശോധനയ്ക്ക് അയച്ചു.
മേപ്പാടി∙ പ്രിയപ്പെട്ടതെല്ലാം നഷ്ടമായ ഭൂമിയിൽ അവർ ഒരിക്കൽ കൂടി എത്തി. തിരച്ചിലിനാണ് എത്തിയതെങ്കിലും തങ്ങളുടെ നഷ്ടഭൂമി ഒരിക്കൽ കൂടി കാണുക മാത്രമായിരുന്നു പലരുടേയും ലക്ഷ്യം. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ റജിസ്റ്റര്‍ ചെയ്ത 190 പേരാണ് തിരച്ചില്‍ സംഘത്തോടൊപ്പം
ഷിരൂർ (കർണാടക) ∙ കോഴിക്കോട് സ്വദേശി അർജുനടക്കം ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ 3 പേർക്കുംവേണ്ടി തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി കർണാടക സർക്കാരിനോട് നിർദേശിച്ചു. കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിയതാണെന്നും നടപടി തുടരുമെന്നും സർക്കാർ കോടതിക്ക് ഉറപ്പുനൽകി.
Results 1-10 of 34