Activate your premium subscription today
മുംബൈ ∙ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലെ ഒരു ഗ്രാമമുഖ്യനു പോലും സർക്കാരിന്റെ വികസന ഫണ്ട് ലഭിക്കില്ലെന്നും ഫണ്ട് ആവശ്യമെങ്കിൽ ബിജെപിയിൽ ചേരണമെന്നും മന്ത്രിയും കൊങ്കണിൽനിന്നുള്ള ബിജെപി നേതാവുമായ നിതേഷ് റാണെ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെയുടെ മകനാണു നിതേഷ്.
മുംബൈ∙ ശിവസേനാ (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത് കോൺഗ്രസിൽ ചേരാൻ ശ്രമിക്കുന്നു എന്നും ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി റാവുത്ത് കൂടിക്കാഴ്ച നടത്തിയെന്നും ബിജെപി മന്ത്രി നിതേഷ് റാണെ ആരോപിച്ചു. സഞ്ജയ് റാവുത്തിന്റെ രാജ്യസഭാ കാലാവധി അവസാനിക്കാറായി. ഇനി അദ്ദേഹത്തെ വിജയിപ്പിക്കാൻ ശിവസേനയ്ക്ക്
മുംബൈ∙ കേരളത്തെ മിനി പാക്കിസ്ഥാനെന്നു വിളിച്ച് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരർ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. പുണെയിലെ സാസ്വദിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമർശം വിവാദമായി.
ഒട്ടേറെ കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് നാരായൺ റാണെയുടെ രാഷ്ട്രീയ ജീവിതം. ഇതിനകം മൂന്ന് രാഷ്ട്രീയ പാർട്ടികളിൽ അംഗമായി, പുതിയ ഒരു പാർട്ടി ഉണ്ടാക്കി. കേന്ദ്രമന്ത്രിപദം മുതൽ മുഖ്യമന്ത്രിപദം വരെ നിർവഹിച്ചു. ഏറ്റവുമൊടുവിൽ ബിജെപിയിൽ. ഇപ്പോൾ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയ മന്ത്രി. രണ്ടു മക്കളും പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ. ഇളയ മകൻ നിതിൻ റാണെ മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ. അതിനിടെയാണ്, താൻ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് നാരായൺ റാണെയുടെ മൂത്ത മകനും മുൻ എംപിയുമായ നീലേഷ് റാണെ പ്രഖ്യാപിക്കുന്നത്. വിഷയം വലിയ തോതിൽ ചർച്ചയായി. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം ഉണർന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നീലേഷുമായി കൂടിക്കാഴ്ച നടത്തി. ഫഡ്നാവിസിന്റെ ‘ഉപദേശ’ങ്ങൾക്ക് വഴങ്ങി തീരുമാനം പിൻവലിക്കാൻ ഒടുവിൽ നീലേഷ് സമ്മതിച്ചു. അഴിമതി ആരോപണങ്ങളും വിവാദ പ്രസ്താവനകളും തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും റാണെയും മക്കളുമുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് കൊങ്കൺ മേഖലയിലെ പ്രധാനപ്പെട്ട ഈ കുടുംബം രാഷ്ട്രീയത്തിൽ സജീവമായി തുടരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് നീലേഷിന്റെ വിരമിക്കൽ തീരുമാനം മാറ്റാൻ ബിജെപി നേതൃത്വം ദ്രുതഗതിയിൽ ഇടപെട്ടത്? എന്താണ് നാരായൺ റാണെയുടെയും മക്കളുടെയും രാഷ്ട്രീയ പ്രസക്തി?
Results 1-4