Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്ത് മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ പത്തുവര്‍ഷമായി നടത്തുന്ന ശ്രമങ്ങള്‍ക്കാണു രാഷ്ട്രപതിയുടെ നടപടിയോടെ വിരാമമായിരിക്കുന്നത്. 2015ല്‍ സംസ്ഥാന നിയമസഭ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയില്ല. ഇതു സംബന്ധിച്ചുള്ള അറിയിപ്പു ലഭിച്ചുവെന്നും ഇതിൽ കാരണമൊന്നും അറിയിച്ചിട്ടില്ലെന്നും രാജ്ഭവന് വൃത്തങ്ങൾ വ്യക്തമാക്കി.
തിരുവനന്തപുരം∙ ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനായി വ്യോമസേനാ ഹെലികോപ്റ്റര്‍ സൗകര്യം ഒരുക്കുന്നത് ചര്‍ച്ച ചെയ്ത് അധികൃതർ. നിലവിലെ സാഹചര്യത്തില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുകയാണെങ്കില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത സുരക്ഷാസംവിധാനം ഒരുക്കേണ്ടതായി വരും. 18ന് കൊച്ചിയില്‍ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് വ്യോമസേനാ ഹെലികോപ്റ്റര്‍ മാര്‍ഗം പാലാ സെന്റ് തോമസ് കോളജില്‍ എത്തുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം∙ ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുമെന്ന് വിവരം. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
റിഷ്റ∙ പാക്കിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാൻകോട്ടേക്ക് പുറപ്പെട്ടു. ഡ്യൂട്ടിക്കിടെ ബുധനാഴ്ചയാണ് അതിർത്തി കടന്നെന്ന് ആരോപിച്ച് കോൺസ്റ്റബിൾ റാങ്കിലുള്ള പുർണം കുമാർ ഷാ (40) പാക്ക് റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് അമൃത്സർ മെയിൽ ട്രെയിൻ വഴി ഫിറോസ്പുർ വഴി പഠാൻകോട്ടെത്തി ഉത്തരം തേടുമെന്നാണ് പുർണത്തിന്റെ ഭാര്യ രജനി മാധ്യമങ്ങളോടു പറഞ്ഞത്. പുർണം പിടിയിലായിട്ട് നാലു ദിവസം കഴിഞ്ഞെന്നും ഇതുവരെ വ്യക്തമായ മറുപടി ആരും നൽകുന്നില്ലെന്നുമാണ് ഗർഭിണിയായ രജിനിയുടെ നിലപാട്.
കോഴിക്കോട്∙ ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിന്റെ തെളിവാണ് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ന്യൂഡൽഹി ∙ നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ അംഗീകാരത്തിനായി ലഭിക്കുമ്പോൾ രാഷ്ട്രപതി അവ അന്യായമായി വച്ചുതാമസിപ്പിക്കുന്നത് അധികാരപരമായ ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണെന്നു സുപ്രീം കോടതി. 10 ബില്ലുകളിൽ തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ച വിധിയിലാണ് ബില്ലുകളുടെ കാര്യത്തിൽ രാഷ്ട്രപതിക്കും കർശന പെരുമാറ്റമര്യാദകൾ കോടതി നിർദേശിച്ചത്.
ന്യൂഡൽഹി∙ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയിലാണ് നിര്‍ദേശം. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അതു കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പട്ട് 5 മുസ്ലിം ലീഗ് എംപിമാർ രാഷ്ട്രപതിക്ക് കത്തുനൽകി. ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ പാർലമെന്റിൽ നയപ്രഖ്യാപനത്തിന് എത്തുന്ന രാഷ്ട്രപതിയെ സ്വീകരിച്ചാനയിക്കുന്ന ചടങ്ങിൽ ചെങ്കോലിന് ‘സ്ഥിരപ്രതിഷ്ഠ’ നൽകി പാർലമെന്റിലെ ആചാരരീതികളും നടപടിക്രമങ്ങളും സംബന്ധിച്ച പുസ്തകം ലോക്സഭാ സെക്രട്ടേറിയറ്റ് പരിഷ്കരിച്ചു. പുതിയ മന്ദിരത്തിലേക്കു മാറുന്ന ഘട്ടത്തിൽ ലോക്സഭാ ചേംബറിൽ സ്ഥാപിച്ച ചെങ്കോൽ വിവാദത്തിന് തിരികൊളുത്തിയിരുന്നു. 2024 ജനുവരിയിൽ നടന്ന നയപ്രഖ്യാപനത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കുന്ന ചടങ്ങിനു മുന്നിൽ ചെങ്കോൽ പിടിച്ച ലോക്സഭ മാർഷൽ ഉണ്ടായിരുന്നതും വിവാദമായി. ഇനി അതു സ്ഥിരമാകുമെന്നാണു കഴിഞ്ഞദിവസം പുറത്തിറക്കിയ ‘പ്രാക്ടിസ് ആൻഡ് പ്രൊസീജ്യർ ഓഫ് പാർലമെന്റി’ന്റെ പുതിയ പതിപ്പിൽ പറയുന്നത്. സ്വാതന്ത്ര്യാനന്തരം ലോക്സഭാ സെക്രട്ടറി ജനറൽമാരായിരുന്ന എം.എൻ. കോളും എസ്.എൽ. ശക്തറും ചേർന്നു സമാഹരിച്ചതാണ് ആദ്യ പതിപ്പ്. നിലവിലെ ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങാണ് പുതിയ പതിപ്പ് എഡിറ്റ് ചെയ്തിരിക്കുന്നത്.
ഇംഫാൽ ∙ മണിപ്പുരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഭീകരസംഘടനകൾക്കെതിരായ നടപടി ശക്തം. നിരോധിത വിഘടന സംഘടനായ കാംഗ്ലൈപാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി) ചെയർമാൻ കെ.കെ.ഗാംബയെയെയും (70) സഹായിയെയും ഇംഫാൽ വെസ്റ്റിൽ നിന്ന് അറസ്റ്റ് ചെയ്തു. ചുരാചന്ദ്പുരിലും ഇംഫാൽ ഈസ്റ്റിലും നടത്തിയ തിരച്ചിലിൽ നിരോധിത ലിബറേഷൻ ആർമി ഓഫ് മണിപ്പുരിന്റെ കേഡർ ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു. കാങ്പോപ്കി ജില്ലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട ക്യാംപിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി.
Results 1-10 of 89