Activate your premium subscription today
സുപ്രീം കോടതി വിധിക്കു പിന്നാലെ സർവകലാശാല ചാൻസലർ പദവി നഷ്ടമായ ഗവർണർ ആർ.എൻ.രവി വിളിച്ചുചേർത്ത യോഗം സർക്കാരിനു കീഴിലുള്ള സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ബഹിഷ്കരിച്ചു. സർക്കാരിനു കീഴിലുള്ള 17 സർവകലാശാലകളുടെ വൈസ് ചാൻസലർമാരാണു യോഗത്തിൽനിന്നു വിട്ടുനിന്നത്.
ചെന്നൈ ∙സർവകലാശാലകളുടെ ചാൻസലർ പദവി നഷ്ടപ്പെട്ടെങ്കിലും, സർക്കാരിനെ വെല്ലുവിളിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ.രവി വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു. വിസിമാരുടെ നിയമനത്തിൽ മാത്രമാണു മുഖ്യമന്ത്രിക്ക് അധികാരമെന്നു ചൂണ്ടിക്കാട്ടിയ രാജ്ഭവൻ, ഗവർണർ തന്നെയാണ് ഇപ്പോഴും ചാൻസലറെന്നും യോഗം വിളിക്കാൻ അധികാരമുണ്ടെന്നും അവകാശപ്പെട്ടു. സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് 25, 26 തീയതികളിൽ ഊട്ടിയിലെ രാജ്ഭവനിൽ ചേരുന്ന യോഗത്തിൽ മുഖ്യാതിഥിയാകുന്നത്. ഗവർണർ പിടിച്ചുവച്ച ബില്ലുകൾ സുപ്രീംകോടതി അംഗീകരിച്ചതോടെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണു നിലവിൽ സർവകലാശാലകളുടെ ചാൻസലർ.
ചെന്നൈ∙ തമിഴ്നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഇതുസംബന്ധിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന് ജോസഫിന്റെ അധ്യക്ഷതയിലാണ് ഉന്നതതല സമിതി പ്രവർത്തിക്കുക.
ചെന്നൈ∙ കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. മധുരയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു മുഖ്യാതിഥിയായ ഗവർണർ വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടത്.
ന്യൂഡൽഹി∙ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയിലാണ് നിര്‍ദേശം. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അതു കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
‘‘ഈ വിധി ചരിത്രമാണ്’’ – ബില്ലുകൾ പിടിച്ചുവച്ച ഗവർണർ ആർ.എൻ.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ഉത്തരവിനു പിന്നാലെ തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ബിജെപിയെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും കൂസാത്ത മുഖ്യമന്ത്രിയെന്നു വിശേഷണമുള്ള മുത്തുവേല്‍ കരുണാനിധി സ്റ്റാലിനെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമായിരുന്നു അത്. കേന്ദ്ര സര്‍ക്കാര്‍ പല തന്ത്രങ്ങൾ പയറ്റിയിട്ടും തളരാത്ത പോരാളിയായി, തലൈവരായി സ്റ്റാലിൻ തലയുയർത്തി നിൽക്കുകയാണ്. സ്റ്റാലിനും ഡിഎംകെയ്ക്കും പ്രതിപക്ഷത്തിനും കരുത്തേകുന്ന നിർണായക തീരുമാനമാണു സുപ്രീംകോടതിയുടേത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഗവർണർമാരിലൂടെ വരുതിക്കു നിർത്തുന്ന കേന്ദ്ര സർക്കാരിനുള്ള തിരിച്ചടി കൂടിയാണു കോടതിവിധി. 10 ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമെന്നു പറഞ്ഞ സുപ്രീംകോടതി, ഗവർണർക്കു വീറ്റോ അധികാരം ഭരണഘടന നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിയമങ്ങൾ ജനങ്ങൾക്കു വേണ്ടിയാണ്. ബില്ലുകളിൽ 3 മാസത്തിനകം തീരുമാനമെടുക്കണം. ബില്ലിൽ തീരുമാനം നീട്ടാൻ ഗവർണർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ‘‘സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, നന്ദി പറയുന്നു. സംസ്ഥാന നിയമസഭകളുടെ നിയമനിർമാണാധികാരം വീണ്ടും ഉറപ്പാക്കുന്നതും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പുരോഗമന നിയമപരിഷ്കാരങ്ങൾ തടയുന്ന ഗവർണർമാരുടെ പ്രവണതയ്ക്ക് അറുതി വരുത്തുകയും ചെയ്ത കോടതിവിധി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ സന്തുലനം പുനഃസ്ഥാപിക്കുന്നതിനുള്ള മറ്റൊരു നിർണായക ഘട്ടമാണിത്. യഥാർഥ ഫെഡറൽ ഇന്ത്യയെ സൃഷ്ടിക്കുന്നതിനുള്ള തമിഴ്നാടിന്റെ നിരന്തര പോരാട്ടത്തിലെ ചരിത്ര വിജയം. തമിഴ്നാട് ജനതയ്ക്കും നിയമസംഘത്തിനും അഭിവാദ്യങ്ങൾ. തമിഴ്നാടിനു മാത്രമുള്ള വിജയമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണിത്.’’– സ്റ്റാലിൻ വിശദീകരിച്ചു. സംസ്ഥാന മന്ത്രിസഭയുടെ നിർദേശാനുസരണം മാത്രമേ എപ്പോഴും ഗവർണർ പ്രവർത്തിക്കാവൂ എന്നില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തേ രവി സുപ്രീം കോടതിയിൽ രേഖാമൂലം വാദങ്ങൾ സമർപ്പിച്ചിരുന്നു.
ചെന്നൈ ∙ നിയമസഭ പാസാക്കിയ ബില്ലിനു ഗവർണർ അംഗീകാരം നൽകാതിരിക്കുമ്പോൾ ‘ബിൽ മരിച്ചു’ എന്നാണർഥമെന്നു രണ്ടു വർഷം മുൻപു തമിഴ്നാട് ഗവർണർ ആർ.എൻ.രവി അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതി ഇടപെടലോടെ ഗവർണറുടേതു പാഴ്വാക്കായി മാറി. 2021 സെപ്റ്റംബറിൽ ഗവർണർ പദവിയിലെത്തിയതു മുതൽ ഗവർണറും സർക്കാരും തമ്മിൽ ബിൽ യുദ്ധം തുടങ്ങിയിരുന്നു. പല തവണ സുപ്രീം കോടതി ഗവർണറെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
തിരുവനന്തപുരം∙ നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ച വിഷയത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍.രവിക്ക് എതിരെയാണ് സുപ്രീം കോടതി വിധി വന്നതെങ്കിലും സംസ്ഥാന സർക്കാരിനും സിപിഎമ്മിനും ഏറെ ആശ്വാസകരമാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തടഞ്ഞുവച്ചത് സര്‍ക്കാരിനു വലിയ തലവേദന ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേരളം നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ പരിഗണനയ്ക്കു വരുമ്പോള്‍ തമിഴ്നാട് വിധി അനുകൂല സ്വാധീനമുണ്ടാക്കുമെന്നതും സര്‍ക്കാരിനു പ്രതീക്ഷ നല്‍കുന്നതാണ്.
തിരുവനന്തപുരം∙ സിപിഐക്കുള്ളില്‍ എല്ലാവിധ ജനാധിപത്യ സ്വാതന്ത്ര്യവുമുണ്ടെന്നും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ ∙ നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവർണക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളിൽ 3 മാസത്തിനുള്ളിൽ
Results 1-10 of 60