Activate your premium subscription today
തിരുവനന്തപുരം ∙ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ 60.80 കോടി രൂപ നിക്ഷേപിക്കാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) തീരുമാനിച്ചതിന്റെ രേഖകൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം. കെഎഫ്സി മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് വിജിലൻസ് ഓഫിസർ വി.എസ്.ഷാജുവിനോടാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ തുക നിക്ഷേപിക്കാൻ എടുത്ത തീരുമാനത്തെക്കുറിച്ച് അന്വേഷണമില്ല.
തിരുവനന്തപുരം ∙ കരുതൽധനമായി 4 വർഷത്തേക്കു ഫെഡറൽ ബാങ്കിൽ 8.69% പലിശയ്ക്കു നിക്ഷേപിച്ചിരുന്ന പണമാണ്, 8.9% പലിശയ്ക്കു കേരള ഫിനാൻഷ്യൽ കോർപറേഷൻ അനിൽ അംബാനിയുടെ ആർസിഎഫ്എൽ കമ്പനിയിൽ നിക്ഷേപിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 0.2% പലിശ അധികം കിട്ടാൻ വേണ്ടി നടത്തിയ ഇടപാടിലൂടെ 101 കോടി രൂപയാണു നഷ്ടമായത്. ഇതിനു പിന്നിൽ കമ്മിഷൻ അഴിമതിയുണ്ടെന്നും സിപിഎം ബന്ധുക്കളാണു പിന്നിലെന്നും സതീശൻ ആരോപിച്ചു.
തിരുവനന്തപുരം ∙ കെഎഫ്സി കരുതല്‍ ധനമായി 4 വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം എന്തിനാണ് മുതലിനും പലിശയ്ക്കും സെക്യൂരിറ്റി ഇല്ലാത്ത അംബാനിയുടെ മുങ്ങുന്ന കമ്പനിയില്‍ നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫെഡറല്‍ ബാങ്കില്‍ സുരക്ഷിതമായിരുന്ന പണം 50,000 കോടി ബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിച്ചതിന് സര്‍ക്കാര്‍ മറുപടി പറയണം.
തിരുവനന്തപുരം ∙ നിക്ഷേപ തീരുമാനം നിയമം അനുസരിച്ചും ബോർഡിന്റെ അംഗീകാരത്തോടെയുമാണെന്ന കേരള ഫിനാൻഷ്യൽ കോർപറേഷന്റെ വാദം വാദം പച്ചക്കള്ളമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിക്ഷേപ സമാഹരണത്തിനുള്ള 2016 ലെ ബോർഡിന്റെ തീരുമാനം നടപ്പാക്കാനായി 2018 ൽ അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ചു എന്നാണ് കെഎഫ്സി വിശദീകരിക്കുന്നത്. അംബാനിയുടെ കമ്പനിയിൽത്തന്നെ നിക്ഷേപിക്കാൻ കെഎഫ്സി ബോർഡ് തീരുമാനിച്ചിരുന്നില്ലെന്ന് ഇതിൽനിന്നു വ്യക്തമാണ്.
തിരുവനന്തപുരം∙ അനില്‍ അംബാനിയുടെ കമ്പനിയായ ആര്‍സിഎഫ്എലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) 60.80 കോടി രൂപ നിക്ഷേപിച്ച വിഷയത്തിൽ സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍സിഎഫ്എലില്‍ കെഎഫ്സി നിക്ഷേപം നടത്തിയതു മൂലം സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്
റഷ്യക്കുവേണ്ടി നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ നേടാൻ ശ്രമങ്ങളുമായി കൊച്ചിൻ ഷിപ്പ്യാർഡ്. സ്വാൻ എനർജിയുടെ കീഴിലെ റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ്ങുമായി ചേർന്നാണ് നിർമാണക്കരാറിന് കൊച്ചി കപ്പൽശാല ശ്രമിക്കുന്നതെന്ന് റിപ്പോർട്ട്.
തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) അനില്‍ അംബാനിയുടെ കമ്പനിയില്‍ കോടികള്‍ നിക്ഷേപിച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റേത്. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്കി.
‘‘ഏതെങ്കിലും മന്ത്രിമാർ പ്രതിഫലം വേണ്ടെന്നു വച്ച് ജനസേവനത്തിനായി ഇറങ്ങുന്നുണ്ടോ? അവർ ശമ്പളം വാങ്ങുന്നുണ്ട്. കൂടാതെ അവർക്കൊപ്പം പഴ്സനൽ സെക്രട്ടറി ആയി ജോലി ചെയ്തവർക്ക് ആജീവനാന്ത പെൻഷനും കൊടുക്കുന്നുണ്ട്. അതൊക്കെ എന്ത് വിരോധാഭാസമാണ്?’’ – നൃത്താധ്യാപകരെക്കൊണ്ട് ഇങ്ങനെ പറയിച്ചത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് നടിയെപ്പറ്റി പറഞ്ഞ ഒരു പ്രസ്താവനയാണ്. മന്ത്രി പ്രസ്താവന പിൻവലിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. നൃത്താധ്യാപകർ പ്രതികരിക്കുന്നു... ഭാഷ പഠിക്കാൻ ഒരു ദിവസം, ആയിരക്കണക്കിന് വർഷങ്ങൾക്കപ്പുറത്തെ ദിവസവും തീയതിയും പറയാൻ ക്ഷണനേരം, 16 അക്ക സംഖ്യകളുടെ ഗുണനത്തിനും ഹരണത്തിനും ഏതാനും നിമിഷങ്ങൾ, ഒരു നിമിഷത്തെ കാഴ്ചയിൽ തിരിച്ചറിയും പൊട്ടും പൊടിയും വരെ. ‘ഐക്യു മാൻ ഓഫ് കേരള’ എന്ന് അറിയപ്പെടുന്ന കൊല്ലം കുണ്ടറ സ്വദേശി ആർ. അജിയുടെ കഴിവുകൾ കണ്ടുതന്നെ അറിയാം, വിശദമായ വിഡിയോയിലൂടെ... റിലയൻസ് മ്യൂച്വൽ ഫണ്ട് കമ്പനിയിലെ ഇന്റേണായി കരിയർ ആരംഭിച്ച അൻമോൽ ഇന്ന് അനിൽ അംബാനി ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. അച്ഛനെയും ബിസിനസ് സാമ്രാജ്യത്തേയും തകർച്ചയുടെ പടുകുഴിയിൽ നിന്ന് ഘട്ടംഘട്ടമായി ഉയർത്തിക്കൊണ്ടുവരുന്ന ‘അൻമോൽ ഇഫക്ട്’ എന്താണ്? വിശദമായി അറിയാം...
പരാജയത്തിന്റെ കയ്പറിഞ്ഞിരിക്കെ വ്യവസായത്തെ വീണ്ടും കുതിപ്പിലേക്കു നയിച്ച മികവിനെ അനിൽ അംബാനി വിശേഷിപ്പിച്ചത് ‘അൻമോൽ ഇഫക്ട്’ എന്നാണ്. ഇന്ത്യൻ വ്യവസായ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധീരുഭായ് അംബാനിയുടെ കൊച്ചുമകനും അനിൽ അംബാനിയുടെ മകനുമായ ജയ് അൻമോൽ അംബാനിയാണ് റിലയൻസ് ഗ്രൂപ്പിന്റെ കരുത്തായി മാറിയ ആ ‘ഇഫക്ട്’. ധീരുഭായ് സ്വപ്രയത്നത്താൽ പടുത്തുയർത്തുകയും മക്കളായ മുകേഷിനും അനിലിനും കൈമാറുകയും ചെയ്ത ബിസിനസ് സാമ്രാജ്യത്തിലെ അച്ഛന്റെ പങ്ക് കൈവിട്ടുപോകുമെന്ന തരത്തിൽ കടക്കെണിയിലേക്കു കൂപ്പുകുത്തിയിരിക്കേയാണ് അൻമോൽ കമ്പനിയെ നയിക്കാനെത്തുന്നത്. റിലയൻസ് മ്യൂച്വൽ ഫണ്ട് കമ്പനിയിലെ ഇന്റേൺഷിപ്പാണ് അൻമോലിന്റെ ബിസിനസ് ജീവിതത്തിന്റെ തുടക്കം. 18-ാം വയസ്സിൽ തുടങ്ങിയ ആ യാത്ര അദ്ദേഹത്തിന് ഒരുപാട് ഗുണപാഠങ്ങൾ നൽകി, ഒപ്പം സ്ഥാനമാനങ്ങളും. തുടർന്നുള്ള 5 വർഷത്തിനിടെ, കമ്പനിയുടെ പ്രവർത്തനരീതികൾ, സാമ്പത്തികാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം അൻമോൽ കൃത്യമായി മനസ്സിലാക്കി.
സോളർ പദ്ധതിയുടെ ലേലത്തിൽ വ്യാജ ബാങ്ക് ഗ്യാരന്റി സമർപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനിൽ അംബാനിയുടെ റിലയൻസ് പവറിനെയും (Reliance Power) ഉപസ്ഥാപനങ്ങളെയും മൂന്ന് വർഷത്തേക്ക് കേന്ദ്രസർക്കാർ ഏജൻസിയായ സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ/SECI) വിലക്കിയിരുന്നു.
Results 1-10 of 54