Activate your premium subscription today
കൊല്ലം∙ ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിന് കൊല്ലത്ത് അനുവദിച്ച സ്ഥലത്തിന്റെ പാട്ടക്കരാർ പുതുക്കുന്നതിനുള്ള നടപടി വൈകുന്നു. സ്മാരക നിർമാണത്തിന് 3 വർഷം മുൻപു ശിലാസ്ഥാപനം നടത്തിയെങ്കിലും തുടർനടപടികളും വൈകുന്നു. അഷ്ടമുടിക്കായലിനു സമീപം ലിങ്ക് റോഡിനോട് ചേർന്നു ത്രികോണാകൃതിയിൽ
ന്യൂയോർക്ക് / ന്യൂഡൽഹി / നാഗ്പുർ ∙ ഇന്ത്യൻ ഭരണഘടനാശിൽപി ഡോ. ബി.ആർ.അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 അംബേദ്കർ ദിനമായി ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് പ്രഖ്യാപിച്ചു. അംബേദ്കറുടെ 134–ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് യുഎൻ ആസ്ഥാനത്തു സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി രാംദാസ് അടോളെയുടെ സാന്നിധ്യത്തിൽ ന്യൂയോർക്ക് സിറ്റി മേയറുടെ വിദേശകാര്യ ഡപ്യൂട്ടി കമ്മിഷണർ ദിലീപ് ചൗഹാൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഡോ. ബി.ആർ. അംബേദ്കർ ജീവിച്ചിരിക്കുമ്പോൾ കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു എന്ന തരത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അംബേദ്കർ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാതിരുന്നത് ബിജെപിയാണെന്നും ഖർഗെ പറഞ്ഞു. അന്നു മാത്രമല്ല ഇന്നും ബിജെപി അംബേദ്കറിന്റെ ശത്രുക്കളാണെന്നും ഖർഗെ വ്യക്തമാക്കി. അംബേദ്കറിന്റെ ജാതിയുടെ പേരിൽ അദ്ദേഹത്തെ അകറ്റി നിർത്തുകയും വിശ്വാസപരമായ കാര്യങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും എതിർ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നവരാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ∙ ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 134–ാം ജന്മദിനാഘോഷങ്ങൾ ഇന്നു രാജ്യമെമ്പാടും നടക്കും. അനുയായികൾക്കൊപ്പം അംബേദ്കർ 1956ൽ ബുദ്ധ മതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ച മുംബൈ ദാദറിലെ ചൈത്യഭൂമി സ്മാരകത്തിലും ഇന്നു പതിനായിരങ്ങൾ എത്തും. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളിൽ സേവന പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസിൽനിന്ന് ബി.ആർ.അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ഫോട്ടോകൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തുവന്നത്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അതിഷി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഫോട്ടോ നീക്കിയതായുള്ള ആരോപണം ഉന്നയിക്കുന്നത്. അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രിയായിരിക്കുമ്പാഴാണ് ചിത്രങ്ങൾ സ്ഥാപിച്ചത്.
ബിജെപി പ്രകടനപത്രികയുടെ (സങ്കൽപ് പത്രയെന്നു വിളിപ്പേര്) മൂന്നാം ഭാഗത്തിന്റെ പ്രകാശന വേദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകാശനം ചെയ്യുന്നത്. ഡൽഹി പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സ്റ്റേറ്റ് ഓഫിസിലേക്ക് ഗേറ്റ് കടന്നു ചെല്ലുമ്പോൾ വലതുവശത്ത് ആദ്യം വച്ചിരിക്കുന്ന പോസ്റ്റററിലാണ് കണ്ണുടക്കിയത്. അതിൽ ഭരണഘടാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം. അതിനും ശേഷമാണ് ബിജെപിയുടെ മുൻഗാമി പാർട്ടിയായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ചിത്രമുള്ള പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബിജെപി സ്റ്റേറ്റ് ഓഫിസിൽനിന്ന് ഒന്നാഞ്ഞു നടക്കാനുള്ള ദൂരമേയുള്ളൂ പാർലമെന്റിലേക്ക്. അവിടെ, രാജ്യസഭയിൽ ഒരു മാസം മുൻപ് നടന്നത് പാർട്ടി അത്ര പെട്ടെന്നു മറക്കാനിടയില്ല. അഥവാ ബിജെപി മറന്നാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറക്കില്ല. അന്ന് പ്രതിപക്ഷത്തെ കളിയാക്കിക്കൊണ്ട് അദ്ദേഹം നടത്തിയ ‘അംബേദ്കർ പരാമർശം’ അത്രയേറെയാണ് വിവാദമായത്. ‘‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ... ഇതിപ്പോൾ ഒരു ഫാഷനായിരിക്കുകയാണ്. ഇതുപോലെ ഏതെങ്കിലും ദൈവത്തിന്റെ പേരാണ് പ്രതിപക്ഷം തുടർച്ചയായി ഉച്ചരിച്ചിരുന്നതെങ്കിൽ ഏഴു ജന്മത്തിലും അവർക്ക് സ്വർഗം പൂകാമായിരുന്നു’’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. അംബേദ്കറെ അമിത് ഷാ അപമാനിച്ചെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനാണ് അതോടെ തിരികൊളുത്തപ്പെട്ടത്. ഡിസംബർ 19നായിരുന്നു അമിത് ഷായുടെ പരാമർശം. തൊട്ടടുത്ത ദിവസംതന്നെ ബിജെപിയുടെ ഡൽഹി ആസ്ഥാനത്തിനു മുന്നിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഉൾപ്പെടെയുള്ളവർ പ്ലക്കാർഡുകളുമായി പ്രതിഷേധത്തിനെത്തി. അംബേദ്കറെ അപമാനിച്ചവരെ ഇന്ത്യ മറക്കില്ലെന്നായിരുന്നു പ്ലക്കാർഡിലെ വാക്കുകൾ. എഎപി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ കേജ്രിവാൾ കത്തിക്കയറി. ‘‘അംബേദ്കറെ
ഇന്ത്യൻ ഭരണഘടനയുടെ കരടു തയാറാക്കാൻ ഇംഗ്ലണ്ടിലെ ഭരണഘടനാ വിദഗ്ധനായ ഐവർ ജെന്നിങ്സിനെ കൊണ്ടുവരാമെന്നാണ് ജവാഹർലാൽ നെഹ്റു ചിന്തിച്ചത്. സരോജിനി നായിഡുവുമൊത്ത് ഗാന്ധിജിയെ കാണാൻചെന്നപ്പോൾ നെഹ്റു അതു പറഞ്ഞു. അപ്പോൾ ഗാന്ധിജി ചോദിച്ചു: നമ്മുടെ രാജ്യത്തെതന്നെ ഭരണഘടനാ വിദഗ്ധനായ ഡോ. ഭീംറാവു അംബേദ്കറുടെ പേര് എന്തുകൊണ്ട് മനസ്സിൽ വന്നില്ല? അതിനു മുൻപു ഗാന്ധിജിയോടും കോൺഗ്രസിനോടും അംബേദ്കർ ശക്തമായ വാക്കുകളിലൂടെ കലഹിച്ചിരുന്നു. പട്ടികജാതികൾക്കു പ്രത്യേക മണ്ഡലങ്ങൾ വേണമെന്നതു താൻ മുന്നിൽനിന്ന അവകാശസമരത്തിന്റെ ഭാഗമായി അംബേദ്കറെടുത്ത ശക്തമായ നിലപാടായിരുന്നു. കോൺഗ്രസ് അനുകൂലിച്ചില്ല. പിന്നീട് കോൺഗ്രസിന്റെ നിലപാടിനു വഴങ്ങിയെങ്കിലും രാഷ്ട്രപിതാവിനോടും മുഖ്യപാർട്ടിയോടുമുള്ള കലഹത്തിന്റെ കാരണങ്ങൾ അംബേദ്കർ നിലനിർത്തി. സർദാർ വല്ലഭ്ഭായ് പട്ടേൽ പറഞ്ഞു: ‘വാതിലുകൾ മാത്രമല്ല, ഭരണഘടനാസഭയുടെ ജനാലകളും അംബേദ്കറിനു മുന്നിൽ അടഞ്ഞുകിടക്കും. എങ്ങനെ അദ്ദേഹം ഭരണഘടനാ സഭയിൽ പ്രവേശിക്കുമെന്നു നമുക്കൊന്നു കാണണം.’ വാതിലുക..ളും ജനാലകളും കൊട്ടിയടച്ചവർതന്നെ അദ്ദേഹത്തെ ഭരണഘടനാസഭയിലേക്കു കൊണ്ടുവരുന്നതാണ് പിന്നീടു കണ്ടത്. ബോംബെയിൽനിന്നു സഭയിലെത്താനാണ് അംബേദ്കർ ആഗ്രഹിച്ചത്. അതിനു തടസ്സങ്ങൾ നേരിട്ടു. ഇപ്പോൾ ബംഗ്ലദേശിലുള്ള ബരിസാലിലെ ജോഗേന്ദ്ര നാഥ് മണ്ഡൽ എന്ന അഭിഭാഷകൻ കിഴക്കൻ ബംഗാളിലെ ജെസോർ– ഖുൽന മണ്ഡലത്തിലേക്ക് അംബേദ്കറെ ക്ഷണിച്ചു. മണ്ഡൽ പേര് നിർദേശിച്ചു; ലെജിസ്ലേറ്റീവ് കൗൺസിലിലെ കോൺഗ്രസ് അംഗം ഗയാനാഥ് ബിശ്വാസ് പിന്തുണച്ചു. ഗയാനാഥ് വോട്ടെടുപ്പിന് എത്തുന്നതു തടയാനുൾപ്പെടെ പാർട്ടി ശ്രമിച്ചു. എങ്കിലും 1946 ജൂലൈ 19നു സഭയിലേക്ക് അംബേദ്കർ തിരഞ്ഞെടുക്കപ്പെട്ടു.
‘‘അമേരിക്കൻ ഔദ്യോഗിക രേഖകളിൽ ഇനി ‘സെക്സ്’ മാത്രം, ‘ജെൻഡർ’ ഇല്ല. സ്ത്രീയെ സ്ത്രീയും പുരുഷനെ പുരുഷനുമായി അംഗീകരിക്കും, മറ്റൊരു ഗണമില്ല. സ്ത്രീക്കു പുരുഷനും പുരുഷനു സ്ത്രീയും ആവാൻ സാധിക്കില്ല. എന്റെ തീരുമാനം സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന നടപടി.’’– അമേരിക്കയുടെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ്
ബെംഗളൂരു ∙ ഭരണഘടനയെയും ഗാന്ധിജിയുടെയും അംബേദ്കറുടെയും ആശയങ്ങളെയും ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയുമായി ബെളഗാവിയിൽ കോൺഗ്രസിന്റെ മഹാറാലി. 1924 ൽ മഹാത്മാഗാന്ധി അധ്യക്ഷനായി ചേർന്ന ഏക ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ മുദ്രാവാക്യമുയർത്തി റാലി സംഘടിപ്പിച്ചത്.
മുംബൈ∙ ഭരണഘടനാ ശിൽപി ഡോ. അംബേദ്കർ 1940ൽ ആർഎസ്എസ് ശാഖ സന്ദർശിച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്തെന്ന് കമ്യൂണിക്കേഷൻ വിഭാഗം വിശ്വ സംവാദ് കേന്ദ്രയുടെ ഭാരവാഹികൾ അവകാശപ്പെട്ടു. സത്താറ കരാഡിലെ ആർഎസ്എസ് ശാഖയാണു സന്ദർശിച്ചത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും സംഘടനയെ അകന്നുനിന്നല്ല കണ്ടതെന്ന് പ്രസംഗിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ട് മറാഠി പത്രമായ കേസരിയിൽ പ്രസിദ്ധീകരിച്ചതായും പറഞ്ഞു.
Results 1-10 of 27