Activate your premium subscription today
കൊച്ചി∙ ലഹരിക്കേസ് പ്രതിക്ക് വിദേശത്തു പോകാന്‍ അനുമതി നൽകുന്നതിന് വിജയ് മല്യയെയും നീരവ് മോദിയെയും കൂട്ടുപിടിക്കേണ്ടെന്ന് ഹൈക്കോടതി. തൃശൂർ സ്വദേശിയായ 24കാരന് വിദേശത്ത് ജോലിക്കു പോകാൻ അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. പ്രതി വിദേശത്തു പോയാൽ വിജയ് മല്യയെയും നീരവ് മോദിയെയുംപോലെ ഒളിവിൽ പോകുമെന്ന സെഷൻസ് കോടതിയുടെ പരാമർശം അനുചിതമാണെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ 4 വർഷമായി വിൽഫുൾ ഡിഫോൾട്ടർമാരുടെ എണ്ണവും അവർ വരുത്തിവച്ച ബാധ്യതയും വൻതോതിൽ കൂടിയെന്ന് വിവരാവകാശ പ്രകാരം റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി.
ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് എക്സിൽ (ട്വിറ്റർ) പിറന്നാൾ ആശംസയുമായി മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ ലളിത് മോദി. ഇതിന് മല്യ നൽകിയ മറുപടി ട്വീറ്റ് ക്ഷണനേരംകൊണ്ട് വൈറലുമായി.
ന്യൂഡൽഹി ∙ രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ 14,131 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുൾപ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആകെ 22,800 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടെടുത്തെന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിനെ അറിയിച്ചു. വിവിധ ബാങ്കുകളിൽ നിന്നുള്ള 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസിലാണ് വിജയ് മല്യ രാജ്യം വിട്ടത്. നീരവ് മോദിയുടെ 1053 കോടി രൂപ തിരിച്ചെത്തിയെന്നും ലോക്സഭയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകവേ മന്ത്രി പറഞ്ഞു.
ഏതാനും വർഷം മുൻപു വരെ ‘ഗ്ലാമർ ജോബ്’ എന്ന നിലയിൽ ആകർഷകമായിരുന്ന ബാങ്ക് ജോലിയോട് ഇപ്പോൾ ജീവനക്കാർക്കു വിരക്തി തോന്നിത്തുടങ്ങിയോ? തൊഴിൽ സാഹചര്യങ്ങൾ അനുകൂലമല്ലാതായതോടെ അതും സംഭവിക്കുകയാണ്. മടുത്തും വെറുത്തും പടിയിറങ്ങിപ്പോരുന്നവർ ഏറെ. ആത്മഹത്യയിൽ അഭയം തേടിയവർപോലുമുണ്ട്. ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ ഉയർന്ന തോതിലാണെന്നതു ബാങ്കിങ് വ്യവസായത്തിനു കനത്ത വെല്ലുവിളിയായി മാറുകയാണ്. ജോലി ഉപേക്ഷിച്ചുപോകുന്നതിൽനിന്നു ജീവനക്കാരെ പിന്തിരിപ്പിക്കാൻ ചില ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ പേരിനു മാത്രം. അവയാകട്ടെ വേണ്ടത്ര ഫലപ്രദമാകുന്നുമില്ല. അതേസമയം, ‘വേണ്ടാത്തവർ പോകട്ടെ’ എന്ന നിലപാടിലാണു മറ്റു ബാങ്കുകൾ. കൊഴിഞ്ഞുപോക്കു കൂടുതലും സ്വകാര്യ മേഖലയിലെ ബാങ്കുകളിലാണ്. 40% വരെയാണു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. മുന്‍പ് നിരക്ക് 51 ശതമാനത്തിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ കൊഴിഞ്ഞുപോകുന്നവർക്കു
വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയതിന് മല്യയെയും മോദിയയെും കോടതി സാമ്പത്തിക പിടികിട്ടാപ്പുള്ളികളായി (Fugitive Economic Offenders/FEO) ആയി കോടതി പ്രഖ്യാപിച്ചിരുന്നു.
മുംബൈ∙ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ രാജ്യം വിട്ടതിന് അന്വേഷണ ഏജൻസികൾക്ക് മുംബൈ കോടതിയുടെ രൂക്ഷ വിമർശനം. ഉചിതമായ സമയത്ത് അറസ്റ്റ് ചെയ്യാത്തതുകൊണ്ടാണ് ഇവർ രാജ്യം വിട്ടതെന്നു പറഞ്ഞ കോടതി ഏജൻസികളുടെ പിടിപ്പുകേട് എടുത്തുപറഞ്ഞു.
ന്യൂഡൽഹി∙ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി എന്നിവരെ പിടികൂടാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉന്നതതല സംഘം ബ്രിട്ടനിലേക്ക് പോകും. സിബിഐ, ഇ.ഡി, എൻഐഎ എന്നീ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് ഈ മാസം തന്നെ ബ്രിട്ടനിലേക്ക് തിരിക്കുക. കിങ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ 17 ബാങ്കുകളെയാണു കബളിപ്പിച്ചത്. 9000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം 2016 മാർച്ചിലാണ് മല്യ മുങ്ങിയത്. വജ്രവ്യാപാരിയായ നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിനെ 6500 കോടി രൂപയാണ് കബളിപ്പിച്ചത്. ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിക്കെതിരെ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുടെ പേരിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി∙ കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഉള്‍പ്പെടെയുള്ളവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിനായി സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) എന്നിവയുടെ ഉന്നതതല സംയുക്ത സംഘം ഉടന്‍ തന്നെ യുകെയിലേക്കു പോകും. ആയുധക്കച്ചവടക്കാരനായ സഞ്ജയ്
ലണ്ടന്‍∙ നാടുകടത്തല്‍ വിചാരണയ്ക്കിടെ നീരവ് മോദിക്കു വേണ്ടി തെളിവുകള്‍ ഹാജരാക്കിയ മുന്‍ ഇന്ത്യന്‍ ജഡ്ജിമാരായ അഭയ് തിപ്സെയെയും മാര്‍ക്കണ്ഡേയ കടുജുവിനെയും രൂക്ഷമായ വിമര്‍ശിച്ച് യുകെ | Nirav Modi, Markandey Katju, Manorama News, PNB Scam, Extradition
Results 1-10 of 50