Activate your premium subscription today
3800 കോടി രൂപയുടെ സ്വത്തിൽ ഭൂരിഭാഗവും സേവനപ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ് അന്തരിച്ച വ്യവസായി രത്തൻ ടാറ്റ. വിൽപത്ര നിർദേശങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടവരാണ്, നേരത്തേ വെളിപ്പെടുത്തിയ വിവരങ്ങൾക്കു പുറമേയുള്ളവ ഇപ്പോൾ പരസ്യപ്പെടുത്തിയത്.
മുംബൈ∙ ടാറ്റ ഗ്രൂപ്പിലെ മുൻ ജീവനക്കാരനും വിശ്വസ്തനുമായ മോഹിനി മോഹൻ ദത്തയ്ക്ക് (74) രത്തൻ ടാറ്റ വിൽപത്രത്തിൽ നീക്കിവച്ചത് സ്വത്തിന്റെ മൂന്നിലൊന്ന്. സ്വത്തിൽ 650 കോടിയോളം രൂപ നീക്കിവയ്ക്കാനുള്ള അടുപ്പം ദത്തയുമായി ടാറ്റയ്ക്ക് ഉണ്ടായിരുന്നു എന്ന വാർത്ത കുടുംബാംഗങ്ങൾ പോലും ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസം വിൽപത്രം തുറന്നപ്പോഴാണ് ദത്തയുടെ പേര് പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയത് മറ്റുള്ളവർ അറിഞ്ഞത്.
മലയാള മനോരമയുമായി എനിക്ക് പതിറ്റാണ്ടുകളായി അടുത്ത ബന്ധമുണ്ട്. അത് ഇപ്പോഴും നിർവിഘ്നം തുടരുന്നു. ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനോടൊപ്പം ദേശീയ സുരക്ഷാ ഉപദേശക ബോർഡിൽ പ്രവർത്തിച്ചിട്ടുള്ളതിനു പുറമേ അദ്ദേഹത്തിന്റെ മകൻ ജയന്ത് മാമ്മൻ മാത്യുവിനെയും എനിക്കറിയാം.
കൊച്ചി ∙‘ ആ കണ്ണുകളിലെ ആഴം ഞങ്ങൾക്ക് ദൈവത്തെ കാണിച്ചു തന്നു, അത് എളിമയുള്ള ദൈവമായിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ ഒന്നുമല്ലാത്ത ഞാൻ പോലും എത്ര അഹങ്കാരത്തോടെയാണ് അതുവരെ ജീവിച്ചിരുന്നതെന്നും അന്നു തിരിച്ചറിഞ്ഞു.’ രത്തൻ ടാറ്റയെ ഓർത്ത് സുനു വർഗീസ് തനിക്ക് എല്ലാം നഷ്ടപ്പെടുത്തിയ 2008 ലെ മുംബൈ താജ് പാലസ്
കൊച്ചി ∙ ഒരുപാട് വർഷം മുൻപാണ്. ഒരു ഖനനാനുമതിയുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിന്റെ അന്നത്തെ എം.ഡി ജെ.ജെ.ഇറാനി വകുപ്പുമന്ത്രിയെ കണ്ടപ്പോൾ, എല്ലാം വകുപ്പു സെക്രട്ടറിയെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. എന്നാൽ വകുപ്പു സെക്രട്ടറിയെ കണ്ടപ്പോൾ അനുമതിക്കായി ചോദിച്ചത് നാലു കോടി രൂപ. ഇറാനി
കൊച്ചി∙ ചില മനുഷ്യർ അറിയപ്പെടുന്നത് അവർ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിന്റെ ഓർമയിലാണ്. അവർ ലോകം വിട്ടു പോയാലും കഥകളും ചരിത്രവും പറഞ്ഞും എഴുതിയും ചർച്ച ചെയ്തും തലമുറകൾ അവരെ അനശ്വരമാക്കും... രത്തൻ ടാറ്റയുടെ കഥ അങ്ങനെ കാലാതിവർത്തിയാണ്. ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയെക്കുറിച്ച് ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന ജീവചരിത്രം രചിച്ച മുൻ പ്രതിരോധ സെക്രട്ടറി ഡോ.തോമസ് മാത്യു, ടാറ്റയുടെ അടുത്തറിഞ്ഞ ജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. മലയാള മനോരമ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന ‘ടച്ചിങ് ടാറ്റ– എ ക്ലോസ് കോൺവർസേഷൻ’ 12 ന് മലയാള മനോരമ കൊച്ചി ഓഫിസിൽ നടക്കും. 4.30 മുതൽ 6 വരെയുള്ള ചർച്ചയിൽ മുൻ അംബാസഡറും കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാനുമായ ടി.പി.ശ്രീനിവാസനും സംബന്ധിക്കും.
ഇന്ത്യയിലെ ആദരണീയ ബിസിനസുകാരിൽ ഒരാളായ രത്തൻ ടാറ്റയുടെ ജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള സവിശേഷമായ കാഴ്ചപ്പാട് നൽകുന്നയൊന്നാണ് ഈ സ്മരണിക. ടാറ്റയുടെ നേതൃത്വ ശൈലി, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, നവീകരണത്തോടുള്ള അഭിനിവേശം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും
മുംബൈ∙ ടാറ്റയുടെ മുൻ അമരക്കാരന് രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ഇടംപിടിച്ച് വളർത്തുനായയും. ഒക്ടോബർ ഒൻപതിന് അന്തരിച്ച രത്തന്‍ ടാറ്റയ്ക്ക് പതിനായിരം കോടിയോളം രൂപയുടെ സ്വത്താണുള്ളത്. ഇതിൽ ഒരു വിഹിതമാണ് വളർത്തുനായയായ ടിറ്റോയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.
തിരുവനന്തപുരം: മാനേജ്മെന്റ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് രത്തന്‍ ടാറ്റ അനുസ്മരണം സംഘടിപ്പിച്ചു. ടാറ്റയ്ക്കൊപ്പം പ്രവർത്തിക്കാന്‍ അവസരം ലഭിച്ചവരെ പങ്കെടുപ്പിച്ചാണ് ‘സല്യൂട്ടിംഗ് എ ജെം’ എന്ന അനുസ്മരണ പരിപാടി നടത്തിയത്. മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി
മുംബൈ∙ വ്യവസായി രത്തൻ ടാറ്റയുടെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അറബിക്കടലിൽ ഒഴുക്കും. മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും നിമജ്ജന ചടങ്ങ് നടക്കുക. ഇൗ മാസം ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്.
Results 1-10 of 109