Activate your premium subscription today
സൂറത്ത് ∙ പതിനൊന്നു വയസ്സുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയുടെ ട്യൂഷൻ അധ്യാപികയായ 23 വയസ്സുകാരി മാൻസി ആണ് പൊലീസ് പിടിയിലായത്. ഏപ്രിൽ 25നാണ് കുട്ടിയെയും അധ്യാപികയെയും കാണാതായത്. മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ഗുജറാത്ത്– രാജസ്ഥാൻ അതിർത്തിയായ ഷംലാജിക്ക് സമീപമാണ് ഇരുവരെയും കണ്ടെത്തിയത്.
അഹമ്മദാബാദ് ∙ അണവനിലയ വിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഡോ.സംഘമിത്ര ഗാഡേക്കർ. കണ്ണൂരിലെ പെരിങ്ങോത്തും ചീമേനിയിലും ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നടന്ന സമരത്തിൽ സംഘമിത്രയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആണവവികിരിണത്തെക്കുറിച്ചു പഠനം നടത്താനും അതു പ്രചരിപ്പിക്കാനും ഉഴിഞ്ഞുവച്ചതായിരുന്നു ഡോ. സംഘമിത്രയുടെ (75) ജീവിതം.
മുംബൈ ∙ മാംസാഹാരം കഴിച്ചതിന്റെ പേരിൽ ഘാട്കോപ്പറിൽ മറാത്തികളും ഗുജറാത്ത് സ്വദേശികളും തമ്മിൽ തർക്കം. മാംസവും മീനും കഴിച്ചതിന്റെ പേരിൽ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാരായ ഗുജറാത്ത് സ്വദേശികൾ മറാത്തി സംസാരിക്കുന്ന കുടുംബങ്ങളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു തർക്കം. അതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗാന്ധിനഗർ ∙ കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞു മാറ്റിനിർത്തുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്ത് കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം നടന്ന പൊതുസമ്മേളനത്തിൽ ആയിരുന്നു രാഹുലിന്റെ പരാമർശം.
അഹമ്മദാബാദ്∙ ഗുജറാത്ത് തീരത്തിനടുത്തുള്ള രാജ്യാന്തര സമുദ്ര അതിര്ത്തിയില് വൻ ലഹരിമരുന്ന് വേട്ട. 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരിമരുന്നാണ് അധികൃതര് പിടിച്ചെടുത്തത്. എടിഎസും ഇന്ത്യൻ കോസ്റ്റ് ഗാര്ഡും സംയുക്തമായി കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്.
എഐസിസി യോഗത്തിനായി തലേന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വിമാനത്താവളത്തിൽ നിന്നു മറ്റൊരു കോൺഗ്രസ് നേതാവായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള അഹമ്മദാബാദിലെ വിമാനത്താവളത്തിലേക്ക്. അവിടെയെത്തിയപ്പോൾ ഗുജറാത്ത് പ്രദേശ് കമ്മിറ്റി പ്രവർത്തകർ മാധ്യമപ്രവർത്തകരെ സ്വീകരിക്കാനും താമസസ്ഥലത്തേക്ക് എത്തിക്കാനുമെല്ലാം തയാറായി നിൽപുണ്ട്. വഴിയരികിലെല്ലാം മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ. റോഡിലെ ഡിവൈഡറുകളിലെല്ലാം കോൺഗ്രസ് പതാകകൾ. ആകെ തിരഞ്ഞെടുപ്പു പ്രചാരണം പോലെ തോന്നിക്കുന്ന കാഴ്ചകൾ. രാത്രി 10 മണിയോടെയാണ് ഹോട്ടലിൽ ചെക്ക്–ഇൻ ചെയ്തത്. ഇന്ന് പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല, മറ്റു മാധ്യമപ്രവർത്തകരെ കണ്ട് പരിചയം പുതുക്കി. കേരളത്തിൽ പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ പ്രതിനിധിയായി പഴയ സുഹൃത്ത് ഫൊട്ടോഗ്രഫർ ശാഞ്ച് ലാലും എത്തിയിരുന്നു. ഹോട്ടൽ എസിയുടെ ശീതളിമയിൽ നിന്നു പിറ്റേന്നു രാവിലെ വിശാല പ്രവർത്തക സമിതി യോഗം നടക്കുന്ന സ്ഥലത്തേക്കു പോകാൻ ബസിൽ കയറുമ്പോഴാണ് അന്തരീക്ഷ ചൂടിന്റെ കാഠിന്യം അറിയുന്നത്. 42 ഡിഗ്രിയാണ് ചൂട്. എസിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ കവിളിലൂടെ ഒരു മിന്നൽ പായും. ചൂടിന്റെ കാഠിന്യം കവിളിൽ ആദ്യം അനുഭവപ്പെടുന്നത്
64 വർഷം മുൻപ്. 1961ലെ ഗുജറാത്ത് ഭാവ്നഗറിലെ എഐസിസി സമ്മേളനം. തൊട്ടുമുൻവർഷം കേരളത്തിൽ പട്ടം താണുപിള്ളയുടെ പിഎസ്പിയുമായി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) ചേർന്ന് കോൺഗ്രസ് നേടിയ തിരഞ്ഞെടുപ്പു ജയത്തെക്കുറിച്ച് അധ്യക്ഷൻ നീലം സഞ്ജീവ റെഡ്ഡി സമ്മേളനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പഴയ ബോംബെ സ്റ്റേറ്റിന്റെ വിഭജനവും കേരളത്തിലുണ്ടാക്കിയ നേട്ടവും വ്യക്തമാക്കിയ അദ്ദേഹം അംഗങ്ങളോടായി ഒരു കാര്യംകൂടി പറഞ്ഞു: ‘സാധ്യമായത്രയും ഐക്യം പാർട്ടിയിലെ എല്ലാ തട്ടിലും കോൺഗ്രസ് വീണ്ടെടുക്കേണ്ടതുണ്ട്. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പല പാർട്ടികളിൽ നിന്ന് എതിർപ്പു നേരിടേണ്ടി വരും. വിട്ടുവീഴ്ച വരുത്തിയാൽ എതിരാളികൾ അത് ആയുധമാക്കും. 10 വർഷം അധികാരത്തിലുണ്ടായിരുന്നവർ അതിൽനിന്ന് സ്വയം ഒഴിഞ്ഞ് സംഘടനാപ്രവർത്തനത്തിൽ മുഴുകണം. സഗൗരവം കോൺഗ്രസിന്റെ തത്വങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകാൻ നേതാക്കൾക്ക് ഈ സമ്മേളനം വ്യക്തമായ സന്ദേശം നൽകുമെന്ന് ഞാൻ കരുതുന്നു’. സമ്മേളനത്തിൽ കോൺഗ്രസ് മൂന്നാം പഞ്ചവൽസര പദ്ധതി, പഞ്ചായത്ത് രാജ്, ദേശീയോദ്ഗ്രഥനം, തിരഞ്ഞെടുപ്പു പ്രകടന പത്രിക എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങൾ പാസാക്കി. പാർട്ടി ചട്ടങ്ങളിൽ വ്യക്തമായ ഭേദഗതികൾ നിർദേശിച്ചും പ്രമേയ ചർച്ചകളിൽ ഇടപെട്ടു സംസാരിച്ചുമായിരുന്നു കേരളത്തിൽ നിന്നുള്ള
ബിജെപിയെ ആശയങ്ങളിലും നയങ്ങളിലും ശക്തമായി എതിരിടാനുള്ള ദൃഢനിശ്ചയം വ്യക്തമാക്കുന്നതാണ് എഐസിസി സമ്മേളനം അംഗീകരിച്ച പ്രമേയം. ക്രിയാത്മക സഹകരണവും കൂട്ടായ പരിശ്രമവുമാണു പതിവു സഖ്യകക്ഷികളിൽ ഒതുങ്ങാത്ത ഇന്ത്യാസഖ്യത്തിലൂടെ കോൺഗ്രസ് വ്യക്തമാക്കിയതെന്നും അതു ഭാവിയിലും തുടരുമെന്നും പ്രമേയം വ്യക്തമാക്കുന്നു.
അഹമ്മദാബാദ് ∙ നേതൃത്വം തിരിച്ചറിയേണ്ടത് യഥാർഥ പ്രവർത്തകരുടെ സങ്കടങ്ങളാണെന്ന് കടുകട്ടി ഹിന്ദിയിൽ കോട്ടയം കടുത്തുരുത്തിയിലെ രഹാന റയാസ് ചിസ്തി പറയുമ്പോൾ സദസ്സിൽ നിർത്താതെ കയ്യടിയായിരുന്നു. മലയാളിയെങ്കിലും രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവെന്ന നിലയിലായിരുന്നു പ്രവർത്തകർക്കു വേണ്ടിയുള്ള രഹാനയുടെ ഉറച്ച വാക്കുകൾ. വലിയ കാര്യങ്ങൾ പറയുന്ന കുറേ നേതാക്കളെയല്ല, ഓരോ ബൂത്തിലേക്ക് 10 പേരെ അധികമെത്തിക്കാൻ കഴിയുന്ന നല്ല പ്രവർത്തകരെ കണ്ടെത്താനാണ് പാർട്ടി ശ്രമിക്കേണ്ടതെന്നും ആവശ്യം കഴിയുമ്പോൾ ഉപേക്ഷിക്കപ്പെടുന്നുവെന്ന തോന്നൽ അവരിൽ ഉണ്ടാക്കരുതെന്നുമുള്ള ആവശ്യം ഹൈക്കമാൻഡിനു മുന്നിൽ വച്ചാണ് രഹാന പ്രസംഗം അവസാനിപ്പിച്ചത്.
അഹമ്മദാബാദ് ∙ രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) ഉപേക്ഷിക്കണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ കോൺഗ്രസ്. ബാലറ്റ് പേപ്പറിലേക്ക് രാജ്യം മടങ്ങണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ അടക്കം ക്രമക്കേട് നടത്തി തെറ്റായ വഴികളിലൂടെയാണ് ബിജെപിയുടെ വിജയം. പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഒത്തുകളിച്ചെന്നും ഖർഗെ ആരോപിച്ചു.
Results 1-10 of 820