Activate your premium subscription today
ന്യൂഡൽഹി ∙ ഭീകരവാദത്തിനെതിരെ വിദേശത്തേക്കു പ്രതിനിധി സംഘത്തെ കേന്ദ്രസർക്കാർ മുൻപും അയച്ചിട്ടുണ്ട്. 1994, 2008 വർഷങ്ങളിലും ദൗത്യസംഘങ്ങളെ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. 1994 ൽ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു അന്നത്തെ പ്രതിപക്ഷ നേതാവ് എ.ബി. വാജ്പേയി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, സൽമാൻ ഖുർഷിദ് എന്നിവരുടെ ദൗത്യസംഘത്തെ ജനീവയിൽ യുഎൻ ഹ്യുമൻ റൈറ്റ്സ് കമ്മിഷനിലേക്ക് അയച്ചിരുന്നു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ കാട്ടി ഇന്ത്യയെ കുറ്റപ്പെടുത്താൻ പാക്കിസ്ഥാൻ കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദൗത്യം വിജയിക്കുകയും ചെയ്തു.
ശ്രീനഗർ∙ 48 മണിക്കൂറിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി 6 ഭീകരവാദികളെ വധിച്ചതായി സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. മൂന്നു സേനകളും സംയുക്തമായാണ് ഓപ്പറേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. കെല്ലെർ,
ന്യൂഡൽഹി ∙ പാക്കിസ്ഥാനെപ്പോലൊരു രാജ്യത്ത് ആണവായുധങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നും അവരുടെ ആണവായുധങ്ങൾ രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മേൽനോട്ടത്തിൽ കൊണ്ടുവരണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശ്രീനഗറിൽ പറഞ്ഞു.
ശ്രീനഗർ∙ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറിനു ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആദ്യമായി ജമ്മു കശ്മീരിൽ. സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച അദ്ദേഹം സൈനികരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരതയ്ക്കെതിരായ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്നും ഭീകരത അവസാനിപ്പിക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണം.
ഓപ്പറേഷൻ സിന്ദൂർ നിർത്തിവയ്ക്കുന്നതായി മേയ് 10 ന് ഇന്ത്യ പ്രഖ്യാപിച്ചതോടെ എല്ലാം പകൽപോലെ വ്യക്തമായി. ജമ്മു കശ്മീർ പ്രശ്നത്തിൽ ഇന്ത്യ ഇതുവരെ സ്വീകരിച്ചുപോന്ന നിലപാടിനു മാറ്റമില്ല എന്നതാണ് അതിൽ പ്രധാനം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ ഭിന്നതകളും ഇടനിലക്കാരില്ലാതെ പരസ്പരം ചർച്ച ചെയ്യും.
ന്യൂഡൽഹി∙ കശ്മീരിലെ അവന്തിപുരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. പ്രദേശത്ത് രണ്ടു ഭീകരർ കൂടി ഉണ്ടെന്നാണ് വിവരമെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്മീർ പൊലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അവന്തിപുരിലെ നാദേർ, ത്രാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.
ന്യൂഡൽഹി ∙ ഓപ്പറേഷൻ കെല്ലെറിൽ കൊല്ലപ്പെട്ട ലഷ്കറെ തയിബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടേ ‘എ കാറ്റഗറി’ ഭീകരൻ. ആക്രമണങ്ങൾ ചെയ്യുന്നതിലും നടപ്പാക്കുന്നതിലും നിർണായക പങ്കു വഹിക്കുകയും ഭീകരസംഘടനയിലേക്കു പുതിയ അംഗങ്ങളെ ചേർക്കുന്നതിനു നേതൃത്വം നൽകുകയും ചെയ്തയാളാണ് കുട്ടേയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കുട്ടേ അടക്കം മൂന്നു ഭീകരരെയാണ് ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കെല്ലർ വനമേഖലയിൽ സുരക്ഷാ സേന ഇന്നലെ ഏറ്റുമുട്ടലിൽ വധിച്ചത്. അദ്നാൻ ഷാഫി ധർ ആണ് കൊല്ലപ്പെട്ട രണ്ടാമൻ. മൂന്നാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ശ്രീനഗർ ∙ ഇന്ത്യ–പാക്ക് വെടിനിർത്തൽ നിലവിൽ വന്നതിനെത്തുടർന്നു കശ്മീരിന്റെ മിക്ക ഭാഗങ്ങളിലും സ്കൂളുകളും കോളജുകളും തുറന്നു. എന്നാൽ കുപ്വാര, ബാരാമുല്ല, ഗുരേസ് തുടങ്ങി അതിർത്തി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൽക്കാലം അടഞ്ഞുകിടക്കും. പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ സ്കൂൾ കെട്ടിടങ്ങൾ, വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ ഇവയ്ക്കുണ്ടായ നാശനഷ്ടം വിലയിരുത്തിയശേഷമേ ഇവ തുറക്കൂ. ഷെല്ലാക്രമണത്തെത്തുടർന്നു നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നതിനാൽ വിദ്യാർഥികളും സ്ഥലത്തില്ല. അതിർത്തി ഗ്രാമങ്ങളിൽ അവശേഷിക്കുന്ന പൊട്ടാത്ത ഷെല്ലുകളെക്കുറിച്ചും ആശങ്കയുണ്ട്. സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ അധികൃതരെ അറിയിക്കാൻ സർക്കാരും സുരക്ഷാ ഏജൻസികളും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി. ഓപ്പറേഷനിൽ ഒരു ലഷ്കറെ തയിബ ഭീകരനെ വധിച്ചതായും രണ്ട് ഭീകരരെ കെണിയലകപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്
ശ്രീനഗർ ∙ നാലുദിവസം നീണ്ട കനത്ത പാക്ക് വെടിവയ്പിനൊടുവിൽ നിയന്ത്രണരേഖയിലും ജമ്മു മേഖലയിലെ രാജ്യാന്തര അതിർത്തിയിലും ശാന്തത. ശനിയാഴ്ചയ്ക്കുശേഷം വെടിനിർത്തൽ ലംഘിച്ചതായി റിപ്പോർട്ടില്ല. പാക്ക് ആക്രമണം ഭയന്ന് പലായനം ചെയ്ത അതിർത്തിപ്രദേശങ്ങളിലെ ജനങ്ങളിലേറെയും വീടുകളിലേക്കു തിരിച്ചെത്തിത്തുടങ്ങി.
Results 1-10 of 1304