Activate your premium subscription today
ഭോപാല്‍ ∙ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്ഫ് അലി ഖാന്റെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഇതോടെ മധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫ് അലിഖാന് നഷ്ടമായേക്കും. സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്താണ് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങുന്നത്.
ഗ്വാളിയർ∙ മധ്യപ്രദേശിലെ ഗ്വാളിയറില്‍ വിവാഹത്തിന് നാലു ദിവസം മുൻപ് ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊന്നു. ഗ്വാളിയറിലെ ഗോലകാ മന്ദിർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കൊലപാതകം. തനു ഗുർജാറിനാണ് വെടിയേറ്റത്. പിതാവ് മഹേഷ് ഗുർജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ∙ പുരസ്കാര നിറവിൽ നിൽക്കുമ്പോഴും തലശ്ശേരി ഇൻസ്പെക്ടർ ബിനു തോമസും സംഘവും പ്രതിയെ പിടിക്കാൻ മധ്യപ്രദേശിലേക്കുള്ള യാത്രയിലാണ്. പ്രതികളെ പിടിക്കാൻ ഏതറ്റം വരെ പോകുകയും ക്രമസമാധാന പാലനത്തിനു രാവുംപകലും ഇല്ലാതെ പരിശ്രമിക്കുകയും ചെയ്തതിന്റെ ഫലമാണ് സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി സ്റ്റേഷനെ തേടിയെത്തിയത്.
ഭോപാൽ ∙ നാലു മക്കളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാരിനു കീഴിലെ ബോർഡ്. പരശുരാമ കല്യാൺ ബോർഡിന്റെ പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയയുടേതാണ് പ്രഖ്യാപനം. താൻ ബോർഡ് പ്രസിഡന്റായാലും അല്ലെങ്കിലും ഈ തുക നൽകുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ ക്ഷേത്രാവശിഷ്ടമുണ്ടെന്ന വാദമുയർത്തി മധ്യപ്രദേശ് ഭോജ്ശാല കമാൽ മൗല മസ്ജിദിൽ സർവേക്ക് ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇന്നലെ ഹർജികൾ പരിഗണനയ്ക്കു വന്നപ്പോൾ സമാനസ്വഭാവമുള്ള ഹർജികൾ സുപ്രീം കോടതിയിലുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയാകും ഉചിതമെന്നും ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ.ഭട്ടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എഎസ്ഐയുടെ സംരക്ഷണത്തിലുള്ള കെട്ടിടമെന്ന നിലയിൽ സർവേ നടത്തുന്നതിൽ തെറ്റില്ലെന്ന വാദമാണു ഹിന്ദുവിഭാഗം ഉന്നയിച്ചത്.
ഭോപാൽ ∙ അഞ്ചു ലക്ഷത്തിലേറെ പേരുടെ ജീവിതം ദുരിതത്തിലാക്കുകയും 5479 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഭോപാൽ വാതക ദുരന്തം നടന്ന് 40 വർഷത്തിനുശേഷം ദുരന്തസ്ഥലത്തെ 377 ടൺ വിഷാവശിഷ്ടങ്ങൾ നശിപ്പിക്കുന്നതിനായി അവിടെനിന്ന് മാറ്റുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ കർശന ശാസനയെ തുടർന്നാണിത്. യൂണിയൻ കാർബൈഡ് കമ്പനിയുടെ രാസകീടനാശിനി ഫാക്ടറിയിൽ നിന്നു മീതൈൽ ഐസോസയനേറ്റ് വിഷവാതകം ചോർന്ന് ദുരന്തമുണ്ടായത് 1984 ഡിസംബർ 2–3 തീയതികളിലായിരുന്നു.
ജബൽപുർ∙ ട്രെയിൻ യാത്രയ്ക്കു ടിക്കറ്റെടുക്കാൻ പൈസയില്ലെങ്കിൽ പിന്നെ എന്തു ചെയ്യും? സാധാരണഗതിയിൽ യാത്ര ഉപേക്ഷിക്കുകയോ അല്ലെങ്കിൽ ടിക്കറ്റ് എടുക്കാതെ തന്നെ ട്രെയിനിനകത്ത് കയറുകയോ ചെയ്യും. ടിടിഇ പിടിച്ചില്ലെങ്കിൽ ഭാഗ്യം. എന്നാൽ മധ്യപ്രദേശിൽ ഒരു യുവാവ് ടിക്കറ്റ് എടുക്കാൻ പൈസയില്ലാതെ ട്രെയിനിന് അടിയിൽ കയറിയിരുന്നാണ് യാത്ര ചെയ്തത്.
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളാണ് പുതിയ കാലത്തിന്റെ ട്രെൻഡ്. ഇതിനായി മനോഹരമായ ഇടങ്ങൾ വധൂവരന്മാർ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ പശുത്തൊഴുത്ത് വെഡ്ഡിങ്ങൾ ഡെസ്റ്റിനേഷനായി ആരെങ്കിലും തിരഞ്ഞെടുക്കുമോ? എന്നാൽ ജനുവരി 22ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടക്കുന്നത് ഗോശാലയിലാണ്. പരിസ്ഥിതി
ഭോപാൽ ∙ മധ്യപ്രദേശിൽ ഈമാസം അഞ്ചിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി ഒരാഴ്ചയ്ക്കുശേഷം ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രാഷ്ട്രീയവിവാദം. ഇ.ഡിയുടെയും ബിജെപി നേതാക്കളുടെയും പീഡനമാണ് മരണകാരണമെന്ന് ഇവരുടെ വീട്ടിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ ആരോപിക്കുന്നു. ബിസിനസുകാരൻ മനോജ് പാർമർ, ഭാര്യ നേഹ എന്നിവരെ വെള്ളിയാഴ്ച രാവിലെയാണ് സെഹോർ ജില്ലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുംബൈ∙ ഭോപാലിൽ നിന്ന് 45 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ സെഹോറിൽ വ്യവസായിയും ഭാര്യയും മരിച്ച നിലയിൽ. മനോജ് പർമർ, ഭാര്യ നേഹ പർമർ എന്നിവരെയാണു വീട്ടിലെ സീലിങ് ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തു. കത്തിന്റെ ഉള്ളടക്കം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സെഹോറിലും
Results 1-10 of 694