Activate your premium subscription today
ന്യൂഡൽഹി ∙ മണിപ്പുരിലെ കലാപ ബാധിത മേഖലയിലേക്ക് സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർ. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സംഘമാണ് മണിപ്പുർ സന്ദർശിക്കുന്നത്. വരുന്ന ശനിയാഴ്ചയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
ന്യൂഡൽഹി ∙ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ. ‘‘കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ. ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത്’’ – എന്നായിരുന്നു നിർമലയുടെ പരാമർശം. സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്ജൻ ഭട്ടാചാര്യ മണിപ്പുർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിന് എതിരെ സംസാരിച്ചത്.
കൊൽക്കത്ത ∙ കേന്ദ്ര ഭരണപ്രദേശം വേണമെന്ന ആവശ്യത്തോടു കേന്ദ്രം വിമുഖത പ്രകടിപ്പിച്ചതോടെ കുക്കി സംഘടനകൾ ഹിതപരിശോധനയ്ക്കൊരുങ്ങുന്നു. മണിപ്പുരിൽനിന്നു വിട്ടുമാറി സ്വന്തം ഭരണപ്രദേശമെന്ന ആവശ്യം ശക്തമാക്കാനാണ് കുക്കികൾ തയാറെടുക്കുന്നത്. അവസാന തീരുമാനമായിട്ടില്ലെങ്കിലും ഹിതപരിശോധന വൈകാതെ നടക്കുമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു.
ഇംഫാൽ ∙ മണിപ്പൂരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. സേനാപതി ജില്ലയിലാണ് സംഭവം. അപകടത്തിൽ 13 ജവാന്മാർക്ക് പരുക്കേറ്റു. ഇവരെ സേനാപതി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പുരിൽ വീണ്ടും സംഘർഷം. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി ഇന്നു മുതല് ബസ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനിടെ കാങ്പോക്പിയിൽ വച്ച് കുക്കി വിഭാഗക്കാർ പ്രതിഷേധവുമായെത്തി.
കൊൽക്കത്ത∙ കലാപബാധിതമായ മണിപ്പുരിലെ ഗോത്രമേഖലകളിൽ 600 വീടുകൾ നിർമിക്കാൻ കത്തോലിക്കാസഭ. ഇംഫാൽ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ ചുമതല അതിരൂപത വികാരി ജനറലും മലയാളിയുമായ റവ. ഡോ. വർഗീസ് വേലിക്കകത്തിന് ആണ്. ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ ജില്ലകളിലെ ഗോത്ര മേഖലകളിലാണു വിവിധ ക്ലസ്റ്ററുകളായി വീടുകൾ നിർമിക്കുന്നത്.
കൊൽക്കത്ത ∙ മണിപ്പുരിൽ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ആയുധങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടി. മെയ്തെയ്-കുക്കി വിഭാഗങ്ങളുടെ ആവശ്യപ്രകാരമാണ് കാലാവധി നീട്ടിയതെന്നും ഇത് അവസാനത്തെ അവസരമാണെന്നും ഗവർണർ അജയ് കുമാർ ബല്ല പറഞ്ഞു. ഈ മാസം 6ന് 4വരെ ആയുധങ്ങൾ തിരികെ ഏൽപിക്കുന്നവർക്കെതിരേ പ്രതികാരനടപടികൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത ∙ മണിപ്പുരിൽ കലാപനാളുകളിൽ കവർന്നെടുത്ത യന്ത്രത്തോക്കുകൾ ഉൾപ്പെടെ 16 ആയുധങ്ങളും മറ്റു വെടിക്കോപ്പുകളും ചുരാചന്ദ്പുരിൽ കുക്കികൾ അധികൃതർക്ക് കൈമാറി. എം16, എകെ 47, ഇൻസാസ് റൈഫിളുകളും ഗ്രനേഡ് ലോഞ്ചറുകളും കൈമാറിയവയിൽപ്പെടും. ആയുധങ്ങൾ 7 ദിവസത്തിനകം കൈമാറണമെന്ന് ഗവർണർ അജയ് കുമാർ ബല്ല അന്ത്യശാസനം നൽകിയിരുന്നു.ജില്ലാ പൊലീസ്, അസം റൈഫിൾസ്, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ ഇതിനായി ബോധവൽക്കരണം നടത്തി.
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ പങ്കാളികളായ സായുധ മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ 28 പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കാക്ചിങ്ങിലും ഇംഫാൽ താഴ്വരയിലും വ്യാപക പ്രക്ഷോഭം. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കാളുകൾ ഗതാഗതം തടഞ്ഞ് സമരം ചെയ്തതോടെ അറസ്റ്റ് ചെയ്തവരെ മുഴുവൻ വിട്ടയച്ചു. റോഡിൽ ടയറിന് തീയിട്ടും ഗതാഗതം തടഞ്ഞും പ്രതിഷേധക്കാർ മണിക്കൂറുകളോളം സംഘർഷം സൃഷ്ടിച്ചു.
ഇംഫാൽ താഴ്വരയിൽനിന്നു മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിലേക്കുള്ള യാത്രയിൽ തെഗ്നോപാൽ ജില്ല മുതൽ ചുവരെഴുത്തുകൾ കാണാം: ‘സെപ്പറേഷൻ ഈസ് ദി ഒൺലി സൊലൂഷൻ’ (വിഭജനമാണ് ഏക പോംവഴി). മണിപ്പുർ കലാപത്തിന്റെ ആരംഭത്തിൽ ഉയർന്നുകേട്ട മുദ്രാവാക്യം രാഷ്ട്രപതിഭരണത്തോടെ വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ, ഫെർസ്വാൾ, ചന്ദേൽ തുടങ്ങിയവ ഉൾപ്പെടുത്തി പ്രത്യേക ഭരണപ്രദേശം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഗോത്ര ഭൂരിപക്ഷ മേഖലകളിൽ കഴിഞ്ഞദിവസം വൻ റാലിക്കു തയാറെടുപ്പു നടന്നെങ്കിലും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി മാറ്റിവയ്പിച്ചു. രണ്ടുവർഷം മുൻപ് മേയ് മൂന്നിനു ചുരാചന്ദ്പുരിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചോടെയാണ് മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ മെയ്തെയ്കൾക്കൊപ്പം നിലകൊണ്ട മുഖ്യമന്ത്രി ബിരേൻ സിങ്ങിനു രാജിവയ്ക്കേണ്ടിവന്നത് ഈ മാസം ഒൻപതിനാണ്. പകരം നേതാവിനെ കണ്ടെത്താനാകാഞ്ഞതിനാൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. രാഷ്ട്രപതിഭരണം കലാപത്തിന്റെ തുടക്കം തൊട്ടേ കുക്കികൾ ആവശ്യപ്പെടുന്നതാണ്. പ്രത്യേക ഭരണപ്രദേശം അനുവദിക്കരുതെന്നാവശ്യപ്പെട്ട് മെയ്തെയ്കളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ബിരേൻ സിങ്ങിനെ പുറത്താക്കിയതിനെതിരെയും രാഷ്ട്രപതിഭരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഇംഫാലിൽ സ്ത്രീകൾ പ്രതിഷേധവുമായെത്തി. രാഷ്ട്രീയ ആവശ്യങ്ങളുമായി ഇരുവിഭാഗങ്ങളും രംഗത്തുവന്നത് സംഘർഷസാധ്യത സൃഷ്ടിച്ചിട്ടുണ്ട്. ഇംഫാൽ താഴ്വരയിൽ ആയിരക്കണക്കിനു കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അവരുടെ കാവലിലാണ് സമാധാനം താൽക്കാലികമായെങ്കിലും നിലനിൽക്കുന്നത്.
Results 1-10 of 693