Activate your premium subscription today
എല്ലാം ദൈവനിയോഗമാണെന്നും ദൈവഹിതം അനുസരിച്ചു മുന്നോട്ടുപോകുമെന്നു നിയുക്ത ജലന്തർ ബിഷപ് ഫാ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ പറയുന്നു.
കോട്ടയം∙ പഞ്ചാബിലെ ജലന്ധർ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ (63) ലിയോ പതിനാലാമന്‍ മാർപാപ്പ നിയമിച്ചു. നിലവില്‍ രൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചുവരികയാണ് ഫാ.ജോസ്. പാലാ രൂപതയിൽപെട്ട ചെമ്മലമറ്റം ഇടവകാംഗമാണ്. 1978-ല്‍ തൃശൂരിലെ മൈനര്‍ സെമിനാരിയിലാണ് അദ്ദേഹം തന്റെ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചത്. 1982നും 1991നും ഇടയില്‍ നാഗ്പുരിലെ സെന്റ് ചാള്‍സ് ഇന്റര്‍-ഡയോസെസണ് സെമിനാരിയില്‍ അദ്ദേഹം തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. പിന്നീട് 2002 മുതല്‍ 2004 വരെ റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍സ് നേടി.
ലഹോർ ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 2023 ഓഗസ്റ്റ് 16ന് ക്രൈസ്തവ സമുദായത്തിനുനേരെ നടന്ന വ്യാപക അക്രമത്തിലെ മുഴുവൻ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ ഭീകരവിരുദ്ധ കോടതി വിട്ടയച്ചു. ഫൈസലാബാദ് ജില്ലയിലെ ജരൻവാലയിലെ 20 പള്ളികളും 80 ക്രൈസ്തവരുടെ വീടുകളും അന്നത്തെ അക്രമത്തിൽ തകർത്തിരുന്നു. വിധിയിൽ പാക്കിസ്ഥാൻ മനുഷ്യാവകാശ സംഘടന അതൃപ്തി അറിയിച്ചു. ആംനെസ്റ്റി ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് തിരിച്ചറിയപ്പെട്ട 5213 അക്രമികളിൽ 380 പേർ മാത്രമാണ് അറസ്റ്റിലായത്.
അമൃത്സർ∙ പഞ്ചാബിലെ അമൃത്സറിലുണ്ടായ സ്ഫോടനത്തിൽ ഭീകര സംഘാംഗമെന്നു സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനോടു ചേർന്നുകിടക്കുന്ന നൗഷേര ഗ്രാമത്തിലെ മതിജ റോഡ് ബൈപ്പാസ് മേഖലയിൽ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക
ചണ്ഡിഗഡ് ∙ പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവും കൗൺസിലറുമായ ഹര്‍ജീന്ദര്‍ സിങ്ങിനെ അജ്ഞാതർ വെടിവച്ച് കൊന്നു. ഞായറാഴ്ച രാവിലെ അമൃത്സറിലെ ഗുരുദ്വാരയ്ക്ക് സമീപം ബൈക്കില്‍ മുഖംമറച്ചെത്തിയവരാണ് ഹര്‍ജീന്ദര്‍ സിങ്ങിനെ വെടിവച്ച് കൊലപ്പെടുത്തിയത്.
ഓട്ടവ ∙ നാല് ഇന്ത്യൻ വംശജരുമായി, ഇന്ത്യാസൗഹൃദ പാലം തീർത്ത് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭയായി. മനീന്ദർ സിദ്ദു (രാജ്യാന്തര വ്യാപാരം), അനിത ആനന്ദ് (വിദേശകാര്യം), റൂബി സഹോത (കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നടപടികൾ), രൺദീപ് സരായ് (ഇന്റർനാഷനൽ ഡവലപ്മെന്റ്) എന്നിവരാണ് കാർണി മന്ത്രിസഭയിലെ ഇന്ത്യക്കാർ. നാലു പേരും പഞ്ചാബുകാരാണ്.
അമൃത്സർ∙ പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യം കഴിച്ച് പതിനഞ്ചു പേർ മരിച്ചു. പത്തു പേർ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. ഭംഗാലി കലാൻ, തരൈവാൾ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. ഗുരുതരാവസ്ഥയിലുള്ളവരെ അമൃത്സർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം∙ വെടിനിർത്തലിന്റെ ആശ്വാസം എങ്ങും ഉയരുമ്പോൾ മുൻപ് ഒറ്റ രാത്രി കൊണ്ട് പാക്കിസ്ഥാന്റെ ആക്രമണ പദ്ധതിയെ തകിടം മറിച്ച അനുഭവം ഓർത്തെടുത്ത് അയർക്കുന്നം സ്വദേശിയായ റിട്ട. ലെഫ്. കേണൽ കെ.ജെ.തോമസ്. കിഴക്കൻ പാക്കിസ്ഥാന്റെ (ബംഗ്ലദേശ്) സ്വാതന്ത്ര്യത്തിനായി ഇന്ത്യ പോരാട്ടത്തിനിറങ്ങിയ 1971ലെ യുദ്ധക്കാലത്തെ ഓർമകളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമാകുമ്പോൾ അതിർത്തി സംസ്ഥാനങ്ങൾ അതീവജാഗ്രതയിൽ. രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതിർത്തിഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. അതിർത്തി സംസ്ഥാനങ്ങളിലെ മുൻകരുതലുകൾ ഇവ:
ജയ്പൂർ∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രത. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ വരെ റദ്ദാക്കിയതായി
Results 1-10 of 653