Activate your premium subscription today
ഹൈദരാബാദ്∙ തീപിടിത്തത്തിൽ ചാമ്പലായ വീട്ടിനുള്ളിൽ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടത് അതിദാരുണമായ കാഴ്ച. നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയിൽ കിടക്കുന്ന വയോധികയായ സ്ത്രീയുടെ കാഴ്ചയാണ് രക്ഷാസംഘത്തിന് നൊമ്പര കാഴ്ചയായി മാറിയത്. ആകെ പതിനേഴ് പേർ മരിച്ച ഹൈദരാബാദ് ചാർമിനാർ തീപിടിത്തത്തിൽ ഏഴ് മൃതദേഹങ്ങളാണ് ഈ ഒരു വീട്ടിൽനിന്ന് മാത്രം കണ്ടെടുത്തത്.
ഹൈദരാബാദ് ∙ ‘ലോകസുന്ദരിപട്ടം’ മത്സരത്തിനായി തെലങ്കാനയിലെ ക്ഷേത്രം സന്ദർശിച്ച മത്സരാർഥികളുടെ കാൽ കഴുകാൻ സ്ത്രീകളെ നിയോഗിച്ചത് വിവാദമായി. രാമപ്പ ക്ഷേത്രം സന്ദർശിക്കാനെത്തിയ മത്സരാർഥികളുടെ കാൽ കഴുകാൻ സ്ത്രീകൾ സഹായിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് തെലങ്കാനയെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമായത്. തെലങ്കാനയിലെ വനിതകളെ അപമാനിക്കുന്ന സംഭവമാണ് നടന്നതെന്ന് ബിജെപിയും ബിആർഎസും ആരോപിച്ചു.
ന്യൂഡൽഹി∙ ഛത്തീസ്ഗഢ്–തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകളിൽവച്ച് 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിൽ ഇന്ത്യയ്ക്കു ചരിത്രപരമായ നേട്ടം കൈവരിക്കാനായി. ഒരിക്കൽ ചുവന്ന ഭീകരത ഭരിച്ചിരുന്ന കുന്നുകളിൽ ഇപ്പോൾ അഭിമാനപൂർവം ത്രിവർണ പതാക പാറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2026 മാർച്ചോടെ രാജ്യത്തുനിന്ന് മാവോയിസം തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദ് ∙ സ്കൂളിൽ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാൻ മക്കള്ക്ക് വിഷം നല്കി കൊലപ്പെടുത്തി അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് 45 വയസ്സുകാരിയായ രജിത കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. ആശുപത്രിയിൽ ചികിത്സയിലാണ് രജിത.
ഹൈദരാബാദ് ∙ സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളെ 3 ഉപവർഗങ്ങളായി തിരിക്കുന്ന ഉത്തരവ് തെലങ്കാന സർക്കാർ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ഉപസമിതിയുടെ തലവനായ മന്ത്രി എൻ. ഉത്തംകുമാർ റെഡ്ഡി, മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിക്ക് നൽകിയാണ് ഉത്തരവ് പ്രകാശനം ചെയ്തത്. ഈ പരിഷ്കാരം നടപ്പാക്കുന്ന ആദ്യസംസ്ഥാനമാണ് തെലങ്കാന. പട്ടികജാതി ഉപവർഗീകരണത്തിനായി സർക്കാർ നിയോഗിച്ച ഹൈക്കോടതി ജഡ്ജി ഷമീം അക്തറിന്റെ അധ്യക്ഷതയിലുള്ള കമ്മിഷൻ, 59 പട്ടികജാതി സമുദായങ്ങളെ 3 വിഭാഗങ്ങളായി തിരിക്കാനും സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും ഏർപ്പെടുത്തിയിരിക്കുന്ന 15% സംവരണം ഇവർക്ക് വീതിച്ചു നൽകാനും ശുപാർശ ചെയ്തിരുന്നു.
ഹൈദരാബാദ് ∙ കളിച്ചുകൊണ്ടിരിക്കേ കാറിൽകുടുങ്ങിയ രണ്ടു പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. തെലങ്കാനയിലെ രംഗറെഡ്ഡിയിലാണ് സംഭവം. സഹോദരിമാരുടെ മക്കളായ തനുശ്രീ(4), അഭിനയശ്രീ (5) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ വിവാഹച്ചടങ്ങിനായി മുത്തശ്ശിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ.
ഹൈദരാബാദ്∙ സർപ്പദോഷത്തിൽനിന്ന് മുക്തി നേടാനായി ഏഴ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ നരബലി നൽകിയ കേസിൽ അമ്മയ്ക്കു വധശിക്ഷ വിധിച്ച് കോടതി. തെലങ്കാനയിലെ സൂര്യപേട്ട് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ഭാരതി എന്ന യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു.
മധുര∙ മതനിരപേക്ഷ കക്ഷികളുമായി വിശാലസഖ്യം നിർദേശിക്കുന്ന രാഷ്ട്രീയപ്രമേയത്തിനെതിരെ വിമർശനവുമായി തെലങ്കാന, ആന്ധ്രപ്രദേശ് പ്രതിനിധികൾ; വിമർശിക്കുന്നവർക്കു രാജ്യത്തെ രാഷ്ട്രീയസാഹചര്യം അറിയില്ലെന്നു പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട്. രാഷ്ട്രീയപ്രമേയവും അവലോകന റിപ്പോർട്ടും സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.
കൊച്ചി ∙ കേരളത്തിന്റെ തൊഴിൽ നഷ്ടം തെലങ്കാനയുടെ നേട്ടം. സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പുതിയ പദ്ധതികൾ തെലങ്കാനയിലേക്കു മാറ്റിയ കിറ്റെക്സ് ഗാർമെന്റ്സ് വാറങ്കലിലുള്ള ഫാക്ടറിയിലേക്ക് 25000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് ആദ്യ ഘട്ടം മാത്രമാണ്. സീതാരാംപൂരിലെ അടുത്ത പ്ലാന്റിലേക്കുള്ള
മധുര ∙ കണ്ണൂരിൽ നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിനെ അപേക്ഷിച്ചു പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നു സംഘടനാ റിപ്പോർട്ട്. എന്നാൽ, പല സംസ്ഥാനങ്ങളിലും കൊഴിഞ്ഞുപോക്കു വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അംഗസംഖ്യ 9,85,757 ൽ നിന്ന് 10,19,009 ആയി ഉയർന്നു. കേരളം, തെലങ്കാന സംസ്ഥാനങ്ങളിലെ വർധനയാണ് ഇതിനു സഹായിച്ചത്. 14 സംസ്ഥാനങ്ങളിൽ അംഗസംഖ്യ കൂടിയപ്പോൾ 11 സംസ്ഥാനങ്ങളിൽ കുറഞ്ഞു. പാർട്ടി അംഗങ്ങളിൽ 30–40 ശതമാനം പേർ മാത്രമാണു തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഉൾപ്പെടെ സജീവാകുന്നത്. കേരളത്തിൽ കാൻഡിഡേറ്റ് അംഗങ്ങളിൽ 22.% കൊഴിഞ്ഞുപോയി. തെലങ്കാന (35.5%), ഹിമാചൽപ്രദേശ് (14.5%), യുപി (14%) എന്നിങ്ങനെയാണു മറ്റുസംസ്ഥാനങ്ങളിലെ കൊഴിഞ്ഞുപോക്ക്.
Results 1-10 of 487