Activate your premium subscription today
ചാര്‍ഥാം യാത്രികര്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ രുദ്രപ്രയാഗ് ജില്ലയിലാണ് സ്വന്തം മൊബൈല്‍ നെറ്റ്വര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ റിസോഴ്സ് നെറ്റ്വര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന ഈ മൊബൈല്‍ നെറ്റ്വര്‍ക്ക് ചാര്‍ഥാം യാത്രികര്‍ക്കു പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയ്ക്കെത്തും.
ഉത്തരാഖണ്ഡിലെ രാംനഗർ മേഖലയിൽ പ്രത്യക്ഷപ്പെട്ടത് ഏഷ്യയിലെ ഏറ്റവും വലിയ കടുവയെന്ന് അഭ്യൂഹം. ഹെർക്കുലീസ് എന്നു പേരിട്ടിരിക്കുന്ന കടുവയ്ക്ക് 7 അടിയോളം നീളവും 300 കിലോ ഭാരവുമുണ്ട്
ഇന്ത്യയിലെ വനസംരക്ഷണ പ്രവർത്തനചരിത്രത്തിലെ തിളക്കമാർന്ന ഏടാണു ചിപ്കോ പ്രസ്ഥാനം. ഉത്തരാഖണ്ഡിൽ തുടക്കമിട്ട ഈ മുന്നേറ്റം ലോകശ്രദ്ധ നേടി. ഉത്തരാഖണ്ഡിലെ ചമോലിയിലായിരുന്നു ഈ വേറിട്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനം തുടങ്ങിയത്.
മന്ത്രിപദത്തിന്റെ ഉത്തരവാദിത്തങ്ങളും സിനിമകളുടെ തിരക്കുകളും ഉണ്ടെങ്കിലും യാത്രകൾക്കായി സമയം കണ്ടെത്താറുണ്ട് തൃശൂരിന്റെ സ്വന്തം എം പി സുരേഷ് ഗോപി. വേനലിന്റെ ചൂട് ഒട്ടും വലയ്ക്കാത്ത ഉത്തരാഖണ്ഡിന്റെ മനോഹര സൗന്ദര്യത്തിലേക്കാണ് താരം ഇത്തവണ തന്റെ അവധി ദിനങ്ങൾ ചെലവഴിക്കുന്നതിനായി എത്തിയിരിക്കുന്നത്.
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ 4 ജില്ലകളിലെ 15 സ്ഥലങ്ങൾ സർക്കാർ പുനർനാമകരണം ചെയ്തു. ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും കണക്കിലെടുത്തും പൊതുവികാരം മാനിച്ചുമാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വിശദീകരിച്ചു. എന്നാൽ, നടപടിയെ പ്രതിപക്ഷം വിമർശിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പേരുകൂടി ഉത്തർപ്രദേശ്–2 എന്നു മാറ്റാമായിരുന്നു എന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ 2 കൊലപാതങ്ങൾക്ക് കൂടി പദ്ധതിയിട്ടിരുന്നെന്ന നിർണായക വിവരത്തോടെയാണ് ഇന്നത്തെ വാർത്താദിനം തുടങ്ങിയത്. ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു, യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം ട്രോളി ബാഗിൽ, ഇസ്രയേലിലേക്ക് കടക്കാനുള്ള
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാത്തിൽ കുടുങ്ങിക്കിടന്ന മറ്റു നാലു പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ആകെ മരണസംഖ്യ എട്ടായി. ഇതോടെ 60 മണിക്കൂർ നീണ്ടുനിന്ന രക്ഷാദൗത്യം അധികൃതർ അവസാനിപ്പിച്ചു. ഹിമപാതത്തിൽ കുടുങ്ങിയ 54 തൊഴിലാളികളിൽ 46 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പരുക്കേറ്റവർ ജോഷിമഠ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. 46 തൊഴിലാളികളെ രക്ഷിച്ചു. ആകെ 55 പേരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വ്യോമമാർഗം ജോഷിമഠ് സൈനിക ആശുപത്രിയിൽ എത്തിച്ചു. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് നിലവിലെ പദ്ധതി.
ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ കുടുങ്ങിയ നിർമാണ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കനത്ത മഴയും മഞ്ഞുവീഴ്ചയും തടസ്സമാകുന്നുണ്ടെങ്കിലും പരമാവധി വേഗത്തിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ദൗത്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്തോ–ടിബറ്റ് ബോർഡർ (ഐടിബി) പൊലീസും സൈന്യവും.
തുഹിൻ കാന്ത പാണ്ഡെ സെബി മേധാവി, താമരശ്ശേരിയിൽ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കു ഗുരുതര പരുക്ക്, കെപിസിസി നേതൃസ്ഥാനത്ത് നിന്നും സുധാകരനെ മാറ്റില്ല, ഉത്തരാഖണ്ഡിൽ ഹിമപാതം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽകൂടി വിശദമായി വായിക്കാം. ഓഹരിവിപണി നിയന്ത്രണ
Results 1-10 of 444