Activate your premium subscription today
ന്യൂഡൽഹി∙ പോക്സോ കേസിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് ആ കേസിലെ അതിജീവിതയെ വിവാഹം ചെയ്യുകയും ചെയ്ത യുവാവിന്റെ ശിക്ഷ നടപ്പിലാക്കുന്നതു സുപ്രീംകോടതി തടഞ്ഞു. പശ്ചിമ ബംഗാളിൽനിന്നുള്ള പോക്സോ കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രണയിച്ച കൗമാരക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് യുവാവിനെതിരെ
ന്യൂഡൽഹി ∙ സർക്കാരിന്റെ അധികാരത്തിൽ കൈകടത്തിയെന്ന് ആരോപണവിധേയരായ തങ്ങൾ എങ്ങനെ രാഷ്ട്രപതി ഭരണത്തിന് ഉത്തരവിടുമെന്നു സുപ്രീം കോടതിയുടെ മുനവച്ച ചോദ്യം. മുർഷിദാബാദ് കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരിഹാസം. ഹർജികൾ കോടതി ഇന്നു പരിഗണിക്കും.
ന്യൂഡൽഹി∙ മുർഷിദാബാദ് സംഘർഷത്തിൽ മമതാ ബാനർജിയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ബിജെപി. മുർഷിദാബാദ് സന്ദർശിക്കാത്തത് മമതയ്ക്കു ഹിന്ദുക്കളോടു വെറുപ്പുള്ളതുകൊണ്ടാണെന്നും, ഇരകൾ മുസ്ലിങ്ങളായിരുന്നെങ്കിൽ അവരെ മമത പിന്തുണക്കുമായിരുന്നെന്നും ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ആരോപിച്ചു. മമതാ ബാനർജിയോ സിപിഎമ്മോ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്ക ഗ്രാമീണർ സർവതും നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽ അഭയാർത്ഥികളെപ്പോലെ ഭയന്നുകഴിയുന്ന കാഴ്ച ഹൃദയഭേദകമാണെന്നും പരിഷ്കൃതസമൂഹത്തിന് അത് കണ്ടുനിൽക്കാനാവില്ലെന്നും ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. അക്രമബാധിത ജില്ലകളായ മാൽഡയിലും മുര്‍ഷിദാബാദിലും രണ്ടു ദിവസത്തെ സന്ദർശനം നടത്തിയ ഗവർണർ, ആക്രമണത്തിന് ഇരയായവരുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നും അവരുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മുർഷിദാബാദ് അക്രമങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിവിധ പ്രചരണങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ വർഗീയ പരാമർശങ്ങളോടെ പ്രചരിക്കുന്ന
ന്യൂഡൽഹി∙ ബംഗാളിൽ വഖഫ് നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചായി ഇന്ത്യക്കെതിരെ ബംഗ്ലദേശ് ഉന്നയിച്ച ആരോപണത്തിനു മറുപടിയുമായി കേന്ദ്ര സർക്കാർ. വഖഫ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, ബംഗ്ലാദേശ് ഭരണകൂടം അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ബംഗാളിലെ സംഘർഷത്തിൽ ബംഗ്ലാദേശ് നടത്തിയ പരാമർശം അനാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൊൽക്കത്ത∙ വഖഫ് നിയമ ഭേദഗതിക്കെതിരെ മുര്‍ഷിദാബാദിലുണ്ടായ പ്രതിഷേധത്തിൽ പതിനായിരത്തോളം പ്രതിഷേധക്കാരെ നേരിട്ടതായി ബംഗാൾ സർക്കാർ. വഖഫിനെ ചൊല്ലി സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കൊൽക്കത്ത∙ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം. 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി
കൊൽക്കത്ത ∙ ബംഗാളിൽ കലാപബാധിതമായ മുർഷിദാബാദ് ജില്ലയിലെ ചില പ്രദേശങ്ങളിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ 5 കമ്പനി ബിഎസ്എഫ് ജവാന്മാരെക്കൂടി നിയോഗിച്ചു. അക്രമസംഭവങ്ങളിൽ 12 പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 150 കവിഞ്ഞു. പ്രശ്നബാധിതമായ ശുധി, ധുലിയൻ, സംസർഗഞ്ജ്, ജംഗിപുർ എന്നിവിടങ്ങളിൽ ഇന്നലെ അനിഷ്ടസംഭവങ്ങളില്ലെന്നു പൊലീസ് പറഞ്ഞു. ഇവിടങ്ങളിൽ നിരോധനാജ്ഞ തുടരുന്നു. ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. പ്രശ്നമേഖലകളിൽ കേന്ദ്രസേനയെ നിയോഗിക്കാൻ ശനിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണു ബിഎസ്എഫ് രംഗത്തിറങ്ങിയത്. കലാപത്തിൽ കഴിഞ്ഞദിവസം 3 പേരാണു കൊല്ലപ്പെട്ടത്.
കൊൽക്കത്ത∙ മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സംഘർഷങ്ങളിൽ 150 പേർ അറസ്റ്റിൽ. സംഘർഷം രൂക്ഷമാകുന്നതിനിടെ ഇതുവരെ മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാംസർഗഞ്ച്, ധൂലിയാൻ, മുർഷിദാബാദ് എന്നിവടങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന സംഘർഷ മേഖലകളിൽനിന്ന് ഇതുവരെ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Results 1-10 of 913