Activate your premium subscription today
കൊൽക്കത്ത ∙ മോഷണ ശ്രമത്തിനിടെ നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ ബംഗ്ലദേശ് പൗരൻ മുഹമ്മദ് ഷെരിഫുൽ ഇസ്ലാം ഷെഹ്സാദ് കേസിലെ യഥാർഥ പ്രതിയല്ലെന്ന് പിതാവ് രോഹുൽ അമീൻ. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുൽ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞു.
കൊൽക്കത്ത ∙ ആർ.ജി.കർ കേസിൽ വിധി പുറപ്പെടുവിച്ച സിയാൾഡ കോടതിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളരുടെ പ്രതിഷേധം. പ്രതിക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനു പേരാണു കോടതിക്കു മുൻപിലെത്തിയത്. പ്രതി സഞ്ജയ് റോയിക്കു വധശിക്ഷയില്ലെന്ന് അറിഞ്ഞതോടെ സമരക്കാർ പൊട്ടിത്തെറിച്ചു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് നഗരത്തിന്റെ പലഭാഗങ്ങളിലും രാത്രി പ്രകടനങ്ങൾ നടന്നു.
കൊൽക്കത്ത ∙ ബിജെപിക്കെതിരെ വിശാല മതനിരപേക്ഷ സഖ്യം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ പറഞ്ഞു. പാർട്ടിയുടെ സ്വതന്ത്രശക്തി വർധിപ്പിക്കുന്നതിനൊപ്പം ഇടതു സഖ്യം ശക്തമാക്കണമെന്നും ആശയപ്രചാരണം ശക്തിപ്പെടുത്തണമെന്നും യോഗത്തിൽ നിർദേശമുയർന്നു. ബിജെപിക്കെതിരെയുള്ള സഖ്യത്തിൽ കോൺഗ്രസിന്റെ പങ്ക് നിർണായകമാണെന്ന് ബംഗാളിൽനിന്നുള്ള മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പറഞ്ഞു.
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ പി.ജി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയി മാത്രമല്ല കേസിൽ പ്രതിയെന്നും മറ്റുള്ളവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. മകൾക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 9ന് ആണ് വിദ്യാർഥിനിയെ കോളജിലെ സെമിനാർ ഹാളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന സിബിഐ സഞ്ജയ് റോയിയെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊൽക്കത്ത∙ ബംഗാളിലെ ഗോത്രമേഖലകളിലൂടെ യാത്ര ചെയ്തു ഗവർണർ ഡോ.സി.വി.ആനന്ദബോസ്. ‘അമർഗ്രാം’ എന്നു പേരിട്ട ജനസമ്പർക്കപരിപാടിയിൽ നൂറു കണക്കിനു ഗോത്രവിഭാഗക്കാരുമായിട്ടാണ് ഗവർണർ ആശയവിനിമയം നടത്തിയത്. സുന്ദർബൻ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിൽ നിന്നാരംഭിച്ച യാത്ര കഴിഞ്ഞദിവസം പൂർബ ബർദ്ധമാനിലെ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശം വരെ നീണ്ടു. ആനന്ദബോസ് ബംഗാളിൽ ഗവർണറായി ചുമതലയേറ്റപ്പോൾ തുടങ്ങിവെച്ച ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം പതിപ്പാണ് മൂന്നാം വർഷത്തിന്റെ തുടക്കത്തിൽ രൂപം നൽകിയ ‘അമർഗ്രാം’. കൊല്ലം കലക്ടറായിരുന്ന ആനന്ദബോസിന്റെ ‘ഫയലിൽ നിന്ന് വയലിലേക്ക്’ എന്ന പരിപാടിയാണ് പിന്നീട് അദ്ദേഹം നടത്തിയ പല ജനസമ്പർക്ക പരിപാടികളുടെയും തുടക്കം.
കൊൽക്കത്ത∙ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ദക്ഷിണ കൊൽക്കത്തയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. കാംദേവ്പുർ സ്വദേശിനി ഖദീജ ബീബി (40) മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭർത്താവ് അതിയുർ റഹ്മാൻ ലസ്കറിനെ പൊലീസ് അറസ്റ്റുചെയ്തു.
കൊൽക്കത്ത ∙ മണിപ്പുരിലെ തൗബാലിൽ സായുധ സംഘവും പൊലീസ് കമാൻഡോകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ആയുധങ്ങളുമായി പോകുകയായിരുന്ന വാഹനത്തെ കമാൻഡോകൾ പിന്തുടർന്നപ്പോൾ സായുധ സംഘം വെടിവയ്ക്കുകയായിരുന്നു. മെയ്തെയ് വിഭാഗക്കാരനായ ലോക്ടാക് സിങ് (18) ആണ് കൊല്ലപ്പെട്ടത്. അതിനിടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന 6 പേരെ ആയുധങ്ങൾ സഹിതം പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ആയുധപ്പുരയിൽ നിന്ന് കവർന്നെടുത്ത ആയുധങ്ങൾ പിടിച്ചെടുത്തവയിൽ ഉണ്ടെന്നാണ് കരുതുന്നത്. നഷ്ടപ്പെട്ട അയ്യായിരത്തോളം തോക്കുകൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ കൈവശമാണുള്ളത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ പട്ടികയിൽ സ്ഥാനമുള്ള കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുമ്പോൾ എല്ലാവരും കേൾക്കുന്ന ചോദ്യമായിരിക്കും എന്താണ് അവിടെ കാണാനുള്ളതെന്ന്. മറ്റുള്ള ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് വിനോദത്തിനുള്ള ഉപാധികൾ കുറവെങ്കിലും ചരിത്രമുറങ്ങുന്ന കാഴ്ചകൾ ഈ നഗരത്തിൽ ധാരാളമുണ്ട്. പഴമയുടെ സൗന്ദര്യം
ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ മൂന്നുമരണം. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. മുർഷിദാബാദ് ജില്ലയിലെ ഖയാര്ത്തല ഏരിയയിലാണ് സ്ഫോടനമുണ്ടായത്. രാത്രിയിൽ വലിയ സ്ഫോടന ശബ്ദം കേട്ടെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും നാട്ടുകാർ പറഞ്ഞു.
കൊൽക്കത്ത∙ തീവ്ര മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ തലവൻ കൊറൗൻഗാൻബ ഖുമാനെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ടു മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ ഇംഫാൽ താഴ്വരയുടെ വിവിധ കേന്ദ്രങ്ങളിൽ വൻ റാലിയും പ്രതിഷേധ ധർണയും നടന്നു. ഖുമാനെതിരെ എൻഐഎ 2 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
Results 1-10 of 153