Activate your premium subscription today
ബെയ്റൂട്ട് ∙ ദക്ഷിണ ലബനനിൽ ഹിസ്ബുല്ല സൈനിക കേന്ദ്രത്തിലെ റോക്കറ്റ് ലോഞ്ചറുകൾ ആക്രമണത്തിൽ നശിപ്പിച്ചെന്ന് ഇസ്രയേൽ സൈന്യം. ഹിസ്ബുല്ലയുടെ മധ്യദൂര റോക്കറ്റ് ലോഞ്ചറുകളാണ് നശിപ്പിച്ചത്. റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിക്കാൻ ലബനൻ സൈന്യത്തിന് മുൻകൂട്ടി അഭ്യർത്ഥന നൽകിയെങ്കിലും പ്രതികരിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ലെബനൻ സൈന്യം തയാറായില്ല.
വാഷിങ്ടൻ ∙ ചുളുവിലയ്ക്ക് വിറ്റാൽ സംശയം തോന്നും; എന്നാൽ അമിതവിലയാകാനും വയ്യ. സംഘാംഗങ്ങൾക്ക് ഉപയോഗിക്കാനുള്ള പേജർ അന്വേഷിച്ച ഹിസ്ബുല്ലയ്ക്കായി ബോംബ് ഒളിപ്പിച്ച ഉപകരണങ്ങളൊരുക്കി വലവിരിച്ചതും പ്രലോഭിപ്പിച്ചതും ഏറെ നാളത്തെ സമർഥമായ നീക്കത്തിലൂടെയെന്ന് ഇസ്രയേൽ മുൻ ഏജന്റുമാർ വെളിപ്പെടുത്തി.
ജറുസലം ∙ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 6 പേർ കൊല്ലപ്പെട്ടു. ലബനനിൽ നടന്ന സ്ഫോടനത്തിൽ 4 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. തുരങ്കത്തിൽ സൂക്ഷിച്ചിരുന്ന ഹിസ്ബുല്ലയുടെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയായിരുന്നു അപകടം. യെമനിൽ നിന്നയച്ച ഡ്രോൺ ഇസ്രയേലിൽ കെട്ടിട സമുച്ചയത്തിനു നാശം വരുത്തി.
ഡമാസ്കസ്∙ പ്രസിഡന്റ് ബഷാർ അൽ അസദ് ഭരണകൂടത്തിന്റെ പെട്ടെന്നുള്ള പതനം ഒരു ഇടവേളയ്ക്കു ശേഷം സിറിയയിൽ വീണ്ടും അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഹയാത്ത് തഹ്രീർ അൽ ഷംസ് (എച്ച്ടിഎസ്) സംഘടനയുടെ നേതൃത്വത്തിലുള്ള വിമതസേനയുടെ ആക്രമണത്തിലാണ് ശക്തമായ ഭരണകൂടം തകർന്നുവീണത്. മുൻപ് അൽ–നുസ്റ സഖ്യം എന്നറിയപ്പെട്ടിരുന്ന എച്ച്ടിഎസിന് ഭീകരസംഘടനായ അൽ ഖായിദയുമായി ഉൾപ്പെടെ ബന്ധമുണ്ട്. ഏകദേശം മൂന്നു പതിറ്റാണ്ടോളം സിറിയ ഭരിച്ച പിതാവ് ഹഫീസ് അൽ അസദിന്റെ പിൻഗാമിയായി 2000ലാണ് ബഷാർ അൽ അസദ് അധികാരത്തിൽ വന്നത്. ബഷാർ ഭരണകൂടം തുടക്കത്തിൽ സിറിയയിൽ നവീകരണത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിതാവിന്റെ അതേ പാത മകനും തുടർന്നതതോടെ ആ മോഹങ്ങൾ വെറുതെയായി.
ബെയ്റൂട്ട്∙ ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം. ‘‘2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിത്. ഹിസ്ബുല്ലയെ നശിപ്പിക്കുന്നതിൽ നിന്ന് ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. ഹിസ്ബുല്ലയെ
ബെയ്റൂട്ട് ∙ വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കകം തെക്കൻ ലബനൻ അതിർത്തിയിലെ 6 സ്ഥലങ്ങളിൽ ജനങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തു. വീടുകളിലേക്കു മടങ്ങിയെത്തുന്ന ഗ്രാമീണർക്കൊപ്പം വാഹനങ്ങളിൽ ഹിസ്ബുല്ല സംഘവും എത്തിയെന്നാരോപിച്ചാണ് ഇന്നലെ രാവിലെ വെടിയുതിർത്തത്. 2 പേർക്കു പരുക്കേറ്റു. ഇവിടങ്ങളിൽ കർഫ്യൂ പുനഃസ്ഥാപിച്ച ഇസ്രയേൽ സൈന്യം, ജനങ്ങളോടു വീടുകളിലേക്ക് ഉടൻ തിരിച്ചെത്തരുതെന്നു മുന്നറിയിപ്പു നൽകി.
വാഷിങ്ടൻ ∙ ഇസ്രയേൽ – ലബനൻ വെടിനിർത്തൽ ബുധനാഴ്ച പ്രദേശിക സമയം പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെടിനിർത്തൽ തീരുമാനം പ്രഖ്യാപിച്ച് വൈറ്റ് ഹൗസിൽനിന്ന് ലോകത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജറുസലം ∙ ഇസ്രയേലും ലബനനും തമ്മിൽ നടന്നുവന്ന സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചു ചേർത്ത സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ കരാർ അംഗീകരിച്ചു. യുഎസ്–ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കൻ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ടു പിൻമാറണം. ലബനൻ അതിർത്തിയിൽ നിന്നു സൈന്യത്തെ ഇസ്രയേൽ പിൻവലിക്കും. എന്നാൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.
ജറുസലം∙ ലബനന് സായുധ സംഘമായ ഹിസ്ബുല്ല ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേലിലേക്ക് 160 റോക്കറ്റുകൾ തൊടുത്തു വിട്ടതായി രാജ്യാന്തര മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു. നിരവധിപേർക്ക് പരുക്കേറ്റു. വടക്കൻ, മധ്യ ഇസ്രയേലിലാണ് ആക്രമണം നടന്നത്. ഇസ്രയേലിന്റെ നാവിക താവളത്തിനു നേർക്കും ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.
ബെയ്റൂട്ട്∙ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സംഘടനയായ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം. നാലു മിസൈലുകൾ ഉപയോഗിച്ച് എട്ടുനില കെട്ടിടത്തിനുനേർക്കാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ബങ്കറുകൾ തകർക്കുന്ന തരം മിസൈലുകളാണ് ഉപയോഗിച്ചതെന്ന് ലബനന്റെ സുരക്ഷാ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെ കൊലപ്പെടുത്താൻ ഇത്തരം മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെയായിരുന്നു ആക്രമണം.
Results 1-10 of 111