Activate your premium subscription today
ജറുസലം ∙ ഗാസയിൽ ബന്ദികളിൽ ജീവനോടെ ശേഷിക്കുന്ന ഏക യുഎസ് പൗരനെ ഹമാസ് മോചിപ്പിച്ചു. യുഎസ്–ഇസ്രയേൽ ഇരട്ടപൗരത്വമുള്ള ഈഡൻ അലക്സാണ്ടറെയാണ് (22) ഇന്നലെ ഹമാസ് റെഡ് ക്രോസിനു കൈമാറിയത്. റെഡ് ക്രോസിൽനിന്ന് ഇസ്രയേൽ സൈന്യം ഈഡനെ ഏറ്റുവാങ്ങും. ഈഡനെ സ്വീകരിക്കാൻ യുഎസിലെ ടെക്സസിലുള്ള മാതാപിതാക്കളും സഹോദരങ്ങളും ഇസ്രയേലിൽ എത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടവുമായി അനുനയത്തിൽ പോകാനുള്ള ഹമാസിന്റെ താൽപര്യമാണ് ഈഡന്റെ മോചനം സാധ്യമാക്കിയത്. ഇതിനായി യുഎസ്–ഹമാസ് നേരിട്ടു ചർച്ച നടത്തിയിരുന്നു. ഗാസയിൽ ഇനി 59 ബന്ദികൾ ജീവനോടെ ശേഷിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.
കയ്റോ ∙ ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിലും സഹായം എത്തിക്കുന്നതിനും യുഎസ് ഭരണകൂടവും ഹമാസും തമ്മിൽ ചർച്ച തുടരുകയാണെന്നും പലസ്തീൻ ഉന്നത ഉദ്യോഗസ്ഥൻ. ഗാസയിൽ ഭക്ഷണം എത്തിക്കുമെന്ന് ട്രംപ് ഉറപ്പു നൽകിയെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ബന്ദികളെ വിട്ടയയ്ക്കാൻ തയാറാണെന്നും ഇസ്രയേൽ ഗാസയിൽ നിന്നു പൂർണമായി പിൻമാറിയാൽ സ്ഥിരമായി വെടിനിർത്തലിന് തയാറാണെന്നും ഹമാസ് അറിയിച്ചു.
ജറുസലം ∙ യുദ്ധാനന്തര ഗാസയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഭരണസംവിധാനത്തിന് ഇസ്രയേലും യുഎസും പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗാസയിൽ പലസ്തീൻ സംഘടനകളുടെ സമ്പൂർണ നിരായുധീകരണവും സ്ഥിരതയും സാധ്യമാകുംവരെ അമേരിക്കൻ ഭരണം തുടരും. ഭരണത്തിൽ ഹമാസിനോ പലസ്തീൻ അതോറിറ്റിക്കോ പങ്കാളിത്തമുണ്ടാവില്ലെന്നും ഉന്നത സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലോ യുഎസോ പ്രതികരിച്ചിട്ടില്ല.
കയ്റോ ∙ സഹായവിതരണം നിലച്ച് ഗാസ മുഴുപ്പട്ടിണിയിലേക്കു നീങ്ങുന്നതിനിടെ, സമൂഹ അടുക്കളകളിലും കടകളിലും കൊള്ള നടത്തുന്ന സായുധ സംഘങ്ങളുടെ വധശിക്ഷ ഹമാസ് നടപ്പാക്കി. ഗാസയിൽ ഭക്ഷണം ഉൾപ്പെടെ സഹായവിതരണം തടയുന്ന ഇസ്രയേലിന്റെ പിന്തുണയോടെയാണ് ഈ സായുധ സംഘങ്ങളുടെ പ്രവർത്തനമെന്നാണ് ഹമാസ് ആരോപണം.
കയ്റോ ∙ ഗാസ വെടിനിർത്തൽ ചർച്ചകൾ വിജയത്തിനടുത്തെത്തിയെന്ന് സൂചന. ആയുധം ഉപേക്ഷിക്കണമെന്ന ഇസ്രയേലിന്റെ പ്രധാന ആവശ്യം ഹമാസ് തള്ളിക്കളഞ്ഞ വിഷയമാണ് പരിഹരിക്കാനുള്ളത്. ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല. ചർച്ചയിൽ പുരോഗതിയുണ്ടെങ്കിലും കരാർ ധാരണയായിട്ടില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി പറഞ്ഞു. അതേസമയം ഉപരോധത്തെത്തുടർന്നു ഗാസയിലെ ജനങ്ങൾ മുഴുപ്പട്ടിണിയിലേക്കു നീങ്ങുകയാണ്. 18 മാസമായി യുദ്ധസമയത്ത് ജനങ്ങളെ വിശപ്പകറ്റാൻ സഹായിച്ചിരുന്ന സമൂഹ അടുക്കളകൾ സാധനങ്ങളുടെ ലഭ്യതക്കുറവിനെ തുടർന്ന് പൂട്ടുന്ന അവസ്ഥയിലാണ്. 23 ലക്ഷത്തോളം ജനങ്ങൾ സമൂഹ അടുക്കളകളെ ആശ്രയിച്ചാണ് 18 മാസമായി ജീവിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കേ, ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാവുന്ന പ്രതികരണങ്ങൾ തന്നെയായിരുന്നു ഇന്നത്തെയും പ്രധാന വാർത്ത. ഷിംല കരാർ ഒപ്പുവച്ച മേശയിൽ നിന്ന് പാക്കിസ്ഥാൻ പതാക നീക്കിയ ഇന്ത്യയുടെ നടപടി, പാക്കിസ്ഥാൻ
ന്യൂഡൽഹി∙ പഹൽഗാമിലെ ഭീകരാക്രമണം 2023 ഒക്ടോബര് ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു സമാനമാണെന്നു ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ പറഞ്ഞതിനു പിന്നാലെ ഹമാസ് പ്രവർത്തകർ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്ന വിവരം പങ്കുവച്ച് ഇന്റലിജൻസ് വൃത്തങ്ങൾ.
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 26 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയയിൽ പൊലീസ് സ്റ്റേഷനുനേരെയുണ്ടായ ആക്രമണത്തിൽ 10 പേരാണു കൊല്ലപ്പെട്ടത്. ഹമാസിന്റെ കമാൻഡ് സെന്ററിനുനേരെയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ ഭാഷ്യം. പൊലീസ് സ്റ്റേഷൻ മാർക്കറ്റിനോടു ചേർന്നായതിനാൽ ഡസൻകണക്കിന് ആളുകൾക്ക് പരുക്കേറ്റു.
ജറുസലം ∙ ഗാസ, ലബനൻ, സിറിയ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തെ നിലനിർത്തുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ് പ്രഖ്യാപിച്ചു. ഇസ്രയേൽ ജനതയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിനു കിഴക്കൻ ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തി 1200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിനു സമാനമായ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണിതെന്നും പറഞ്ഞു.
വാഷിങ്ടൻ∙ ഗാസയിൽ ഹമാസിന്റെ തടവിൽ കഴിയുന്ന കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു.
Results 1-10 of 570