Activate your premium subscription today
ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന്, ഷെയ്ഖ് ഹസീന സർക്കാർ സ്ഥാനഭ്രഷ്ടരാകുകയും പകരം പ്രഫ.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അക്കാദമിക് വിദഗ്ധരും വിദ്യാർഥികളുമടക്കം അംഗമായ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വരുകയും ചെയ്തിട്ട് എട്ടുമാസമാകുന്നു. യൂനുസ് സർക്കാരിനു കീഴിൽ ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചെന്നും ആ രാജ്യം ചൈനയോടു കൂടുതൽ ചായുന്നുവെന്നുമുള്ള വിവാദങ്ങളും അടുത്തിടെ ശക്തമായിരുന്നു. എന്നാൽ യഥാർഥത്തിൽ ചൈനാ സന്ദർശനത്തിനിടെ എന്താണു സംഭവിച്ചത്? ബംഗ്ലദേശിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് എന്നു നടക്കും? ബംഗ്ലദേശിൽ സംഘർഷമുണ്ടാക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയും ചെയ്യുന്നതിൽ ഹസീനയ്ക്കു പങ്കുണ്ടോ? ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിന്മേൽ എന്താണ് പറയാനുള്ളത്? എല്ലാറ്റിനും മറുപടി നൽകുകയാണ് മുഹമ്മദ് യൂനുസ്.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലദേശ് സന്ദർശനം റിപ്പോർട്ടു ചെയ്യാനായി മനോരമ സ്പെഷൽ കറസ്പോണ്ടന്റ് തോമസ് ഡൊമിനിക്കിനൊപ്പം പോകണം എന്നുള്ള നിർദേശം എഡിറ്റോറിയൽ ഡയറക്ടറിൽനിന്ന് ലഭിച്ചപ്പോൾ ഹൃദയം നിറഞ്ഞു. വിദേശത്ത് പല അസൈൻമെന്റുകളും ലഭിച്ചിട്ടുണ്ട് എങ്കിലും അതിനേക്കാളെല്ലാം ഏറെയായി സന്തോഷവും അഭിമാനവും നൽകുന്ന ഒന്ന്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ തയാറെടുപ്പിന് ലഭിച്ചുള്ളൂ. ഞങ്ങളുടെ മുൻപിൽ വലിയ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. മാർപാപ്പയുടെ ഒപ്പം വത്തിക്കാനിൽനിന്ന് വലിയ ഒരു മാധ്യമസംഘം എല്ലാ വിദേശയാത്രയിലും ഉണ്ടാവും, അവർക്കാണ് എല്ലായിടത്തും പ്രയോരിറ്റി!. അതിനൊപ്പമല്ലാത്തതിനാൽ ചിലപ്പോൾ പല സ്ഥലത്തും പ്രവേശനം പോലും നിഷേധിച്ചേക്കാം. പക്ഷേ ഞങ്ങളുടെ മുൻപിൽ പ്രതീക്ഷ ഉണ്ടായിരുന്നു, വിശ്വാസവും.
ന്യൂഡൽഹി∙ ബംഗ്ലദേശിലെ ഹിന്ദു നേതാവിന്റെ കൊലപാതകത്തിൽ ശക്തമായ പ്രതികരണമറിയിച്ച് ഇന്ത്യ. വടക്കൻ ബംഗ്ലദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ പ്രമുഖ നേതാവായിരുന്ന ഭാബേഷ് ചന്ദ്ര റോയിയെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവം അപലപനീയമാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലദേശിന്റെ ഇടക്കാല സർക്കാർ പരാജയമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ന്യൂഡൽഹി∙ ബംഗാളിൽ വഖഫ് നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചായി ഇന്ത്യക്കെതിരെ ബംഗ്ലദേശ് ഉന്നയിച്ച ആരോപണത്തിനു മറുപടിയുമായി കേന്ദ്ര സർക്കാർ. വഖഫ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, ബംഗ്ലാദേശ് ഭരണകൂടം അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ബംഗാളിലെ സംഘർഷത്തിൽ ബംഗ്ലാദേശ് നടത്തിയ പരാമർശം അനാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ധാക്ക∙ പ്രശസ്ത ബംഗ്ലാദേശി മോഡലും മുൻ മിസ് എർത്ത് ബംഗ്ലാദേശ് ജേതാവുമായ മേഘ്ന ആലം (30) അറസ്റ്റിൽ. രാജ്യത്തിന്റെ നയതന്ത്ര ബന്ധത്തിന് ഭീഷണി ഉയർത്തിയെന്നാരോപിച്ച് സ്പെഷൽ പവർസ് ആക്ട് പ്രകാരമാണ് പൊലീസ് നടപടി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു "പ്രധാനപ്പെട്ട വ്യക്തിയെക്കുറിച്ച്",
പകരം തീരുവയിൽ യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് കൊണ്ടുവന്ന താരിഫ് യുദ്ധം യുഎസ്–ചൈന എന്നീ രാജ്യങ്ങളുടെ വാശിയിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചയ്ക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. താരിഫ് യുദ്ധം ലോകരാജ്യങ്ങളെ പ്രത്യേകിച്ച് ഇന്ത്യയുടെ വ്യാപാരത്തെ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള ഒട്ടേറെ വിശകലനങ്ങൾ പ്രീമിയം വാർത്തയാക്കി. അതേസമയം ദേശീയ രാഷ്ട്രീയത്തിലെ രണ്ടു പ്രധാന പാർട്ടികളായ കോൺഗ്രസ്സും, സിപിഎമ്മും സംഘടനാ തലത്തിൽ നടത്തിയ എഐസിസി സമ്മേളനവും പാർട്ടി കോൺഗ്രസും ഉയർത്തിയ ചർച്ചകളും പ്രീമിയം അവലോകനം ചെയ്തു. പാർട്ടിക്കുള്ളിൽ അഴിച്ചുപണികൾക്കും മാറ്റങ്ങള്‍ക്കും കാരണമാകുന്ന തീരുമാനങ്ങളുടെ ഗുണദോഷ ഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ ഏറെ ചർച്ചയായി. അയൽരാജ്യമായ ബംഗ്ലദേശ് ചൈനയ്ക്കൊപ്പം ചേർന്നു ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉയർത്തുകയാണോ? അടുത്തിടെ ചൈനയിൽ സന്ദർശനത്തിന് എത്തിയ ബംഗ്ലദേശിലെ ഇപ്പോഴത്തെ ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്കു കാരണമായി. ഈ വിഷയമാണ് കഴിഞ്ഞയാഴ്ച ഗ്ലോബൽ കാൻവാസ് കോളം ചർച്ച ചെയ്തത്. ഇന്ത്യ – ബംഗ്ലദേശിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പതിവു കോളത്തിൽ ഡോ. കെ.എൻ.രാഘവൻ വിശദീകരിച്ചു. അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അടുത്തിടെ അമേരിക്ക പുറത്തു വിട്ടിരുന്നു. ജോൺ എഫ്. കെന്നഡിയെ യഥാർഥത്തിൽ ആരാണ് കൊലപ്പെടുത്തിയത്? ഈ ചോദ്യത്തിനു ലഭ്യമായ വിവരങ്ങൾ ചേർത്തുവച്ചു പ്രീമിയം നൽകിയ വിഡിയോ സ്റ്റോറിയും പോയവാരം ശ്രദ്ധേയമായി.
ഇന്ത്യയുടെ വിദേശ നയത്തിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി അയൽരാജ്യമായ ബംഗ്ലദേശിലെ മാറ്റങ്ങളായിരുന്നു. വന്‍ ജനരോഷത്തെ തുടര്‍ന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു സ്ഥാനം ഒഴിയേണ്ടി വന്നതും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതുമായിരുന്നു ബംഗ്ലദേശിലുണ്ടായ പ്രധാന മാറ്റങ്ങൾ. 2009 മുതല്‍ നീണ്ട 15 വര്‍ഷം ധാക്കയില്‍ അധികാരത്തിലിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയോടു സ്നേഹവും ആഭിമുഖ്യവുമുള്ള നേതാവായിരുന്നു. ഈ പ്രതിപത്തി അവരുടെ നയങ്ങളിലും നിലപാടുകളിലും എപ്പോഴും പ്രതിഫലിച്ചു. അവരുടെ ഭരണകാലത്ത് ഇരുരാജ്യങ്ങള്‍ക്കും ഇടയിൽ ഊഷ്മള ബന്ധം നിലനിര്‍ത്താനും കഴിഞ്ഞു. ഷെയ്ഖ് ഹസീന ഭരണത്തിലിരുന്ന ഒന്നര ദശാബ്ദക്കാലം അയൽരാജ്യങ്ങളില്‍ നമുക്ക് എപ്പോഴും വിശ്വസിക്കുവാൻ കഴിഞ്ഞ രാഷ്ട്രമായിരുന്നു ബംഗ്ലദേശ്. മറ്റ് അയല്‍രാജ്യങ്ങളെ അപേക്ഷിച്ചു ബംഗ്ലദേശിനു ഭൂമിശാസ്ത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന ഏഴു സംസ്ഥാനങ്ങളിലേക്കുള്ള കര മാര്‍ഗമുള്ള ഏക പാത ബംഗ്ലദേശിന്റെ വടക്കു ഭാഗത്തു കൂടിയാണു പോകുന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുകളെല്ലാം ഇതുവഴിയാണ് പോകാറുള്ളതും. അതുപോലെ ഇവിടെ നിന്നുള്ള ഉല്പന്നങ്ങള് ഇന്ത്യയിലെ ബാക്കി ഭാഗങ്ങളിലേക്കും വിദേശത്തേക്കും അയയ്ക്കണമെങ്കില്‍ ഈ വഴിയിലൂടെ സഞ്ചരിച്ചു ബംഗാളില്‍ എത്തണം. പട്ടാളത്തിന്റെ ഭാഷയില്‍ ചിക്കന്‍സ് നെക്ക് (Chickens Neck) എന്നറിയപ്പെടുന്ന ഈ പാതയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണു ചൈനയുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും വേഗം പരുക്കേല്‍ക്കാവുന്ന മര്‍മ സ്ഥാനം. ഇവിടെ തടസ്സം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ‘ലൈഫ് ലൈന്‍’ വേഗത്തിൽ നഷ്ടമാകും.
ബാങ്കോക്ക്∙ സൗഹൃദാന്തരീക്ഷത്തെ ദുഷിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിംസ്റ്റെക് ഉച്ചകോടിക്കിടെ യൂനുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ചൈനീസ് നിക്ഷേപം ഉറപ്പിക്കാനായി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ബംഗ്ലദേശിലെ ഹിന്ദുക്കളുടെ സുരക്ഷയിലുള്ള ആശങ്കയും പ്രധാനമന്ത്രി യൂനുസിനെ അറിയിച്ചു.
ബാങ്കോക്ക് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബംഗ്ലദേശ് കലാപത്തിനിടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചതിനു ശേഷം ഇതാദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും ചർച്ച നടത്തുന്നത്. ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
ന്യൂഡൽഹി ∙ ബംഗ്ലദേശ് ഭരണാധികാരി മുഹമ്മദ് യൂനുസ് ചൈന സന്ദർശനത്തിനിടയിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് നടത്തിയ പരാമർശം നയതന്ത്രത്തിലെ പരിചയക്കുറവാണോ, കരുതിക്കൂട്ടി വ്യംഗ്യമായി നടത്തിയ ഭീഷണിയാണോ എന്ന് വ്യക്തമല്ല. അതേസമയം, പരാമർശം ഇന്ത്യയ്ക്കകത്തും പുറത്തും വലിയ ചർച്ചാവിഷയമായിട്ടുണ്ട്.
Results 1-10 of 326