Activate your premium subscription today
ബംഗ്ലദേശ്– ഭൂപടത്തിലും ചരിത്രത്തിലും ഇന്ത്യ നെഞ്ചോട് ഇത്ര ചേർത്തു പിടിച്ച മറ്റൊരു രാജ്യമുണ്ടാവില്ല. അടർത്തി മാറ്റാനും അകലാനും ശ്രമിച്ചപ്പോഴെല്ലാം കൂടുതൽ ഇഴയടുപ്പത്തോടെ ഒന്നിച്ചുനിന്ന രാജ്യങ്ങൾ. ഇന്ത്യയ്ക്ക്, മറ്റേത് അയൽ രാജ്യത്തെക്കാളും രാഷ്ട്രീയപരമായും സൈനികമായും പ്രധാനമാണ് ബംഗ്ലദേശ്. പ്രത്യേകിച്ച്, സിലിഗുരി കോറിഡോർ എന്നറിയപ്പെടുന്ന 20–22 കിലോമീറ്റർ മാത്രം വീതിയുള്ള ഇടനാഴി. ഇതു വഴിയാണ് അസം അടക്കമുള്ള വടക്കു കിഴക്കൻ പ്രദേശവുമായി രാജ്യത്തിന്റെ ബാക്കി ഭാഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലദേശിലൂടെ ട്രെയിൻ, റോഡ് ഗതാഗതം ആരംഭിക്കുന്നതിനെക്കുറിച്ചായിരുന്നു കുറച്ചുനാൾ മുൻപു വരെ ഇന്ത്യ– ബംഗ്ലദേശ് ചർച്ചകൾ മുന്നേറിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ സംഭവിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. ഇരുരാജ്യങ്ങളെയും തമ്മിൽ അകറ്റാനുള്ള ശ്രമം എവിടെയോ ആരംഭിച്ചിരിക്കുന്നു. ബംഗാളും അസമും ഉൾപ്പെടുന്ന ബൃഹത് ബംഗാൾ രൂപീകരിക്കണം! നമുക്ക് ഒരിക്കലും അനുവദിക്കാവാനാത്ത ഈ വാദമാണ് ബംഗ്ലദേശിൽ ഇപ്പോൾ പ്രചാരം നേടുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചു നടക്കുന്ന ഇത്തരം നീക്കങ്ങളുടെ പിന്നിലെന്താണ്? ബൃഹത് ബംഗാൾ രൂപീകരിക്കണം എന്ന പരസ്യ ആഹ്വാനത്തിന്റെ അനന്തരഫലങ്ങൾ എന്താകും? ബംഗ്ലദേശിന്റെയും ബംഗാളിന്റെയും ചരിത്രവും സമീപകാല സംഭവ വികാസങ്ങളും വിശദമായി വിലയിരുത്തുന്ന ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാം.
ന്യൂഡൽഹി ∙ കഴിഞ്ഞ ഓഗസ്റ്റ് 5 ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിൽ താനും സഹോദരി രഹാനയും മരണത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വെളിപ്പെടുത്തി. അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീന (77) സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് മരണം കൺമുന്നിൽ കണ്ട അനുഭവം വിവരിച്ചത്.
ലണ്ടൻ ∙ ബംഗ്ലദേശിലെ ആണവകരാർ അഴിമതിയന്വേഷണത്തിൽ ഉൾപ്പെട്ട ബ്രിട്ടിഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു. ബംഗ്ലദേശിൽ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനിയത്തിയുടെ മകളും ബ്രിട്ടനിലെ ട്രഷറി, അഴിമതിവിരുദ്ധ മന്ത്രിയുമായ ട്യൂലിപ് സാമ്പത്തികസ്രോതസ്സുകളുടെ പേരിൽ വിവാദത്തിൽപ്പെട്ടതാണ് രാജിയിൽ കലാശിച്ചത്.
ന്യൂഡൽഹി ∙ ബംഗ്ലദേശ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ നുറൽ ഇസ്ലാമിനെ ഇന്ത്യ വിളിച്ചുവരുത്തിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ബംഗ്ലദേശ് നയതന്ത്രജ്ഞനെ വിളിപ്പിച്ചത്.
ധാക്ക ∙ അതിർത്തിയിലെ പ്രശ്നങ്ങളെത്തുടർന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയുമായി ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിമുദ്ദീൻ ചർച്ച നടത്തി. ഉഭയകക്ഷി കരാർ ലംഘിച്ച് അതിർത്തിയിലെ 5 സ്ഥലങ്ങളിൽ ഇന്ത്യ മുള്ളുകമ്പി കൊണ്ടുള്ള വേലി നിർമിക്കുന്നെന്ന ആരോപണത്തിനു തൊട്ടുപിന്നാലെയാണിത്.
ന്യൂഡൽഹി∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വീസ കാലാവധി ഇന്ത്യ നീട്ടി. കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്തു പടർന്നുപിടിച്ച പ്രക്ഷോഭത്തെത്തുടർന്നാണ് ഹസീന രാജ്യം വിട്ടത്. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വീസ കാലാവധി നീട്ടിയത്.
ധാക്ക∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനൽ പാർട്ടി അധ്യക്ഷയുമായ ഖാലിദ സിയയെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടു പോയി. കരള്, വൃക്ക, ഹൃദ്രോഗം എന്നിവയുടെ ചികിത്സയ്ക്കായാണ് പോകുന്നതെന്ന് ഖാലിദ സിയയുടെ ഡോക്ടർ മാധ്യമങ്ങളെ അറിയിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിൽ ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഖാലിദ സിയയ്ക്ക് ചികിത്സയ്ക്കായി ബംഗ്ലദേശിനു പുറത്തേക്കു പോകാൻ വഴിയൊരുങ്ങിയത്.
ന്യൂഡൽഹി ∙ ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്റ്. ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ബംഗ്ലദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അഭയം നൽകുന്നത് തുടരുകയാണ്.
മന്നം ജയന്തി ആഘോഷങ്ങൾ, നിമിഷപ്രിയ കേസ്, വീണ്ടും പാഠപുസ്തകം തിരുത്തി ബംഗ്ലദേശ് സർക്കാർ, പുതിയ കേരള ഗവര്ണറുടെ സത്യപ്രതിജ്ഞ, എഴുത്തുകാരൻ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ
ധാക്ക∙ ബംഗ്ലദേശിൽ പാഠപുസ്തകങ്ങൾ തിരുത്തി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. 1971ൽ ബംഗ്ലദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നും മറിച്ച് ഖാലിദ സിയയുടെ ഭർത്താവ്, അന്തരിച്ച സിയാവുർ റഹ്മാനാണെന്നുമാണ് 2025 അക്കാദമിക വർഷത്തിലെ പ്രൈമറി,
Results 1-10 of 288