Activate your premium subscription today
ഓട്ടവ∙ ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന കനേഡിയൻ മന്ത്രി. ലിബറൽ പാർട്ടിയുടെ മുതിർന്ന നേതാവും ഇന്ത്യൻ വംശജയുമായ അനിത ആനന്ദാണ് രണ്ടാം തവണ മന്ത്രിയായപ്പോഴും ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്. കാനഡയിൽ പൊതുതിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ വിദേശകാര്യ മന്ത്രിയായാണ് അനിത നിയമിക്കപ്പെട്ടത്. കാനഡയിൽ വിദേശകാര്യ മന്ത്രിയാകുന്ന ആദ്യ വനിതയാണ് അനിത.
കാനഡയിലെ മുൻനിര സ്പോർട്സ് ക്ലബ് ആയ ടീം കനേഡിയൻ ലയൺസിന്റെ 2025 ലേക്കുള്ള പുതിയ ജേഴ്സി ടീം സ്പോൺസറായ കോക്കാടൻസ് ഗ്രൂപ്പ് എം ഡി ടോമി കോക്കാട്ട് പ്രകാശനം ചെയ്തു.
കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നില്ല. എന്നിട്ടും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ ലിബറൽ പാർട്ടിയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയിൽ ഇന്ത്യയ്ക്കു പ്രതീക്ഷകൾ ഏറെയാണ്. ലിബറല്‍ പാർട്ടിയുടെതന്നെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ വഷളായ ബന്ധം മെച്ചപ്പെടാൻ കളമൊരുങ്ങിയിരിക്കുകയാണ്. കാർണിയുടെ ആഗോള വ്യാപാര പദ്ധതിയുടെ പ്രധാന ഭാഗമായി ഇന്ത്യ മാറുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുരാജ്യങ്ങളും. പുതുക്കിയ ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (സിഇപിഎ- India-Canada Comprehensive Economic Partnership Agreement) ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വേഗത്തിലുള്ള വീസ ലഭ്യമാക്കുന്നതിനെ
നോവ സ്കോട്ടിയ ∙ കാനഡയിലെ നോവ സ്കോട്ടിയ പ്രവിശ്യയിലെ ഗ്രാമപ്രദേശത്ത് നിന്ന് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുന്നു.
മിസ്സിസാഗ ∙ മുതിർന്നവരേയും പുതുതലമുറയേയും ഒരുപോലെ കയ്യിലെടുത്ത് ഹാൾട്ടൻ മലയാളി അസോസിയേഷൻ സെസ്റ്റിന്റെ ആഘോഷരാവ്. തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയായതാകട്ടെ അക്കര കാഴ്ചകളിലൂടെ സുപരിചിതനായ ജോസുകുട്ടി എന്ന ജോർജ് തേക്കിന്മൂട്ടിൽ.
പഹൽഗാം ഭീകരാക്രമണം ഏൽപ്പിച്ച വേദനയും തിരിച്ചടി നൽകാൻ സൈന്യത്തിനു പൂർണ സ്വാതന്ത്ര്യം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനവുമാണ് പോയ വാരം രാജ്യം ചർച്ച ചെയ്തത്. പാക്കിസ്ഥാനെ നാനാവഴികളിലൂടെ സമ്മർദത്തിലാക്കിയ ശേഷമാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം സൈന്യത്തിനു വിട്ടുകൊടുത്തത്. സിന്ധു നദീജല ഉടമ്പടി ഏകപക്ഷീയമായി റദ്ദാക്കിയതാണ് സമ്മർദ തന്ത്രങ്ങളിൽ പ്രധാനം. വ്യത്യസ്തമായ ഈ ‘സർജിക്കൽ സ്ട്രൈക്ക്’ പാക്കിസ്ഥാനിൽ വലിയ ആശങ്കയുമുണ്ടാക്കി. സിന്ധു നദീജല ഉടമ്പടിയും ഷിംല കരാറും ഇരുരാജ്യങ്ങൾക്കും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന പ്രീമിയം ലേഖനം പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. കോടിക്കണക്കിനു രൂപ മുടക്കിയാണ് ഇക്കുറിയും ആഘോഷങ്ങൾ. ആശാ പ്രവർത്തകരടക്കം ദീർഘമായ സമരങ്ങൾ ചെയ്യുന്ന സമയത്താണ് സർക്കാർ കോടികൾ മുടക്കി വർഷാവർഷം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന ആരോപണവും ഉയരുന്നു. ഇത്രയും ആർഭാടമായി ആഘോഷിക്കാൻ ഈ നാലുവർഷത്തിൽ സർക്കാർ ചെയ്തത് എന്തെല്ലാമാണ്? വിശദമായി വിലയിരുത്തിയ പ്രീമിയം ലേഖനം ചർച്ചയായി.
ഒന്റാറിയോ∙ ബെൽവിൽ സെന്റ്. കുര്യാക്കോസ് ഏലിയാസ് ചാവറ സിറോ മലബാർ മിഷനെ ഇടവകയായി ഉയർത്തി. മിഷൻ നൈറ്റ്- 2025 പരിപാടിയിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ ആണ് ഇടവക ഉയർത്തലിന്റെ ഉത്തരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ടൊറന്റോ ∙ കാനഡയിൽ കടുത്ത ട്രംപ് വിമർശകൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് അധികാരത്തിലേക്ക്. യുഎസിന്റെ തീരുവ ചുമത്തലും കാനഡയെ അമേരിക്കയുടെ 51–ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണിയും പ്രചാരണത്തിലുടനീളം ശക്തമായി ഉന്നയിച്ചത് മാർക്ക് കാർണിക്ക് അപ്രതീക്ഷിത മുന്നേറ്റം സമ്മാനിച്ചു.
ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള ബന്ധങ്ങൾ വഷളാക്കിയ ലിബറൽ പാർട്ടി തന്നെ കാനഡയിൽ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിലും പുതിയ സർക്കാരുമായി നല്ല ബന്ധം നിലനിർത്താമെന്നാണ് ഇന്ത്യ കരുതുന്നത്. ലിബറൽ പാർട്ടിയുടെ 9 വർഷത്തെ ഭരണം ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം കഴിഞ്ഞ
കാനഡ തിരഞ്ഞെടുപ്പില്‍ മുൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു 2025 ജനുവരിയില്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ പറഞ്ഞത്. പിയെ പൊയ്ലീവ്രിന്റെ നേതൃത്വത്തില്‍ തീവ്ര വലതുപക്ഷക്കാരായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തുമെന്നും സര്‍വേകള്‍ പ്രവചിച്ചു. തുടര്‍ന്നാണ് നാണംകെട്ട പരാജയം മണത്ത ട്രൂഡോ, ലിബറല്‍ പാര്‍ട്ടി നേതൃപദവിയില്‍നിന്നും കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയും മാര്‍ക്ക് കാര്‍ണിയെ പിന്‍ഗാമിയാക്കുകയും ചെയ്തത്. എന്നാല്‍ യുഎസിലെ ട്രംപ് ഭരണകൂടത്തിന് നന്ദി!. ട്രംപിന്റെ ഭീഷണികളെ എതിര്‍ത്തുനിന്ന കാര്‍ണിക്ക് കാനഡ ഭരണത്തുടര്‍ച്ച സമ്മാനിച്ചിരിക്കുന്നു. പക്ഷേ, കാനഡ തിരഞ്ഞെടുപ്പില്‍ കാര്‍ണിയുടെ വിജയത്തേക്കാളും പൊയ്ലീവ്രിന്റെ പരാജയത്തെക്കാളും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. ഖലിസ്ഥാന്‍ അനുകൂലിയായ നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്മീത് സിങ്ങിനേറ്റ പരാജയവും തുടര്‍ന്ന് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നുള്ള രാജിയും. കഴിഞ്ഞ ഏഴു വര്‍ഷമായി കനേഡിയന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ജഗ്മീത് സിങ്. ഈ ജഗ്മീതിനെ ഒപ്പം നിര്‍ത്താനാണ് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ വാളെടുത്തതും ഒടുവില്‍ തെളിവൊന്നും ഹാജരാക്കാനില്ലാതെ ആരോപണങ്ങള്‍ പിന്‍വലിച്ച് പിന്‍വാങ്ങിയതും. എന്നാലിപ്പോള്‍ ദേശീയ പാര്‍ട്ടി പദവി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് എന്‍ഡിപി. ആരാണ് ജഗ്മീത് സിങ്? ജഗ്മീതിന്റെ പരാജയം ഇന്ത്യയെ എങ്ങനെ സ്വാധീനിക്കും ? കാനഡയില്‍ ജഗ്മീതിനുള്ള സ്വാധീനമെന്താണ്?
Results 1-10 of 671