Activate your premium subscription today
ഗാസ ∙ വടക്കൻ ഗാസയിലെ ടുഫയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതോടെ ജനുവരിയിലെ വെടിനിർത്തലിനുശേഷം പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. നഗരത്തിലെ ഡുറയിൽ കുട്ടികളുടെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ തീവ്രപരിചരണ വിഭാഗവും സോളർ പ്ലാന്റും തകർന്നു. വൈദ്യുതി നിലച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം തകരാറിലായി.
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെന്ന ആത്മീയ പദവി മാത്രമല്ല, വത്തിക്കാന്‍ രാജ്യത്തിന്റെ ഭരണത്തലവനെന്ന അധികാരകേന്ദ്രംകൂടിയാണ് മാര്‍പാപ്പ. പ്രധാനമന്ത്രിയെന്നോ പ്രസിഡന്റെന്നോ ഉള്ള പദവിനാമങ്ങള്‍ ഇല്ലെങ്കിലും വത്തിക്കാന്റെ നയതന്ത്രവും വിദേശനയങ്ങളും തീരുമാനിക്കാന്‍ അധികാരപ്പെട്ടയാള്‍. യുഎസിനോ ബ്രിട്ടനോ
ജറുസലം ∙ ഗാസയിൽ അടിയന്തര വൈദ്യസഹായ സംഘത്തിലെ 15 പലസ്തീൻകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സൈന്യത്തിനു വീഴ്ച സംഭവിച്ചെന്ന് ഇസ്രയേൽ സമ്മതിച്ചു. സൈനികതലത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെത്തുടർന്നു ഡപ്യൂട്ടി കമാൻഡറെ പുറത്താക്കാനും തീരുമാനിച്ചു. എന്നാൽ, പലസ്തീൻകാരെ തൊട്ടടുത്തുനിന്നു വെടിവച്ചുകൊന്നതിനും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനും തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
വത്തിക്കാൻ സിറ്റി ∙ ഈസ്റ്റർ സന്ദേശത്തിൽ ഗാസയിൽ വെടിനിർത്തലിന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ന്യുമോണിയയിൽനിന്നു സുഖം പ്രാപിക്കുന്ന മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ എത്തിയെങ്കിലും സഹായിയാണ് സന്ദേശം വായിച്ചത്.
ജറുസലം ∙ ഗാസയിൽ വീടുകൾക്കും ടെന്റുകൾക്കും നേരെ കഴിഞ്ഞ 48 മണിക്കൂറിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 92 പലസ്തീൻകാർ കൊല്ലപ്പെട്ടു. 219 പേർക്കു പരുക്കേറ്റു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം തടഞ്ഞിട്ട് 6 ആഴ്ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ആഹാരം കഴിക്കേണ്ട സ്ഥിതിയിലാണെന്നും കുഞ്ഞുങ്ങൾ പോഷകാഹാരമില്ലാതെ വലയുകയാണെന്നും യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.
രാജ്യത്തിനു പുറത്തേക്ക് പറത്തണം, വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊന്നു വാഷിങ്ടൻ ∙ കത്തി കാണിച്ച് ഭീഷണി മുഴക്കി വിമാനം റാഞ്ചാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊലപ്പെടുത്തി. ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ
ജറുസലം ∙ ഗാസയിൽ വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലായിരുന്നു പ്രധാനമായും ആക്രമണം നടത്തിയത്. ആറാഴ്ചയായി മേഖലയിലേക്ക് ഭക്ഷണവും അവശ്യസാധനങ്ങളും തടഞ്ഞുള്ള ഇസ്രയേൽ ഉപരോധത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി.
ജറുസലം ∙ ഗാസ, ലബനൻ, സിറിയ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തെ നിലനിർത്തുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ് പ്രഖ്യാപിച്ചു. ഇസ്രയേൽ ജനതയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിനു കിഴക്കൻ ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തി 1200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിനു സമാനമായ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണിതെന്നും പറഞ്ഞു.
ജറുസലം ∙ അർധരാത്രി ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വടക്കൻ ഗാസയിലെ അൽ അഹ്ലി ആശുപത്രിക്കു നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തി. ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഫദൽ നയിം പറഞ്ഞു. മുന്നറിയിപ്പു ലഭിച്ചതോടെ രാത്രിതന്നെ നൂറുകണക്കിനു രോഗികളെ ഒഴിപ്പിച്ചു. ഇതിനിടെ രോഗിയായ ഒരു പെൺകുട്ടി മരിച്ചു.
ടെൽ അവീവ് ∙ ഗാസയുടെ തെക്കേയറ്റത്തെ റഫാ നഗരം പൂർണമായി വളഞ്ഞ ഇസ്രയേൽ സൈന്യം സുരക്ഷാ ഇടനാഴിയൊരുക്കിയതായി പ്രഖ്യാപിച്ചു. ഗാസയിലെമ്പാടും സൈന്യമിറങ്ങുന്നതിനു മുന്നോടിയായാണ് മൊറാഗ് എന്ന സുരക്ഷാ ഇടനാഴി സൃഷ്ടിച്ചത്. ഇതോടെ ഗാസയുടെ മറ്റുഭാഗങ്ങളും റഫായുമായുള്ള ബന്ധം വേർപെട്ടു
Results 1-10 of 715