Activate your premium subscription today
കൊൽക്കത്ത ∙ മണിപ്പുരിൽ ഇന്ത്യ-മ്യാൻമർ അതിർത്തി ജില്ലയായ ചന്ദേലിൽ അസം റൈഫിൾസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 പേർ മ്യാൻമർ പൗരരാണെന്നു തിരിച്ചറിഞ്ഞു. മ്യാൻമർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുക്കി നാഷനൽ ആർമിയുടെ (കെഎൻഎം-ബി) പ്രവർത്തകരാണു കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ മ്യാൻമറിനു കൈമാറി. എകെ 47 ഉൾപ്പെടെ വൻതോതിലുള്ള ആയുധശേഖരങ്ങൾ പിടിച്ചെടുത്തിരുന്നു. അതിർത്തി ഗ്രാമമായ ന്യൂ സംതാലിൽ സായുധ സംഘത്തിന്റെ നീക്കത്തെക്കുറിച്ചു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകളെത്തുടർന്നു പരിശോധന നടത്തിയ അസം റൈഫിൾസിനു നേരെ അപ്രതീക്ഷിത വെടിവയ്പുണ്ടായി. തുടർന്നു തിരിച്ചടിക്കുകയായിരുന്നെന്നു സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് പറഞ്ഞു.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലദേശ് സന്ദർശനം റിപ്പോർട്ടു ചെയ്യാനായി മനോരമ സ്പെഷൽ കറസ്പോണ്ടന്റ് തോമസ് ഡൊമിനിക്കിനൊപ്പം പോകണം എന്നുള്ള നിർദേശം എഡിറ്റോറിയൽ ഡയറക്ടറിൽനിന്ന് ലഭിച്ചപ്പോൾ ഹൃദയം നിറഞ്ഞു. വിദേശത്ത് പല അസൈൻമെന്റുകളും ലഭിച്ചിട്ടുണ്ട് എങ്കിലും അതിനേക്കാളെല്ലാം ഏറെയായി സന്തോഷവും അഭിമാനവും നൽകുന്ന ഒന്ന്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ തയാറെടുപ്പിന് ലഭിച്ചുള്ളൂ. ഞങ്ങളുടെ മുൻപിൽ വലിയ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. മാർപാപ്പയുടെ ഒപ്പം വത്തിക്കാനിൽനിന്ന് വലിയ ഒരു മാധ്യമസംഘം എല്ലാ വിദേശയാത്രയിലും ഉണ്ടാവും, അവർക്കാണ് എല്ലായിടത്തും പ്രയോരിറ്റി!. അതിനൊപ്പമല്ലാത്തതിനാൽ ചിലപ്പോൾ പല സ്ഥലത്തും പ്രവേശനം പോലും നിഷേധിച്ചേക്കാം. പക്ഷേ ഞങ്ങളുടെ മുൻപിൽ പ്രതീക്ഷ ഉണ്ടായിരുന്നു, വിശ്വാസവും.
വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം മുതലായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ദുരിതബാധിത പ്രദേശത്തെ ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ആ പ്രതികൂല സാഹചര്യത്തെ നേരിടുവാന്‍ ഒരുമിക്കുന്ന കാഴ്ചയാണ് ലോകമെമ്പാടും സാധാരണ കണ്ടുവരാറുള്ളത്. എന്നാല്‍ ഇതിന് അപവാദമായി ഒരു സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചു. മാര്‍ച്ച് 28നു മ്യാന്മറിലെ മാൻഡലേ പ്രദേശത്തിലെ സാഗായിങ് പട്ടണം പ്രഭവകേന്ദ്രമായി രൂപപ്പെട്ട, 7 .7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ വിതച്ചു. ഇതിന്റെ തീവ്രത മൂലം ആയിരത്തില്‍പരം മൈലുകള്‍ ദൂരെ സ്ഥിതി ചെയ്യുന്ന ബാങ്കോക്കില്‍ പോലും കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ കാഴ്ചകള്‍ ലോകം മുഴുവന്‍ കണ്ടതാണ്. ബാങ്കോക്കില്‍ ഇത്രയ്ക്കധികം നാശം സംഭവിച്ചെങ്കില്‍ ഈ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന്റെ അടുത്തു കിടക്കുന്ന പ്രദേശങ്ങളില്‍ ഉണ്ടായ കെടുതികള്‍ എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 1912നു ശേഷം മ്യാന്മറിന്റെ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് പ്രാരംഭ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ എത്രയെന്ന് കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും അയ്യായിരത്തിനും പതിനായിരത്തിനുമിടയ്ക്കാകാം മരിച്ചവരുടെ എണ്ണമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഭൂകമ്പം വരുത്തിവച്ച നാശനഷ്ടങ്ങള്‍ നേരിടുന്ന മ്യാന്മര് ജനതയെ സഹായിക്കാന്‍ മറ്റു രാഷ്ട്രങ്ങളും ലോകത്തിലെ പ്രമുഖ സന്നദ്ധസേവന സംഘടനകളും മുന്പോട്ട് വന്നിട്ടുണ്ട്. ഇവര്‍ നല്കുന്ന വസ്തുവകകള്‍ സ്വീകരിച്ച് അവ ദുരിതബാധിതര്‍ക്ക് കഴിയുന്നതും വേഗം എത്തിക്കുക എന്നത് മ്യാന്മര് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മേല്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. എന്നാല്‍ ഈ ആപത്ഘട്ടത്തില്‍ ജനങ്ങളുടെ സഹായത്തിനെത്തുന്നതിനു പകരം മ്യാന്മറിലെ പട്ടാളം ചെയ്തത് ഭൂകമ്പത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ മേല്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഇങ്ങനെ ഒരു ദുര്യോഗം അനുഭവിക്കുവാന്‍ മാത്രം എന്തു തെറ്റാണ് മ്യാന്മറിലെ ജനത ചെയ്തതെന്ന ചോദ്യം ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്ന അവസരത്തില്‍ ഈ വിഷയത്തിന്റെ മൂല കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു പരിശോധന ആവശ്യമാണ്.
നയ്പീഡോ∙ മ്യാൻമറിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തതായി യുഎസ് ജിയോളജിക്കൽ സർവേ. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 3649 പേരുടെ ജീവനെടുത്ത 7.7 തീവ്രതയുള്ള ഭൂചലനം മാർച്ച് 28ന് രേഖപ്പെടുത്തിയതിനു പിന്നാലെയാണു മ്യാൻമറിൽ വീണ്ടും ഭൂചലനം. മണ്ടാലയ്ക്കും നയ്പീഡോയ്ക്കും ഇടയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞമാസമുണ്ടായ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളാണു രണ്ടും
മ്യാൻമറിലെ അതിശക്തമായ ഭൂകമ്പത്തിൽ 3000ത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 29നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുന്നത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്ഡെലെയ്ക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രം.
നവജാത ശിശുക്കളെ സുരക്ഷിതരാക്കുന്ന നഴ്സുമാരുടെ ദൃശ്യങ്ങൾ തായ്ലൻഡിൽ നടന്ന ഭുകമ്പത്തിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം ∙ അന്വേഷണം തായ്ലൻഡിലെ ഭൂകമ്പത്തിൽ ഹോസ്പിറ്റലിൽ കുട്ടികളുടെ വാർഡിലെ ദൃശ്യം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
ബാങ്കോക്ക് ∙ മ്യാൻമറിൽ ഭൂകമ്പ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ചൈനീസ് റെഡ് ക്രോസ് സംഘത്തിനു നേരെ സൈന്യം വെടിവച്ചതായി വിമത സംഘടന ‘ത്രീ ബ്രദർഹുഡ് അലയൻസ്’ ആരോപിച്ചു. കലാപ മേഖലയിലേക്കു രക്ഷാപ്രവർത്തനത്തിനു പോകുന്ന വിവരം റെഡ് ക്രോസ് സംഘം അറിയിച്ചിരുന്നില്ലെന്നും പരിശോധനയ്ക്കു നിർത്താതെ കടന്നുപോയ വാഹനങ്ങൾക്കു മുന്നറിയിപ്പായി ആകാശത്തേക്ക് വെടിവച്ചുവെന്നും സൈനിക ഭരണകൂടം സ്ഥിരീകരിച്ചു.
മണ്ണും മനുഷ്യനും വിറങ്ങലിച്ച നിന്ന ഭൂമിയിൽ ജീവനത്തിനും അതിജീവനത്തിനുമായി ഒരു 26 വയസ്സുകാരൻ പോരാടിയത് 108 മണിക്കൂർ. മ്യാൻമറിൽ ഭൂചലനത്തിൽ തകർന്ന ഹോട്ടലിൽ നിന്ന് നയിങ് ലിൻ ടണിനെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ ജീവൻ നിലനിർത്താൻ അയാൾ പോരാട്ടം തുടങ്ങിയിട്ട് ദിവസങ്ങൾ പലതും കഴിഞ്ഞിരുന്നു. ജോലി ചെയ്തിരുന്ന
അബുദാബി ∙ മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി യുഎഇ. അബുദാബി പൊലീസ്, നാഷണൽ ഗാർഡ്, ജോയിന്റ് ഓപറേഷൻസ് കമാൻഡ് എന്നിവരുൾപ്പെടെയുള്ള തിരച്ചിൽ, രക്ഷാ സംഘത്തെ മ്യാന്മറിലേയ്ക്ക് അയച്ചു. ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായി, ലോകത്തെങ്ങുമുള്ള പ്രകൃതിദുരന്തങ്ങളാൽ
ബാങ്കോക്ക് ∙ മ്യാൻമറിനെ തകർത്ത ഭൂകമ്പത്തിൽ മരണം 2719 ആയി. 4521 പേർക്ക് പരുക്കേൽക്കുകയും 441 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സഹായമെത്താൻ ഇനിയും സ്ഥലങ്ങൾ ബാക്കിയുള്ളതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. വെള്ളത്തിന്റെയും മരുന്നുകളുടെയും ക്ഷാമം രൂക്ഷമാണെന്നും പകർച്ചവ്യാധികൾക്കുള്ള സാധ്യത ഉണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിലാണ് വീടുകൾ നഷ്ടപ്പെട്ടവർ കഴിയുന്നത്.
Results 1-10 of 213