Activate your premium subscription today
കുട്ടികളെ പഠിപ്പിച്ചിട്ട് പോകുന്നവർ മാത്രമല്ല അധ്യാപകർ, അതിനപ്പുറം അവരെ സ്വാധീനിക്കാൻ കഴിവുള്ളവർ കൂടിയാണ്. ആ സ്വാധീനം സംസാരമാകാം, പ്രവൃത്തിയാകാം എന്തിന് യാത്ര പോലുമാകാം. അത്തരത്തിൽ ഒരു യാത്രയിലൂടെ, യാത്ര എന്നു പറഞ്ഞാൽ സൈക്കിൾ യാത്ര നടത്തിയിരിക്കുകയാണ് അധ്യാപകനായ പ്രണവ് രാജ്. മാഷെന്ന് പറയുമ്പോൾ അധികം വയസ്സൊന്നുമില്ല വെറും 24. പഠിപ്പിക്കലിനുമപ്പുറം യാത്രയും പ്രണവിന്റെ ജീവിതത്തിന്റെ ഭാഗമാണ്. അന്ന് കശ്മീരാണെങ്കിൽ ഇന്നത് നേപ്പാളിൽ എത്തിനിൽക്കുന്നു. സൈക്കിളിൽ താണ്ടിയത് 2900 കിലോമീറ്റർ. താണിക്കുടം UP സ്കൂൾ അധ്യാപകനായ പ്രണവ് രാജ്, ' Teach, Ride, Inspire & Say No To Drugs' എന്ന സന്ദേശവുമായാണ് കേരളത്തിൽ നിന്നും നേപ്പാളിലേക്ക് സൈക്കിൾ യാത്ര നടത്തിയത്. യാത്രയുടെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനോട് സംസാരിക്കുകയാണ് പ്രണവ്
‘സർ പഞ്ച് സർക്കാർ മഹാരാജാധിരാജാ കോ സദാ രഹോസ് ഉന്നതി’ (നമ്മുടെ ശ്രേഷ്ഠനായ ഭരണാധികാരി, സർ പഞ്ച് സർക്കാർ മഹാരാജ നീണാൾ വാഴട്ടെ) രാജാവിന് ദീർഘായുസ്സ് നേരുന്ന ഈ ദേശീയഗാനത്തിൽനിന്ന് ‘ ജനങ്ങൾ, ഭാഷകൾ, മതങ്ങൾ, അവിശ്വസനീയമായ സംസ്കാരങ്ങൾ... നമ്മുടെ പുരോഗമന രാഷ്ട്രമേ, നേപ്പാളേ, നിനക്ക് വിജയം’ എന്ന ബഹുസ്വരതയെ ആശ്ലേഷിക്കുന്ന ദേശഗീതത്തിലേക്ക്, ജനാധിപത്യത്തിലേക്ക് നേപ്പാൾ വഴിമാറിയിട്ട് 17 വർഷമേ ആകുന്നുള്ളൂ. എന്നാൽ പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവിൽ പുറത്താക്കിയ രാജവാഴ്ച തിരികെ വേണമെന്നാവശ്യപ്പെട്ട് കഠ്മണ്ഡുവിൽ വീണ്ടും മുദ്രാവാക്യങ്ങളുയരുകയാണ്. ‘രാജാ ആവൂ ദേശ് ബചാവൂ’ (രാജാവ് തിരികെ വരൂ...രാജ്യത്തെ രക്ഷിക്കൂ) എന്ന് ഒരു വിഭാഗം ജനങ്ങൾ ഉറക്കെ വിളിക്കുന്നു. ഈ ആവശ്യമുന്നയിച്ച് നടന്ന പ്രക്ഷോഭത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമാകുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജവാഴ്ച അനുകൂലികൾ. രണ്ടര നൂറ്റാണ്ടിലേറെയുള്ള രാജഭരണത്തില്‍ അടിച്ചമര്‍ത്തലിന്റെയും അസ്വാതന്ത്ര്യത്തിന്റെയും രുചി ആവോളമറിഞ്ഞ നേപ്പാള്‍ വീണ്ടും രാജഭരണം ആവശ്യപ്പെടുന്നത് എന്തിനാണ്? ആരെല്ലാമാണ് ഈ ആവശ്യവുമായി മുൻപന്തിയിലുള്ളത്? പഴയകാലത്തേക്കുള്ള തിരിച്ചുപോക്ക് ഇനി സാധ്യമാണോ? നേപ്പാളില്‍ ജനാധിപത്യത്തിന്റെ പരാജയത്തിനു കാരണങ്ങളെന്താണ്? നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെ സഞ്ചരിച്ച് വിശദമായി പരിശോധിക്കാം.
‘പൊഖാറ’ എന്ന സ്ഥലപ്പേര് കേട്ടാൽ മലയാളികൾക്ക് അത് നൊസ്റ്റാൾജിയ ആണ്. യോദ്ധ സിനിമയിൽ തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും കുട്ടിമാമയെ അന്വേഷിച്ച് പൊഖാറയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പൊഖാറയിലെ കുട്ടിമാമയും ഡോൾമ അമ്മായിയും റിംപോച്ചെയും എല്ലാം അന്നേ
ജനിച്ചത് നേപ്പാളിൽ, ബോളിവുഡിലും തെന്നിന്ത്യയിലും ആരും കൊതിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉയർന്നു വന്ന വെള്ളി നക്ഷത്രം. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത് അർബുദ ബാധിതയായി. പിന്നെ ചെറിയൊരു ഇടവേള. അർബുദത്തോടു പൊരുതി നേടിയ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ, ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കുന്ന 54
അഭ്യൂഹങ്ങളും ആശങ്കകളും നിലനിൽക്കുന്ന തന്ത്രപ്രധാനമായ ഭാരത- നേപ്പാൾ, ഭാരത-ഭൂട്ടാൻ അതിർത്തിമേഖലകളിൽ കഴിഞ്ഞ രണ്ടുദിവസം ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് നടത്തിയ സന്ദർശനവും കൂടിക്കാഴ്ചകളും വിവരശേഖരണവും ദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റി. ഭൂട്ടാൻ അതിർത്തിയിൽ അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം, നേപ്പാൾ അതിർത്തിയിലെ പാണിറ്റാങ്കി, ഗോർസിങ് ബസ്ടി ഗ്രാമങ്ങൾ എന്നിവിടങ്ങളിലായിരുന്നു അമാർഗ്രാം (എന്റെ ഗ്രാമം) ദൗത്യത്തിന്റെ ഭാഗമായി ഗവർണറുടെ പര്യടനം.
അനധികൃത കുടിയേറ്റക്കാരെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ് അമേരിക്ക. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക കൈവിലങ്ങിട്ട് തിരിച്ചയച്ചത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് നേപ്പാളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങുകളില്ലാതെ
നേപ്പാളിൽ 6.1 തീവ്രതയിൽ വൻ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.
കാഠ്മണ്ഡു∙ നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. 'വിസിറ്റ് പൊഖാറ ഇയർ 2025' ന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഹൈഡ്രജൻ നിറച്ച ബലൂണുകൾ പൊട്ടിത്തെറിച്ചത്. ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ചതിന് ഉത്തരവാദി ഇന്ത്യൻ പൗരനായ കമലേഷ് കുമാറാണെന്ന് പൊലീസ് പറഞ്ഞു.
ഭുവനേശ്വർ ∙ ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (കെഐഐടി) പഠിക്കുന്ന നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു ബലമായി പുറത്താക്കിയ സംഭവത്തിൽ അറസ്റ്റിലായ 5 പേർക്ക് ജാമ്യം. നേപ്പാളി വിദ്യാർഥിനി പ്രകൃതി ലാംസലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളെ തുടർന്നാണ് നേപ്പാളില്‍ നിന്നുള്ള വിദ്യാർഥികളെ അധികൃതർ ഹോസ്റ്റലിൽനിന്നു പുറത്താക്കിയത്. വിദ്യാർഥിയുടെ മരണവും പ്രതിഷേധവും ഇന്ത്യ–നേപ്പാള്‍ ബന്ധത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കയറാനുള്ള പെർമിറ്റ് ഫീസ് 36 ശതമാനം വര്‍ധിപ്പിച്ച് നേപ്പാള്‍. 2025 സെപ്റ്റംബർ മുതൽ ഇത് പ്രാബല്യത്തില്‍ വരും. എവറസ്റ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുമാണ് ഈ ഫീസ്
Results 1-10 of 234