Activate your premium subscription today
ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റാരോപിതനായ പാക്ക് വംശജനും കാനഡ പൗരനുമായ തഹാവൂർ റാണ (64) ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നൽകിയ പുതിയ ഹർജി യുഎസ് സുപ്രീം കോടതി അടുത്ത മാസം 4ന് പരിഗണിക്കും. ഇന്ത്യയ്ക്ക് കൈമാറിയാൽ ശാരീരികമായി പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന് പ്രത്യേക പരാതി നൽകിയത്.
ന്യൂഡൽഹി ∙ പാക്കിസ്ഥാന് ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും കൈമാറരുതെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നെതർലൻഡ്സിനോട് ആവശ്യപ്പെട്ടു. നെതർലൻഡ്സ് പ്രതിരോധ മന്ത്രി റൂബൻ ബ്രക്കെൽമൻസുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് രാജ്നാഥ് സിങ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക്കിസ്ഥാന് ആയുധങ്ങളും മറ്റും നൽകുന്നതു ദക്ഷിണേഷ്യയിലെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നാണു വിവരം.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അഞ്ചു ദിവസങ്ങള്‍ക്കിടയിലുണ്ടായ രണ്ടു ഭീകരാക്രമണങ്ങള്‍ ആ രാജ്യത്തിലെ ഏറ്റവും വലിയ പ്രവിശ്യ നേരിടുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍നിന്നു വേര്‍പെടുത്തി സ്വതന്ത്ര രാജ്യമാക്കുന്നതിനുവേണ്ടി നടത്തുന്ന സമരത്തിന്റെ ഭാഗമാണ്
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. പാക്ക് സേനാംഗങ്ങൾ സഞ്ചരിച്ച ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 90 സൈനികർ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച പാക്ക് സേന, 5 പേർ കൊല്ലപ്പെട്ടെന്നും 10 പേർക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചു. 90 പേർ കൊല്ലപ്പെട്ടെന്നാണു ബിഎൽഎ വാർത്താക്കുറിപ്പിൽ പറയുന്നത്.
ന്യൂഡൽഹി∙ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ നേതാവ് അബു ഖത്തൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭീകര സംഘടനയുടെ മുഖ്യ പ്രവർത്തകനായിരുന്ന അബു ഖത്തൽ, ജമ്മു കശ്മീരിൽ ഒട്ടേറെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനു പിന്നിലെ മുഖ്യ സൂത്രധാരകനാണ്.
ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിലെ സംഭാഷണങ്ങൾക്കിടെ ജമ്മു–കശ്മീരിനെപ്പറ്റി നീതീകരിക്കാനാവാത്ത പരാമർശം നടത്തിയ പാക്കിസ്ഥാന്റെ നടപടിയെ ഇന്ത്യ വിമർശിച്ചു. ജമ്മു–കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം അംബാസഡർ പി.ഹരീഷ് പ്രതികരിച്ചു.
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) കൂടുതൽ അവകാശവാദങ്ങളുമായി രംഗത്ത്. പാക്ക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാത്തതിനാൽ ബന്ദികളാക്കിയ 214 പേരെയും വധിച്ചെന്നാണ് ബിഎൽഎ അവകാശപ്പെടുന്നത്. തടവുകാരെ 48 മണിക്കൂറിനുള്ളിൽ വിട്ടയ്ക്കണമെന്നാണ് ട്രെയിൻ റാഞ്ചിയതിനു പിന്നാലെ ബുധനാഴ്ച സായുധ സംഘം സൈന്യത്തെ അറിയിച്ചത്. എന്നാൽ സൈന്യം ഇതിനു വഴങ്ങാത്തതിനാൽ 214 ബന്ദികളെയും കൊലപ്പെടുത്തിയെന്നാണ് ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്.
ലാഹോർ ∙ അല്ലാമ ഇഖ്ബാൽ രാജ്യാന്തര വിമാനത്താവളത്തിൽ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തത് ഒരു ടയർ ഇല്ലാതെ. കറാച്ചിയിൽനിന്നു പുറപ്പെട്ട പികെ 306 വിമാനമാണ് ലാഹോറില്‍ ഒരു ടയർ ഇല്ലാതെ ലാൻഡ് ചെയ്തത്. സംഭവത്തിൽ പിഐഎ അന്വേഷണം ആരംഭിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6 പിൻ ചക്രങ്ങളിൽ ഒന്നാണ് കാണാതായത്.
ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ ആക്രമണങ്ങൾക്കു പിന്നില്‍ ന്യൂഡല്‍ഹിയാണെന്ന പാക്ക് ആരോപണങ്ങൾ തള്ളി ഇന്ത്യ. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാക്കിസ്ഥാനെന്നു ലോകത്തിനാകെ അറിയാമെന്നും ഇന്ത്യ തിരിച്ചടിച്ചു. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയ സംഭവത്തിനു പിന്നാലെയാണു പാക്കിസ്ഥാന്റെ ആരോപണമുണ്ടായത്.
കറാച്ചി ∙ പാക്കിസ്ഥാൻ ട്വന്റി20 ടീമിൽ നിന്നു പുറത്തായ മുൻ ക്യാപ്റ്റൻ ബാബർ അസം ദേശീയ ട്വന്റി20 ചാംപ്യൻഷിപ്പിൽ നിന്നും പിൻമാറി. ബാബർ, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ, പേസ് ബോളർ നസീം ഷാ എന്നിവരെ 16നു തുടങ്ങുന്ന ന്യൂസീലൻഡ് പരമ്പരയിലെ ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിൽ സിലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ആഭ്യന്തര ട്വന്റി20 ചാംപ്യൻഷിപ്പിൽ നിന്ന് ബാബർ പിൻമാറിയത്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഏപ്രിൽ പകുതിയോടെ തുടങ്ങുന്നതു കൊണ്ടു കൂടിയാണ് ബാബറിന്റെ പിൻമാറ്റമെന്നാണ് റിപ്പോർട്ടുകൾ.
Results 1-10 of 1343