Activate your premium subscription today
ഗാസ∙ 2023 ഒക്ടോബർ 7ന് ഹമാസ് ബന്ദികളാക്കിയ മൂന്നു പേരെ കൂടി മോചിപ്പിച്ചു. ഇസ്രയേൽ പൗരന്മാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വച്ച് ഹമാസ് റെഡ് ക്രോസിനു കൈമാറിയത്. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബന്ദികളെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേൽ ജയിലിൽ കഴിയുന്ന 369 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും.
വാഷിങ്ടൺ ∙ ഗാസ യുഎസ് ഏറ്റെടുത്താൽ പലസ്തീൻ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. പലസ്തീനിലെ ജനങ്ങൾക്ക് മികച്ച പാർപ്പിട സൗകര്യം അറബ് രാജ്യങ്ങളിൽ ഒരുക്കും. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസിൽ നടത്തുന്ന കൂടികാഴ്ചയിൽ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെടും.
ഗാസ ∙ രണ്ടാഴ്ച മുൻപു വെടിനിർത്തൽ നിലവിൽ വന്നിട്ടും ഇസ്രയേൽ ആക്രമണം തുടരുന്നു. മധ്യ ഗാസയിൽ നുസേറത്ത് ക്യാംപിനു പടിഞ്ഞാറ് തീരദേശപാതയിൽ വാഹനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ 4 പലസ്തീൻകാർക്കു പരുക്കേറ്റു. വടക്കൻ ഗാസയിലേക്കു പോയ സംശയകരമായ വാഹനം തകർത്തെന്നും വെടിനിർത്തൽ കരാറിൽ ആക്രമണം ഒഴിവാക്കാൻ പറഞ്ഞിട്ടുള്ള മേഖലയ്ക്കു പുറത്തായിരുന്നു ഈ സ്ഥലമെന്നും ഇസ്രയേൽ അറിയിച്ചു. വെടിനിർത്തൽ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഹമാസ് ആരോപിച്ചു.
ജറുസലം ∙ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 2 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിനോട് അനുഭാവം പ്രകടിപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തിയ 12 പേരെ കിഴക്കൻ ജറുസലമിൽ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. വെടിനിർത്തലിനോടനുബന്ധിച്ച് നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ ലംഘനമാണിതെന്നും സൈന്യം അറിയിച്ചു.
ദോഹ∙ പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ–ഹമാസ് പോരാട്ടത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്രാബല്യത്തിലായത്. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്ഥതയിൽ തയാറാക്കിയ കരാർ മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന കരാർ ഇങ്ങനെ. ആറാഴ്ച നീളുന്ന 3 ഘട്ടങ്ങളുള്ളതാണ് കരാര്.
ഒക്ടോബർ 7: തെക്കൻ ഇസ്രയേലിൽ ഹമാസ് മിന്നലാക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടു. 1100 പേർക്കു പരുക്കേറ്റു. 250 പേരെ ഹമാസ് ബന്ദികളാക്കി. ഒക്ടോബർ 8: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. ഇസ്രയേൽ വ്യോമാക്രമണവും ഉപരോധവും ശക്തമാക്കിയതോടെ ഗാസയിൽനിന്ന് അഭയാർഥിപ്രവാഹം.
യുദ്ധമേഖലയിലെ കുട്ടികൾക്ക് സമാധാനമെന്നാൽ മധുരമായ പ്രതീക്ഷയാണ്. സങ്കൽപിക്കാൻപോലുമാകാത്ത കഷ്ടപ്പാടിനിടെ നനുത്തതെങ്കിലും പ്രത്യാശ പകരുന്ന അപൂർവ മുഹൂർത്തമാണ് വെടിനിർത്തൽ. 15 മാസം നീണ്ട നിരന്തരയാതനയ്ക്കുശേഷം നീതിയുക്തമായ സമാധാനം വന്നണയുന്നത് ഗാസയിലെ കുട്ടികൾക്കും ബന്ദികളായും തടവുകാരായും കഴിയുന്ന കുട്ടികൾക്കും മുറിവുണങ്ങാനുള്ള സൗഖ്യവേളയാണ്. യുദ്ധത്തിന്റെ ഭീതികൾക്കപ്പുറം അത് പുതുജീവിതത്തിന്റെ പ്രതീക്ഷാവാഗ്ദാനമായി മാറുന്നു.
ജറുസലം ∙ മധ്യഗാസയിലെ നുസുറത്ത്, സവൈദ, മഗാസി, ദെയറൽ ബലാഹ് എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 35 പലസ്തീൻകാർ കൊല്ലപ്പെട്ടു. സമാധാനമേഖലയായി പ്രഖ്യാപിച്ചിരുന്ന അൽ മവാസിയിൽ ബുധനാഴ്ച രാത്രി നടത്തിയ ബോംബിങ്ങിലും കുട്ടികളടക്കം 63 പേരാണു കൊല്ലപ്പെട്ടത്. ഇന്നലത്തെ ആക്രമണത്തിൽ മാധ്യമപ്രവർത്തകനായ ഒമർ അൽ ദിരാവിയും കൊല്ലപ്പെട്ടു. ഹമാസ് കമാൻഡ് സെന്ററുകളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ വിശദീകരണം.
ഗാസ ∙ യുദ്ധമൊഴിയാത്ത പുതുവർഷത്തിലേക്ക് പലസ്തീൻകാർ. വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ, ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, വൻവിമർശനവുമായി യുഎൻ മനുഷ്യാവകാശ ഏജൻസിയുടെ റിപ്പോർട്ട് പുറത്തിറങ്ങി. ആശുപത്രികൾക്കു നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ പലസ്തീൻകാരുടെ ആരോഗ്യസംവിധാനം പാടേ തകർത്തതായി യുഎൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഇസ്രയേൽ ആക്രമണം രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ആരോപിച്ചു. 2023 ഒക്ടോബറിനും 2024 ജൂണിനും ഇടയിൽ ഗാസയിലെ ആശുപത്രികൾക്കു നേരെ നടന്ന ഇസ്രയേൽ ആക്രമണങ്ങളുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗാസ ∙ താൽക്കാലിക ടെന്റിൽ കഴിയുന്ന അഭയാർഥി കുടുംബത്തിലെ ഒരു മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളിൽ രണ്ടാമത്തെ കുഞ്ഞും കൊടുംതണുപ്പുമൂലം മരിച്ചു. മധ്യ ഗാസയിലെ അൽ അഖ്സ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുകയായിരുന്ന അലി എന്ന ആൺകുഞ്ഞാണ് ഇന്നലെ മരിച്ചത്. അലിയുടെ ഇരട്ടസഹോദരൻ ജുമാ ടെന്റിനുള്ളിൽ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗാസയിൽ കൊടുംതണുപ്പു മൂലം കുഞ്ഞുങ്ങളുടെ മരണം ഇതോടെ ആറായി.
Results 1-10 of 551