Activate your premium subscription today
റഷ്യ യുക്രെയ്നു ശേഷം ഫിൻലൻഡിലേക്കും നോട്ടമിടുന്നോ? യുദ്ധത്തിന്റെ ആരംഭസമയം മുതൽ ഉയരുന്ന ഒരു ചോദ്യമാണിത്. ഇപ്പോഴിതാ ഫിൻലൻഡുമായുള്ള അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം കൂട്ടിയതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സൈനികത്താവളങ്ങളും വിമാനവിക്ഷേപണ കേന്ദ്രങ്ങളുമൊക്കെ പുതുതായി ഒരുക്കിയിട്ടുണ്ടെന്ന്
കീവ് ∙ ലിയോ മാർപാപ്പ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രസംഗത്തിൽ യുക്രെയ്നിലെ സമാധാനത്തിനായി ആഹ്വാനം ചെയ്തതിനു പിന്നാലെ, അദ്ദേഹത്തിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ക്ഷണം. മാർപാപ്പയുമായി ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹത്തെ യുക്രെയ്നിലേക്കു ക്ഷണിച്ചത്. ഒരു രാഷ്ട്രനേതാവുമായി പുതിയ മാർപാപ്പയുടെ ആദ്യത്തെ സംഭാഷണമാണിത്.
ഇന്ത്യയുടെ സമീപകാല അതിർത്തി കടന്നുള്ള ഓപറേഷനിൽ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്, പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ താവളം കൃത്യമായി തകർക്കാനായതാണ്. ഭീകരവാദികൾക്കുനേരെയുള്ള അളന്നുമുറിച്ചുള്ള ആക്രമണം. ബഹവൽപുരിൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുൾപ്പടെ
കീവ് ∙ റഷ്യയുമായി വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. തുർക്കിയിൽ പുട്ടിനുമായി കൂടികാഴ്ച നടത്താൻ കാത്തിരിക്കുകയാണെന്നും സെലെൻസ്കി പറഞ്ഞു. വ്യാഴാഴ്ച തുർക്കിയിൽ നേരിട്ടുള്ള ചർച്ച നടത്താമെന്ന റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദേശം അംഗീകരിക്കാൻ യുക്രെയ്നോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വൊളോഡിമിർ സെലെൻസ്കിയുടെ പ്രതികരണം.
2018 ഒക്ടോബർ 5, ന്യൂഡൽഹി. ഇന്ത്യൻ പ്രതിരോധസേനയുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിച്ചിടേണ്ട തീയതിയാണിത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ്– 400 ട്രയംഫ് മിസൈൽ സിസ്റ്റം റഷ്യയിൽ നിന്നു വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ട ദിനമാണിത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ, ഡൽഹിയിൽ വച്ചാണ് അദ്ദേഹവുംപ്രധാനമന്ത്രി നരേന്ദ്രമോദിയും കരാറിനായി കൈകൊടുത്തത്. വർഷങ്ങൾക്കിപ്പുറം, ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തുമ്പോൾ എസ് 400 നമുക്ക് സുരക്ഷിത കവചമൊരുക്കുകയാണ്. പാക്കിസ്ഥാന്റെ മിസൈലുകളെ തരിപ്പണമാക്കി, ഇന്ത്യയുടെ പ്രതിരോധക്കരുത്തിന്റെ നേർച്ചിത്രമാവുകയാണ് എസ്400. ശത്രുവിന്റെ ആവനാഴിയിലെ ആയുധങ്ങൾ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തുന്ന സുദർശനചക്രത്തെ പോലെ അതിർത്തിയിലുട നീളം ചീറിപ്പായുന്ന എസ് 400 എയർ ഡിഫൻസ് സംവിധാനത്തിനു നമ്മൾ നൽകിയ പേരും മറ്റൊന്നല്ല –സുദർശൻ!
1998 ൽ ഇന്ത്യയും പാക്കിസ്ഥാനും ആണവായുധങ്ങൾ പരീക്ഷിച്ചശേഷം, ലോകത്തിൽ ഏറ്റവും കൂടുതൽ ആണവ യുദ്ധ സാധ്യത നിലനിൽക്കുന്ന മേഖലയായാണ് ദക്ഷിണേഷ്യയെ അമേരിക്കയും പാശ്ചാത്യനാടുകളും വിശേഷിപ്പിക്കുന്നത്. 1999 ലെ കാർഗിൽ യുദ്ധം മുതൽ, ഇന്ത്യയും പാക്കിസ്ഥാനും ചുരുങ്ങിയത് 6 തവണയെങ്കിലും ആണവായുധ പ്രയോഗ സാധ്യതയുമായി മുഖാമുഖം നിന്നിട്ടുണ്ട്. ആ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സംഘർഷം ലഘൂകരിക്കുന്നതിൽ ഏതെങ്കിലും മൂന്നാം കക്ഷികൾ ഔപചാരികമായല്ലെങ്കിലും പ്രധാനപങ്കു വഹിക്കുകയുണ്ടായി. വൻശക്തിയെന്ന നിലയിൽ മധ്യസ്ഥശ്രമങ്ങളിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നു. ഇത്തവണയും അവർ അതിനു ശ്രമിച്ചേക്കാം. മുൻപു നടത്തിയ മധ്യസ്ഥശ്രമങ്ങളിൽ യുഎസിന് അവരുടെ സഖ്യരാഷ്ട്രങ്ങളുടെ (ഉദാ: യുകെ, സൗദി, യുഎഇ) പിന്തുണ കിട്ടിയിരുന്നു. മാത്രമല്ല, സംഘർഷം ലഘൂകരിക്കുകയാണു വേണ്ടതെന്ന നിലപാടാണു യുഎസിന്റെ സഖ്യകക്ഷികളല്ലാത്ത റഷ്യയും ചൈനയും പോലുള്ള രാജ്യങ്ങളും സ്വീകരിച്ചത്.
ന്യൂഡൽഹി ∙ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ തുടർനീക്കങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്. ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പുട്ടിൻ പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ആകാശയുദ്ധത്തിലും ഒപ്പം സമുദ്രപോരാട്ടങ്ങളിലും ഡ്രോണുകൾ നിർണായകമാകുകയാണ്. ആളില്ലാ വിമാനങ്ങൾക്കൊപ്പം ഇതാ ജെറ്റ് സ്കീകളിൽ പ്രവർത്തിക്കുന്ന മറൈന്‍ ഡ്രോണുകളും യുദ്ധരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നു.സുഖോയ് ഏവിയേഷൻ വികസിപ്പിച്ചെടുത്ത ഇരട്ട എൻജിൻ, ഡബിൾ സീറ്റർ യുദ്ധ വിമാനമാണ് എസ്യു 30, ഇപ്പോഴിതാ റഷ്യയുടെ ഒരു
ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാൻ യൂറോപ്പ് താൽപര്യം പ്രകടിപ്പിക്കേണ്ടതുണ്ടെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പ്രാസംഗികരെയല്ല, പങ്കാളികളെയാണു രാജ്യം തേടുന്നതെന്നും ഡൽഹിയിൽ ആർട്ടിക് സർക്കിൾ ഇന്ത്യ ഫോറത്തിൽ അദ്ദേഹം പറഞ്ഞു. വിഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിലും ഗുണഭോക്താവ് എന്നീ നിലയിലും ഇന്ത്യയും റഷ്യയും തമ്മിൽ മികച്ച പൊരുത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യയെ ഉൾപ്പെടുത്താതെ റഷ്യ–യുക്രെയ്ൻ സംഘർഷത്തിനു പരിഹാരം കാണാൻ പാശ്ചാത്യ രാജ്യങ്ങൾ മുൻപു നടത്തിയ ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു.
നയതന്ത്രത്തിലൂടെ ഇന്ത്യ–പാക് പ്രശ്നം പരിഹരിക്കണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചാണ് റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്.
Results 1-10 of 1907