Activate your premium subscription today
ഒരു കാട്ടുപന്നി കുത്താന്‍ വന്നാൽ എന്തു ചെയ്യും? എങ്ങനെ അതിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടും? കാട്ടുപന്നികൾ നാട്ടിലാകെ നിറഞ്ഞിട്ടും, ആക്രമണത്തിൽ ഒട്ടേറെ ആളുകൾ കൊല്ലപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടും ഈ ചോദ്യത്തിന് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മറുപടി നൽകിയിട്ടുണ്ടോ? കഴിഞ്ഞ 5 വര്‍ഷത്തിനിടെ 35 പേരാണ് കേരളത്തിൽ കാട്ടുപന്നി ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. നാട്ടിലിറങ്ങി പെറ്റുപെരുകിയ കാട്ടുപന്നികളെ കൊല്ലണോ അതോ വളർത്തണോ എന്ന തർക്കത്തിലാണ് ഇപ്പോഴും നമ്മൾ. എന്നാൽ, യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ഇതല്ല സ്ഥിതി. അവിടെ തവിട്ടു കരടിയുടെ (Brown bear) ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ നഷ്ടമായപ്പോഴേക്കും അവിടുത്തെ സർക്കാർ കരടികളെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാനാണ് ആലോചിച്ചത്. തുടർന്ന് രാജ്യത്തെ മൊത്തം കരടികളിൽ 25 ശതമാനത്തെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കാൻ ഭരണകൂടം തീരുമാനിച്ചു. എന്തുകൊണ്ടാണ് ഒരു പൗരന്റെ ജീവൻ നഷ്ടമായപ്പോഴേക്കും, വംശനാശ ഭീഷണി നേരിടുന്ന തവിട്ടു കരടികളെ കൂട്ടത്തോടെ കൊല്ലാൻ സ്ലൊവാക്യൻ ഭരണകൂടം തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ഭീമാകാരനായ ഈ സസ്തനിയെ കൊല്ലാൻ തീരുമാനിക്കുമ്പോള്‍
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുര്‍മു ബുധനാഴ്ച സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുമായി ബ്രാറ്റിസ്ലാവയില് കൂടിക്കാഴ്ച നടത്തി. പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്ലൊവാക്യ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവച്ചു.
നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ലിസ്ബണിൽ എത്തി.
തിരൂർ∙ കഴിഞ്ഞ ദിവസം സ്ലൊവാക്യയുടെ ആകാശത്ത് ഒരു കൂട്ടം പട്ടങ്ങൾ പറന്നു. അതിലൊന്നിന് ഇന്ത്യൻ ദേശീയ പതാകയുടെ മൂവർണ നിറമായിരുന്നു. ആ പട്ടത്തിന്റെ നൂൽ പിടിച്ചിരുന്നത് ഒരു മലയാളിയും– ഷഹീർ മണ്ണിങ്ങൽ. ഫുട്ബോൾ പ്രേമികളുടെ ആവേശമായി മാറിയ മലപ്പുറം എഫ്സിയുടെ ജഴ്സി ധരിച്ചായിരുന്നു ഷഹീറിന്റെ പട്ടം പറത്തൽ.
ഗെൽസൻകിർഹൻ (ജർമനി) ∙ സ്ലൊവാക്യൻ തീരത്ത് നങ്കൂരമിടാൻ തുടങ്ങിയ യൂറോ ക്വാർട്ടർ ഫൈനൽ എന്ന നിധി ഇൻജറി സമയത്തു കയ്യെത്തിപ്പിടിച്ചും അധിക സമയത്തു സ്വന്തമാക്കിയും ഇംഗ്ലണ്ട്! ആദ്യ പകുതിയുടെ തുടക്കത്തിൽ സ്ലൊവാക്യ നേടിയ ലീഡ് രണ്ടാം പകുതിയുടെ ഇൻജറി സമയത്തും തുടർന്ന് അധിക സമയത്തിന്റെ ആദ്യ പകുതിയിലും നേടിയ ഗോളുകളിലാണ് ഇംഗ്ലണ്ട് മറികടന്നത്. സ്കോർ: ഇംഗ്ലണ്ട്–2, സ്ലൊവാക്യ–1. ഇവാൻ സ്ക്രാൻസാണ് (25–ാം മിനിറ്റിൽ) സ്ലൊവാക്യയുടെ ഗോൾ നേടിയത്.
ഡ്യൂസൽഡോർഫ്∙ യൂറോ കപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ സ്ലൊവാക്യയെ വീഴ്ത്തി യുക്രെയ്ൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുക്രെയ്ന്റെ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്നു യുക്രെയ്ൻ, രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചെടുത്തത്. 2012ൽ സ്വീഡനെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് 2–1ന് ജയിച്ചശേഷം യുക്രെയ്ൻ സമാന രീതിയിൽ ജയിക്കുന്നത് ഇതാദ്യമാണ്.
ആദ്യ രാജ്യാന്തര കിരീട നേട്ടമെന്ന സ്വപ്നവുമായി യൂറോയ്ക്കെതിരെ ബൽജിയത്തിന് അപ്രതീക്ഷിത തിരിച്ചടി. ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ സ്ലൊവാക്യയ്ക്കു പരിചയസമ്പത്തിൽ മുന്നിലുള്ള ബൽജിയത്തിനെതിരെ അട്ടിമറി ജയം. സ്കോർ: സ്ലൊവാക്യ–1, ബൽജിയം–0.
ബ്രാട്ടിസ്ലാവ∙ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ വിവരങ്ങളാണ് ഏവരും ഇന്റർനെറ്റിൽ തിരയുന്നത്. ആരാണ് റോബർട്ട് ഫിക്കോ? 1993ൽ സ്ലൊവാക്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ നേതാവെന്ന റെക്കോർഡോടെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തി. അതിതീവ്ര ദേശീയവാദിയും ലിബറൽ ജനാധിപത്യ ആശയങ്ങളോടു കടുത്ത വിമുഖത പ്രകടിപ്പിക്കുന്നയാളുമായ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ സുഹൃത്ത്. ഏറ്റവും കൂടുതൽ കാലം സ്ലൊവാക്യൻ പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് എന്ന റെക്കോർഡും കയ്യാളുന്ന ഈ നേതാവിനെതിരെയാണ്, മധ്യ സ്ലൊവാക് നഗരമായ ഹാൻഡ്ലോവയിൽവച്ച് ഇന്നു വധശ്രമം ഉണ്ടായത്.
ബ്രാട്ടിസ്ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്
ബ്രട്ടിസ്ലാവ ∙ അവനവന്റെ അവകാശങ്ങളാണ് ഏറ്റവും വലുതെന്ന ഏകചിന്തയാണിന്നു പ്രബലമായിരിക്കുന്നതെന്നും ഇതു സ്വാതന്ത്ര്യത്തിന്റെ അർഥം തന്നെ കെടുത്തുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന ചെക്കോസ്ലൊവാക്യയിൽ | Pope Francis | Manorama News
Results 1-10 of 13