Activate your premium subscription today
ഏഷ്യയിലെ ഏറ്റവും പൊക്കമുള്ള മരം, ലോകത്തെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വൃക്ഷം. ഈ ബഹുമതികളൊക്കെ സ്വന്തമായുള്ള പൊക്കക്കാരൻ വൃക്ഷം സ്ഥിതി ചെയ്യുന്നത് തിബറ്റിലെ യാർലങ് സാങ്പോ മലയിടുക്കിലാണ്.
ന്യൂഡൽഹി ∙ ടിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്റെ ആഘാതമുണ്ടായി.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.
കൊൽക്കത്ത∙ ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് (97) ബംഗാളിലെ കലിംപോങ്ങിൽ അന്തരിച്ചു. ദലൈലാമയുടെ 6 സഹോദരങ്ങളിൽ മുതിർന്നയാളായ ഗ്യാലോ ടിബറ്റിന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചു. ടിബറ്റൻ പ്രവാസ സർക്കാരിൽ 1991 മുതൽ 1993 വരെ പ്രധാനമന്ത്രിയും 1993 മുതൽ 1996വരെ സുരക്ഷാമന്ത്രിയുമായിരുന്നു.
ലാസ∙ ടിബിറ്റിലെ ആശ്രമത്തിൽ ലോകത്തിന്റെ തിരക്കുകളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തയായി ആത്മീയ പാതയിൽ സഞ്ചരിക്കുന്ന ഒരു ബുദ്ധ സന്യാസിനി മുൻ ബോളിവുഡ് താരമാണ്. ഗ്യാൽട്ടൻ സാംടെൻ എന്ന അറിയപ്പെടുന്ന ഈ സന്യാസിനിക്ക് ഗ്ലാമറിന്റെയും പ്രശസ്തിയുടെയും ലോകത്ത് നിറഞ്ഞ് നിന്ന ഭൂതകാലമുണ്ട്. ബർഖ മദൻ എന്ന
ബെയ്ജിങ് ∙ ടിബറ്റിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സൈന്യം 400 പേരെ രക്ഷപ്പെടുത്തി. കൊടും തണുപ്പിൽ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. മൈനസ് 18 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്തെ താപനില. വീടുകളും മറ്റും തകർന്ന് എല്ലാം നഷ്ടപ്പെട്ട് തുറസ്സായ പ്രദേശങ്ങളിൽ ടെന്റുകളിൽ കഴിയുന്നവർക്കും ഈ തണുപ്പ് ഭീഷണിയാണ്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മനുഷ്യൻ പരിണാമത്തിന് വിധേയമാകുന്നുണ്ടെന്ന് പഠനം. ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരെ മുൻനിർത്തി കെയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ എമെരിറ്റ സിന്തിയ ബീലാണ് പഠനം നടത്തിയത്.
അന്താരാഷ്ട്രബന്ധങ്ങള്‍ അവലോകനം ചെയ്യുന്ന പ്രമുഖ നിരീക്ഷകരെല്ലാവരും തന്നെ തങ്ങളുടെ ദൃഷ്ടികള്‍ ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന യുക്രെയ്നിലും ഗാസയിലും, സംഘര്‍ഷം പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള തയ്വാന്, തിരഞ്ഞെടുപ്പ് നടന്ന യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഉറപ്പിച്ചുവച്ചിരുന്ന 2024 ജൂണ്‍ മാസത്തില്‍, ഈ ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറി ആളും ആരവവും ഇല്ലാതെ അമേരിക്ക ഒരു പഴയ പോര്മുഖത്തു പുതിയൊരു നീക്കം നടത്തി. എന്തിനും ഏതിനും തമ്മില്‍ പൊരുതുന്ന അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും അംഗങ്ങള്‍ അടങ്ങുന്ന ഒരു സംഘം ധരംശാലയില്‍ എത്തി ടിബറ്റന്‍ ജനതയുടെ ആത്മീയ ആചാര്യനായ ദലൈ ലാമയെ ജൂണ്‍ 19നു സന്ദര്‍ശിച്ചു. അമേരിക്കയിലെ നിയമ നിര്‍മാണ സഭയായ കോണ്‍ഗ്രസിലെ പ്രതിനിധിസഭയിലെ അംഗങ്ങളായിരുന്നു ഇവര്‍ എന്നത് പ്രത്യകം എടുത്തു പറയേണ്ടതുണ്ട്. പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് മൈക്കിള്‍ മക് കോള്‍ നയിച്ച ഈ സംഘത്തില്‍ മുന്‍ സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ മുഖമായ നാന്‍സി പെലോസിയും ഉള്‍പ്പെട്ടിരുന്നു. അടുത്ത കാലത്ത് അമേരിക്കയുടെ നിയമ നിര്‍മാണ സഭകള്‍ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചിരിക്കുന്ന ‘റിസോള്‍വ് ടിബറ്റ് നിയമ’ത്തിനെ (Resolve Tibet Act) കുറിച്ച് അവര്‍ ദലൈ ലാമയെ ധരിപ്പിച്ചു. ടിബറ്റന്‍ ജനതയുടെ സ്വയംഭരണാവകാശത്തോടുള്ള അമേരിക്കയുടെ പിന്തുണ മാറ്റമില്ലാതെ നില്ക്കുന്നു എന്ന ഉറപ്പും ദലൈ ലാമയ്ക്ക് നല്‍കിയതിന് ശേഷമാണ് ഈ സംഘം മടങ്ങിയത്.
കണ്ണിന് പൊൻകണിയാണ് എന്നൊക്കെ നമ്മൾ പറയുന്നതു പോലെ ഇംഗ്ലിഷിലെ ചൊല്ല് കണ്ണിന് ആപ്പിൾ പോലെ എന്നാണ്. പഴവർഗങ്ങളിൽ ആപ്പിൾ വഹിക്കുന്ന സവിശേഷ സ്ഥാനം ഇതിൽ നിന്നുതന്നെ വ്യക്തം. ലോകത്ത് അന്റാർട്ടിക്ക ഒഴിച്ചുള്ള മറ്റു ഭൂഖണ്ഡങ്ങളിലെല്ലാം ആപ്പിൾ വളർത്തപ്പെടുന്നു. പല രാജ്യങ്ങളുടെയും സംസ്കാരവുമായും ആപ്പിൾ കെട്ടുപിണഞ്ഞു കിടക്കുന്നു.
ധരംശാല ∙ ടിബറ്റിലെ പ്രവാസി സർക്കാർ ചൈനയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചു. ഇക്കാര്യം പ്രവാസി സർക്കാർ തലവൻ പെൻപ സെറിങ് സ്ഥിരീകരിച്ചു. രൂക്ഷമായ ചൈന വിരുദ്ധ പ്രക്ഷോഭവും ചൈനയുടെ നിർദയമായ അടിച്ചമർത്തലും മൂലം എല്ലാ സമാധാന ചർച്ചകളും സ്തംഭിച്ചിരിക്കയായിരുന്നു.
ബെയ്ജിങ്∙ ഇന്ത്യയുടെ ആശങ്കകള്‍ അവഗണിച്ച് ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതികളുമായി ചൈന മുന്നോട്ട്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്കു സമീപം ടിബറ്റില്‍ ബ്രഹ്മപുത്രയില്‍ അണക്കെട്ട് | Dam On Brahmaputra, China, Tibet, Manorama News, India China Standoff
Results 1-10 of 36