Activate your premium subscription today
ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയിൽ നിന്നുള്ള ഡ്രൈഫ്രൂട്ട്സ് ബഹിഷ്കരിക്കാൻ പുണെയിലെ വ്യാപാരികൾ തീരുമാനിച്ചു. തുർക്കിയിൽ നിന്നുള്ള ആപ്പിളുകളാണ് വ്യാപാരികൾ ആദ്യം ഒഴിവാക്കിയത്. ഇന്ത്യയും തുർക്കിയും തമ്മിൽ 1,000 കോടി ഡോളറിന്റെ ഡ്രൈഫ്രൂട്ട്സ് കച്ചവടമാണ് ഓരോ വർഷവും നടക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിക്കെതിരെ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു. ആദ്യപടിയെന്നോണം, കൊച്ചി, ഡൽഹി, മുംബൈ അടക്കം രാജ്യത്തെ 8 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനം നൽകുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ ക്ലിയറൻസ് വ്യോമയാനമന്ത്രാലയം പിൻവലിച്ചു.
ന്യൂഡൽഹി∙ഇന്ത്യ – പാക്ക് സംഘർഷത്തിനു പിന്നാലെ തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിച്ച് ഇന്ത്യ. വ്യോമയാന മന്ത്രാലയമാണ് ടർക്കിഷ് കമ്പനിയായ ‘സെലെബി ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി’ന്റെ സുരക്ഷാ അനുമതി റദ്ദാക്കിയിരിക്കുന്നത്. ദേശസുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ അനുമതി റദ്ദാക്കിയതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഒരു തുർക്കി കമ്പനിക്കെതിരെ ഇന്ത്യ നടത്തുന്ന ആദ്യ പരസ്യ നീക്കമാണിത്.
കീവ് ∙ യുക്രെയ്ൻ–റഷ്യ സംഘർഷത്തിനു പരിഹാരം കാണാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് നേരിട്ടു സംസാരിക്കേണ്ടതുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ യുക്രെയ്ൻ സമാധാന ചർച്ച നടക്കാനിരിക്കെയാണ് സെലെൻസ്കിയുടെ പ്രസ്താവന. പുട്ടിൻ തുർക്കിയിലേക്കു പോകുന്ന കാര്യത്തിൽ റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. യുക്രെയ്നുമായി നേരിട്ടു ചർച്ചയാണ് വേണ്ടതെന്നു പുട്ടിൻ ഞായറാഴ്ച പറഞ്ഞിരുന്നു.
ഇന്ത്യ–പാക്ക് സംഘർഷത്തിൽ പാക്കിസ്ഥാനൊപ്പം നിന്ന അസർബൈജാനും തുർക്കിക്കുമെതിരെ സമൂഹ മാധ്യമങ്ങളിലുയർന്ന കടുത്ത വിമർശനം കേരളത്തിലെ ട്രാവൽ ഏജൻസികളെയും വെട്ടിലാക്കി. പാക്കിസ്ഥാന്റെ ജനവാസ മേഖലകൾ ഇന്ത്യ ആക്രമിച്ചുവെന്ന മട്ടിൽ പ്രതിഷേധമുയർത്തിയ രാജ്യങ്ങൾക്കെതിരെയാണ് രോഷം. അസർബൈജാനിലെ ബാകുവിലേക്കും
റോമിലെ അതിപ്രശസ്ത ഭരണാധികാരിയും തത്വചിന്തകനുമായ മാർക്കസ് ഒറേലിയസിന്റെ തുർക്കിയിൽ നിന്നു കടത്തപ്പെട്ട വെങ്കലപ്രതിമ തുർക്കിക്കു തന്നെ തിരികെ നൽകാൻ യുഎസ്. നിലവിൽ ക്ലീവ്ലൻഡ് മ്യൂസിയം ഓഫ് ആർട്സിന്റെ കൈവശമുള്ള പ്രതിമ തുർക്കിയിലെ ബർദർ പ്രവിശ്യയിൽ നിന്നു കണ്ടെത്തപ്പെട്ടതാണ്. പിന്നീട് ഇത് ഇവിടെനിന്നു
തുര്‍ക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളിലേക്കുള്ള പുതിയ ബുക്കിങ് നിര്‍ത്തിവച്ച് ഇന്ത്യന്‍ ട്രാവല്‍ കമ്പനികള്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച് തുര്‍ക്കിയും അസർബൈജാനും രംഗത്തെത്തിയതോടെയാണ് നടപടി. കഴിഞ്ഞ ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍
മേയ് 8 രാത്രി. ആകാശ ആക്രമണങ്ങളിൽ ഇന്ത്യ– പാക്ക് അതിർത്തി സംഘർഷഭരിതമായ ദിനം. ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെല്ലാം ആകാശത്തുവച്ചുതന്നെ തകർക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. ആ രാത്രിയിൽ ഒരു കാര്യം കൂടി ഇന്ത്യയ്ക്കു മനസ്സിലായി. ഇന്ത്യൻ അതിർത്തിയിലേക്ക് പാക്കിസ്ഥാൻ അയച്ച 300–400 ഡ്രോണുകളെങ്കിലും തുർക്കിയിൽ നിർമിച്ചതാണ്. പലയിടങ്ങളിലായി പതിച്ച ഡ്രോൺ ഭാഗങ്ങൾ പരിശോധിച്ചതിൽനിന്ന് ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ലേ മുതൽ സർ ക്രീക്ക് വരെ സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത് തുർക്കി നിർമിത സോംഗർ അസിസ്ഗാർഡ് (SONGAR ASISGUARD) ഡ്രോണുകൾ ഉപയോഗിച്ചാണെന്നായിരുന്നു കണ്ടെത്തല്‍. തുർക്കി സായുധ സേന ഉപയോഗിച്ച ആദ്യത്തെ തദ്ദേശ നിർമിത ഡ്രോണാണിത്. അതാണ് പാക്കിസ്ഥാന് കൈമാറിയതും. ഇതിന്മേല് കൂടുതൽ പരിശോധന നടത്തി വരികയാണെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും മേയ് എട്ടിനു നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരാണ് തുർക്കി, കശ്മീരിൽ അവരെ നിരന്തരം പിന്തുണച്ചിട്ടുള്ള അവരുടെ ഏറ്റവും
ഇസ്ലാമാബാദ്∙ വെടിനിർത്തൽ കരാർ ലംഘനത്തിനു പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി ചൈന. പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുെട പിന്തുണ പാക്കിസ്ഥാനെ അറിയിച്ചത്. വെടിനിർത്തൽ കരാറിനു ശേഷമുള്ള മേഖലയിലെ സ്ഥിതിഗതികളെ കുറിച്ചും നിലവിലെ
കറാച്ചി∙ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തി. തുർക്കി നാവികസേനയുടെ അഡ-ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകളുടെ രണ്ടാമത്തെ കപ്പലായ ടിസിജി ബ്യുകോദ ബുധനാഴ്ച വരെ കറാച്ചിയിൽ തുടരുമെന്നാണ് വിവരം. അങ്കാറയിൽനിന്ന് തുർക്കി വ്യോമസേനയുടെ സി-130 വിമാനം കറാച്ചിയിൽ വന്നിറങ്ങിയതിന് ദിവസങ്ങൾക്കുള്ളിലാണ് യുദ്ധക്കപ്പലും തീരമണിഞ്ഞത്.
Results 1-10 of 201