Activate your premium subscription today
പുതിയ മാർപാപ്പ ലിയോ പതിനാലാമൻ തന്റെ ആദ്യ സ്വകാര്യ യാത്രയിൽ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന വെളുത്ത ഫിയറ്റ് 500 എൽ ഒഴിവാക്കി കറുത്ത ഫോക്സ്-വാഗൺ ആണ് ഉപയോഗിച്ചത്.
വത്തിക്കാൻ സിറ്റി ∙ മനുഷ്യകുലം നേരിടുന്ന സങ്കീർണമായ വെല്ലുവിളിയാണ് നിർമിതബുദ്ധിയെന്ന് (എഐ) ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. മനുഷ്യമഹത്വവും നീതിയും തൊഴിലും സംരക്ഷിക്കുന്നതിന് വലിയ വെല്ലുവിളി ഉയർത്തുന്ന നിർമിതബുദ്ധി ലോകം നേരിടുന്ന പ്രധാന വിഷയമാണെന്നും മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം കർദിനാൾസംഘവുമായുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം മേയ് 18ന് രാവിലെ 10ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ആഘോഷമായ കുർബാനയോടെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
മാനന്തവാടി ∙ ചരിത്രത്തിൽ ഇന്നുവരെ ഒരു മാർപാപ്പയും വയനാട് സന്ദർശിച്ചിട്ടില്ല. എന്നാൽ ഇപ്പോഴത്തെ മാർപാപ്പ ലിയോ പതിനാലാമൻ ബിഷപ്പായിരിക്കുമ്പോൾ തങ്ങളുടെ ഇടവകയിൽ സന്ദർശനം നടത്തുകയും ഒരു ദിവസം താമസിക്കുകയും ചെയ്ത സന്തോഷത്തിലാണ് തലപ്പുഴ ചുങ്കത്തെ സെന്റ് തോമസ് പള്ളിയിലെ വിശ്വാസികൾ. തവിഞ്ഞാൽ പഞ്ചായത്തിലെ ഈ
ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം മേയ് 18നു നടക്കും. അന്നു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. ഇന്നു രാവിലെ 10നു കർദിനാൾമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ സിസ്റ്റീൻ ചാപ്പലിൽ നടന്ന കുർബാനയിൽ മാർപാപ്പ പങ്കെടുത്തിരുന്നെങ്കിലും കർദിനാൾമാർക്കു മാത്രമായിരുന്നു പ്രവേശനം. 21ന് അദ്ദേഹം വിശ്വാസികളെ കാണും.
വത്തിക്കാൻ ∙ സിസ്റ്റീൻ ചാപ്പലിൽ ഇന്നലെ നടത്തിയ കുർബാമധ്യേ പ്രസംഗിച്ച ലിയോ പതിനാലാമൻ മാർപാപ്പ കർദിനാൾമാരെ അഭിസംബോധന ചെയ്തത് ഇംഗ്ലിഷിൽ. എന്നാൽ തുടർന്നുള്ള പ്രസംഗം ഇറ്റാലിയൻ ഭാഷയിലായിരുന്നു. ‘‘നമുക്ക് എല്ലാവർക്കും അനുകരിക്കാനാവുന്ന വിശുദ്ധിയുടെ ഒരു പാത ക്രിസ്തു കാട്ടിത്തന്നു. എല്ലാ പരിമിതികളെയും മറികടക്കാവുന്ന, ദൈവകൽപിതമായ പ്രത്യാശയിലൂന്നിയ ഒന്ന്. വിശ്വാസത്തിൽ നിന്നുള്ള വ്യതിചലിക്കൽ, ഒരു തരത്തിൽ ജീവിതത്തിന്റ അർഥമില്ലായ്മയിലേക്ക് തന്നെയാണ് നമ്മെ നയിക്കുന്നത്.
ബിഷപ്പും അഗസ്റ്റീനിയൻ സമൂഹത്തിന്റെ മേധാവിയുമായിരുന്ന കാലത്ത് ലിയോ പതിനാലാമൻ പാപ്പ പെരുമാറ്റത്തിലൂടെ നേടിയെടുത്ത പല വിശേഷണങ്ങളുണ്ട്. നല്ലൊരു കേൾവിക്കാരൻ. ആരെ കേൾക്കുന്നുവോ ആ സമയത്ത് ആ വ്യക്തിയാണ് ലോകത്ത് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നു തോന്നിപ്പിക്കും.
ലിയോ പതിനാലാമൻ മാർപാപ്പയെ അദ്ദേഹം കർദിനാളായിരുന്ന കാലംമുതൽ എനിക്കു പരിചയമുണ്ട്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അദ്ദേഹത്തെ ആശ്ലേഷിച്ച് അഭിനന്ദിക്കാൻ കർദിനാൾമാർക്ക് അവസരമുണ്ടായിരുന്നു. പിന്നീടു രാത്രി എട്ടരയോടെ സാന്താ മാർത്തയിൽ അത്താഴം. ഭക്ഷണത്തിനു മുൻപുള്ള പ്രാർഥനയ്ക്കു നേതൃത്വം നൽകിയതു പാപ്പയായിരുന്നു.
കേരളത്തിലെ ക്രൈസ്തവ മതവിശ്വാസികളിൽ ബഹുഭൂരിപക്ഷത്തേയും കത്തോലിക്ക സഭാ വിശ്വാസികളാക്കിയ ഉദയംപേരൂർ സുന്നഹദോസ് സംഘടിപ്പിച്ചത് ഒരു അഗസ്തീനിയൻ സഭാ സമൂഹക്കാരനായിരുന്നു. അന്നത്തെ ഗോവ ആർച്ച് ബിഷപ് അലെക്സിസ് ഡെ മെനസിസ്. പുതിയ മാർപാപ്പ ലിയോ പതിനാലാമനെ ആർച്ച് ബിഷപ്പ് അലെക്സിന്റെ പിൻഗാമിയായി വിശേഷിപ്പിക്കാമെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സാക്ഷ്യപ്പെടുത്തുന്നു. 2 മാർപാപ്പമാരാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. അവരിൽ ജോൺ പോൾ രണ്ടാമൻ കേരളവും സന്ദർശിച്ചു. എന്നാൽ മാർപാപ്പയാകുന്നതിനും മുന്നേ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒഎസ്എ) സഭാസമൂഹക്കാരനായ ലിയോ പതിനാലാമൻ 2 തവണ കേരളത്തിലെത്തി. അങ്ങനെ നോക്കുമ്പോൾ പുതിയ മാര്പാപ്പയുടെ തിരഞ്ഞെടുപ്പ് കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ച് കൂടുതൽ പ്രത്യേകതകൾ നിറഞ്ഞതാകുന്നു. ∙ ഒപ്പമിരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി... പുതിയ മാർപാപ്പയായി അഗസ്തീനിയൻ സഭയിൽ നിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രൊവോസ്ത് തിരഞ്ഞെടുക്കപ്പെടുമെന്ന് തങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നതായാണ് ഇന്ത്യയിലെ സഭാ നേതൃത്വം പറയുന്നത്. ബിഷപ്പുമാരെ നിയമിക്കുന്നതിനും പരിശീലനം നൽകുന്നതിനും നേതൃത്വം നൽകുന്ന പ്രധാനപ്പെട്ട പദവിയിലുള്ള കർദിനാളായിരുന്നു അദ്ദേഹം എന്നതിനാലായിരുന്നു ഇത്.
ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയൻ. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ. ലിയോ പതിനാലാമൻ മാർപാപ്പ മുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഒന്നല്ല, രണ്ട് തവണ. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട അദ്ദേഹം ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയതിന് പിന്നാലെ സെന്റ് അഗസ്റ്റിൻ ഓർഡറിൽ ചേർന്നിരുന്നു. സെന്റ്
Results 1-10 of 314