Activate your premium subscription today
ധാക്ക∙ ബംഗ്ലദേശിൽ പാഠപുസ്തകങ്ങൾ തിരുത്തി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. 1971ൽ ബംഗ്ലദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നും മറിച്ച് ഖാലിദ സിയയുടെ ഭർത്താവ്, അന്തരിച്ച സിയാവുർ റഹ്മാനാണെന്നുമാണ് 2025 അക്കാദമിക വർഷത്തിലെ പ്രൈമറി,
ബംഗബന്ധു...ബംഗ്ലദേശ് സ്ഥാപകനും മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്. പാക്കിസ്ഥാനൊപ്പമുണ്ടായിരുന്ന മേഖലയായ, കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ലദേശിനെ ഒരു സ്വതന്ത്രരാജ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് റഹ്മാൻ. ബംഗ്ലദേശിലെ
ധാക്ക∙ ബംഗ്ലദേശ് സ്വാതന്ത്ര്യത്തിനുശേഷം 1972ലാണു രാജ്യത്തിന്റെ സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന് സംവരണ സംവിധാനം കൊണ്ടുവരുന്നത്. തുടക്കത്തില്‍ 30% സ്വാതന്ത്ര്യസമര സേനാനികള്‍ക്കും 10% യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40% വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976ല്‍ ജില്ലകള്‍ക്കുള്ള സംവരണം 20% ആക്കി കുറച്ചു. 1985ല്‍ യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള സംവരണം എല്ലാ സ്ത്രീകള്‍ക്കുമാക്കി മാറ്റി. ഗോത്രവര്‍ഗക്കാര്‍ക്ക് 5% സംവരണവും പുതുതായി കൊണ്ടുവന്നു.
ധാക്ക/ന്യൂഡൽഹി∙ ബംഗ്ലദേശിൽനിന്ന് രാജിവച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന ഗാസിയാബാദിലെത്തിയതിനു പിന്നാലെ ഇന്ത്യയിൽ തിരക്കിട്ട നീക്കങ്ങൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഗാസിയാബാദിലെ ഹിൻഡൻ വ്യോമസേനാത്താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവിടെയാണ് ബംഗ്ലദേശ് വ്യോമസേനയുടെ സി–130 വിമാനത്തിൽ ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും എത്തിയത്. ഹസീനയെത്തിയതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗ്ലദേശിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. അതേസമയം, ഹസീനയുമായി മോദി കൂടിക്കാഴ്ച നടത്തുമോയെന്നതിൽ വ്യക്തതയില്ല.
ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ടപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ രണ്ടു പെൺമക്കൾ മാത്രമായിരുന്നു. അതിൽ ഒരു മകൾ ഷെയ്ഖ് ഹസീന ബംഗ്ലദേശ് പ്രധാനമന്ത്രിയാണ്. 2024 ജനുവരിയിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ, നാലാം തവണയും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഷെയ്ഖ ഹസീനയും അവരുടെ പാർട്ടി അവാമി ലീഗും. 76 വയസ്സായി ഷെയ്ഖ് ഹസീനയ്ക്ക്. മകൾ സൈമ വസിദിന് 50ഉം.
Results 1-5