Activate your premium subscription today
രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങി ഒരു ബഹിരാകാശനടത്തം കൂടി നടക്കാനൊരുങ്ങുകയാണു സുനിത വില്യംസ്. വളരെ വ്യത്യസ്തമായ ഒരു ലക്ഷ്യം ഈ നടത്തത്തിനുണ്ട്. നിലയത്തിനു വെളിയിൽ നിന്ന് തുടച്ചെടുത്തു സാംപിളുകളുണ്ടാക്കുക എന്നതാണ് ഇത്. നിലയത്തിന്റെ ലൈഫ് സപ്പോർട്ട് വെന്റുകളിൽ നിന്നാകും ഈ സാംപിളുകൾ
കേപ് കനവെറൽ (യുഎസ്) ∙ ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തെ അറ്റകുറ്റപ്പണികൾക്കായുള്ള ബഹിരാകാശ നടത്തത്തിനായി ഇന്നലെ പുറത്തിറങ്ങി. ഒരാഴ്ചത്തെ സന്ദർശനത്തിനെത്തി പേടകത്തകരാർ മൂലം കഴിഞ്ഞ 7 മാസമായി നിലയത്തിൽ കഴിയുന്ന സുനിതയുടെ എട്ടാമത്തെ ‘സ്പേസ്വോക്’ ആണിത്. നിലയത്തിലെ സഹപ്രവർത്തകൻ നിക്ക് ഹേഗിനൊപ്പമായിരുന്നു നടത്തം. സുനിതയെയും ഒപ്പം മടക്കയാത്ര മുടങ്ങിയ ബുച്ച് വിൽമോറിനെയും അടുത്തമാസം തിരികെയെത്തിക്കാനാണ് നാസയുടെ നീക്കം.
രണ്ട് ആഴ്ചയ്ക്കുള്ളിൽ രണ്ട് ബഹിരാകാശ നടത്ത ദൗത്യങ്ങളിൽ പങ്കെടുക്കാന്‍ തയാറെടുത്തു സുനിതാ വില്യംസ്. നിക് ഹേഗിനൊപ്പമാണ് ജനുവരി 16ന് ബഹിരാകാശ നടത്തം നടത്താൻ സുനിതാ വില്യംസ് ഒരുങ്ങുന്നത്, തുടർന്ന് ജനുവരി 23 ന് മറ്റൊരു നടത്തം ബുച്ച് വിൽമോറിനൊപ്പവുമായിരിക്കും. ആദ്യ ബഹിരാകാശ നടത്തം രാവിലെ 8 മണിക്ക്
ബഹിരാകശത്ത് കുടുങ്ങിയെന്ന വാർത്തകൾ വരുമ്പോഴും, ആരോഗ്യകാര്യങ്ങളിൽ ആശങ്കകളുയരുമ്പോഴും നിർണായകമായ പല പരീക്ഷണങ്ങളിലും തിരക്കിലാണ് സുനിത വില്യംസ് ഉൾപ്പെടെയുള്ള സ്റ്റാർലൈനർ ദൗത്യത്തിലെ അംഗങ്ങൾ. 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിൽ നാസ ഗവേഷകനായ നിക് ഹേഗിനൊപ്പം സുനിതാ വില്യംസും പങ്കാളിയാകും.. ജനുവരി 16
ബഹിരാകാശത്ത് സുനിത വില്യംസ് പുതുവത്സരം ആഘോഷിക്കുക 16 തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 7 പേരാണ് നിലവിലുള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു.
നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേയ്ക്കുള്ള മടക്കം വീണ്ടും മാറ്റിവെച്ചു.
ബഹിരാകാശനിലയത്തിൽ എത്തിയശേഷം മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ തിരിച്ചെത്താനാകാതെയുള്ള സുനിത വില്യംസിന്റെയും (59) സഹയാത്രികനായ ബച്ച് വിൽമോറിന്റെയും(61) വാസം ഇനിയും നീളും. മാർച്ച് കഴിഞ്ഞാലേ ഇവരെ രക്ഷിക്കാനാകൂവെന്നും ഏപ്രിൽ വരെ നീണ്ടേക്കാമെന്നും നാസ അറിയിച്ചു. ഇവർക്ക് പകരമുള്ള യാത്രാസംഘം തയാറെടുപ്പ്
ബോയിങിന്റെ സ്റ്റാർലൈനറിൽ ജൂണ്‍ അഞ്ചിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതാണ് സുനിത വില്യംസും സഹയാത്രികൻ ബുച് വിൽമോറും. 6 മാസം പിന്നിടുന്ന ബഹിരാകാശ വാസത്തിൽ യുഎസിലെ തിരഞ്ഞെടുപ്പും പിന്നിട്ടു ഒരു ക്രിസ്മസ് കാലവും ആയിരിക്കുന്നു. എന്തായാലും ആഘോഷങ്ങൾക്കൊന്നും കുറവുകളില്ല. ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ
ഐഎസ്എസിന്റെ കമാൻഡർ സ്ഥാനത്താണ് ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. പരീക്ഷണങ്ങളൊക്കെ പൂർത്തിയാക്കി, ഇനി തിരികെ വരാനുള്ള വിവിധ തയാറെടുപ്പുകളിലേക്കു കടക്കുകയാണ് സുനിത വില്യംസും സഹയാത്രികൻ ബുച് വിൽമോറുമെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. സ്യൂട്ടുകളുടെ പരിശോധനകൾക്ക് ശേഷം, സുനിതാ
സ്പേസ് എക്സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും . 2025 തുടക്കത്തില്‍ ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.ആരോഗ്യ ആശങ്കകൾ ലോകം പങ്കുവയ്ക്കുമ്പോൾ ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനവും പരീക്ഷണങ്ങളും ക്ലാസുകളുമായി 'വെരി ബിസിയാണ്'
Results 1-10 of 58