Activate your premium subscription today
കാനഡയിൽ ആർഎസ്എസിനെ നിരോധിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈനിൽ സന്ദേശം ലഭിച്ചു. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ വിഡിയോയുടെ സത്യമറിയാം. ∙ അന്വേഷണം ഐഎസ്ഐ & ആർഎസ്എസ് രണ്ടും എല്ലാരും
കാനഡയിലെ മലയാളി സംഘടനയായ സമന്വയ കൾച്ചറൽ ഓർഗനൈസേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഓട്ടവ ∙ നാല് ഇന്ത്യൻ വംശജരുമായി, ഇന്ത്യാസൗഹൃദ പാലം തീർത്ത് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭയായി. മനീന്ദർ സിദ്ദു (രാജ്യാന്തര വ്യാപാരം), അനിത ആനന്ദ് (വിദേശകാര്യം), റൂബി സഹോത (കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നടപടികൾ), രൺദീപ് സരായ് (ഇന്റർനാഷനൽ ഡവലപ്മെന്റ്) എന്നിവരാണ് കാർണി മന്ത്രിസഭയിലെ ഇന്ത്യക്കാർ. നാലു പേരും പഞ്ചാബുകാരാണ്.
കാനഡയിലെ മുൻനിര സ്പോർട്സ് ക്ലബ് ആയ ടീം കനേഡിയൻ ലയൺസിന്റെ 2025 ലേക്കുള്ള പുതിയ ജേഴ്സി ടീം സ്പോൺസറായ കോക്കാടൻസ് ഗ്രൂപ്പ് എം ഡി ടോമി കോക്കാട്ട് പ്രകാശനം ചെയ്തു.
നോവ സ്കോട്ടിയ ∙ കാനഡയിലെ നോവ സ്കോട്ടിയ പ്രവിശ്യയിലെ ഗ്രാമപ്രദേശത്ത് നിന്ന് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുന്നു.
‘‘ആദ്യത്തെ പ്രാവശ്യം പ്രസിഡന്റായപ്പോള്‍ എനിക്ക് രണ്ടു ചുമതലകള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ഭരണം നടത്തുക ഒപ്പം അതിജീവനവും. എന്നാല്‍ ഇപ്രാവശ്യം ഞാന്‍ രാജ്യം മാത്രമല്ല ലോകം മുഴുവനുമാണ് ഭരിക്കുന്നത്. ചെയ്യുന്നത് വളരെ ഗൗരവമേറിയ ജോലിയാണെങ്കിലും ഞാനിത് വളരെയധികം ആസ്വദിക്കുന്നു.” രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റായ ഡോണൾഡ് ട്രംപ് 100 ദിവസങ്ങള്‍ പിന്നിട്ട വേളയിൽ 'ദി അറ്റ്ലാന്റിക്' എന്ന മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് ഈ വാക്കുകൾ. 100 ദിവസം പൂർത്തിയാക്കിയപ്പോൾ, തനിക്ക് പ്രിയപ്പെട്ട ചില മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനു പുറമേ മിഷിഗൻ സംസ്ഥാനത്ത് വലിയൊരു റാലിയെയും ട്രംപ് അഭിസംബോധന ചെയ്തിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍, താൻ ലോകം മുഴുവനുമാണ് ഭരിക്കുന്നതെന്ന ട്രംപിന്റെ വാക്കുകൾ ആഴത്തില്‍ പരിശോധിച്ചാല്‍ അവയില്‍ വലിയ യാഥാര്‍ഥ്യം ഒളിച്ചിരിക്കുന്നതായി കാണാം. ഈ വരവില്‍ ട്രംപിന്റെ നടപടികള്‍ നൽകുന്ന ആഘാതങ്ങളും പ്രത്യാഘാതങ്ങളും അമേരിക്കയിൽ മാത്രം ഒതുങ്ങില്ല. ലോകത്തെ മുഴുവനും അത് ബാധിക്കുമെന്നത് വാസ്തവമാണ്. സാധാരണ ഒരു ഭരണാധികാരിയുടെ നയങ്ങള്‍ ആ രാജ്യത്തെ അല്ലെങ്കില്‍ അയൽരാജ്യങ്ങളെ മാത്രമേ ബാധിക്കാറുള്ളൂ. എന്നാല്‍ ലോകകാര്യങ്ങളില്‍ നായകസ്ഥാനം വഹിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിക്കുന്ന നടപടികളുടെ അനന്തര ഫലങ്ങള്‍ ലോകമാകെ അനുഭവപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല. ഇക്കാര്യം മനസ്സിലാക്കി ശ്രദ്ധയോടെയും കരുതലോടെയും പെരുമാറുന്ന പ്രസിഡന്റല്ല ട്രംപ്. പകരം തന്റെ ആശയങ്ങളും താല്പര്യങ്ങളും മറ്റു രാഷ്ട്രങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ വലിയ സന്തോഷം കണ്ടെത്തുന്ന വൃക്തിയാണ്. രാജ്യാന്തര കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കാണിക്കേണ്ട മാന്യതയും രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പുലര്‍ത്തേണ്ട മര്യാദകളും തനിക്ക് ബാധകമല്ലെന്ന ഉറച്ച വിശ്വാസമാണ് ട്രംപിനെ നയിക്കുന്നത്. ട്രംപിന്റെ ഈ പെരുമാറ്റവും മറ്റു രാഷ്ട്രത്തലവന്മാരെ അവഹേളിക്കുന്ന മട്ടിലുള്ള വാക്കുകളും
മിസ്സിസാഗ ∙ മുതിർന്നവരേയും പുതുതലമുറയേയും ഒരുപോലെ കയ്യിലെടുത്ത് ഹാൾട്ടൻ മലയാളി അസോസിയേഷൻ സെസ്റ്റിന്റെ ആഘോഷരാവ്. തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയായതാകട്ടെ അക്കര കാഴ്ചകളിലൂടെ സുപരിചിതനായ ജോസുകുട്ടി എന്ന ജോർജ് തേക്കിന്മൂട്ടിൽ.
എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്റാറിയോ∙ ബെൽവിൽ സെന്റ്. കുര്യാക്കോസ് ഏലിയാസ് ചാവറ സിറോ മലബാർ മിഷനെ ഇടവകയായി ഉയർത്തി. മിഷൻ നൈറ്റ്- 2025 പരിപാടിയിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ ആണ് ഇടവക ഉയർത്തലിന്റെ ഉത്തരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ടൊറന്റോ ∙ കാനഡയിൽ കടുത്ത ട്രംപ് വിമർശകൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് അധികാരത്തിലേക്ക്. യുഎസിന്റെ തീരുവ ചുമത്തലും കാനഡയെ അമേരിക്കയുടെ 51–ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണിയും പ്രചാരണത്തിലുടനീളം ശക്തമായി ഉന്നയിച്ചത് മാർക്ക് കാർണിക്ക് അപ്രതീക്ഷിത മുന്നേറ്റം സമ്മാനിച്ചു.
Results 1-10 of 421