Activate your premium subscription today
‘ടൂറിസ്റ്റ് ഫാമിലി’ എന്ന തമിഴ് സിനിമയിലെ അരികുപറ്റി പോകുന്ന ഒരു സാധാരണ കഥാപാത്രം. ഭൈരവൻ എന്ന പൊലീസുകാരൻ. ഒരു തരത്തിലുള്ള ഹീറോയിസവും അയാളിലില്ല. ദിവസവും ഒരേ ജോലി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന, കുടുംബത്തിൽ മനസ്സ് തടവിലിട്ടിട്ടുള്ള, മറ്റൊരു പ്രത്യേകതകളും പ്രത്യക്ഷത്തിൽ അവകാശപ്പെടാനില്ലാത്ത കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിനിധി. എന്നാൽ ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ അയാളുടെയുള്ളിലെ തീ അനുഭവവേദ്യമാകുന്ന ഒരു സീനുണ്ട്. ശ്രീലങ്കയിൽ നിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തുന്ന നായകനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ തമിഴ്നാട്ടിലെ കടൽത്തീരത്തുവച്ച് പിടികൂടുന്നത് അയാൾ കൂടി അടങ്ങുന്ന പൊലീസ് പട്രോളിങ് സംഘമാണ്. എന്നാൽ അവരുടെ കഥ കേട്ടു മനസ്സലിയുന്ന ഭൈരവൻ പൊലീസ് വാൻ ഇടയ്ക്ക് വച്ച് നിർത്തി അവരെ സ്വാതന്ത്ര്യത്തിലേക്ക് തുറന്നുവിടുകയാണ്. അതിനയാൾക്ക് അയാളുടേതായ ചില കാരണങ്ങളുണ്ടെന്ന് ആ വാനിലുള്ളിൽ വച്ച് നടക്കുന്ന ഒരു ഒറ്റ വരി സംഭാഷണത്തിൽ നിന്നു പ്രേക്ഷകർക്ക് മനസ്സിലാകുന്നുമുണ്ട്. അതിൽക്കൂടുതലൊന്നുമില്ല. പക്ഷേ, പിന്നീട് സിനിമയുടെ മധ്യ ഭാഗത്തും തുടർന്നു ക്ലൈമാക്സിലും വീണ്ടുമെത്തുന്ന ഭൈരവൻ
ന്യൂഡൽഹി ∙ അഭയാർഥികൾക്കുള്ള സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതു തടയാനുള്ള നടപടികളുമായി കാനഡ. ഏതാനും ദിവസം മുൻപ് അവതരിപ്പിച്ച ‘സ്ട്രോങ് ബോർഡർ ആക്ടി’ലാണ് ഇതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിരിക്കുന്നത്. പഠനത്തിനെത്തുന്ന ഒട്ടേറെ വിദേശിവിദ്യാർഥികൾ അഭയാർഥി സംവിധാനം ദുരുപയോഗം ചെയ്തു പെർമനന്റ് റസിഡൻസി(പിആർ) സ്വന്തമാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നീക്കം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ ഇതു ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയായി 5500 അഭയാർഥി അപേക്ഷയാണു രാജ്യാന്തര വിദ്യാർഥികളിൽനിന്നു ലഭിച്ചതെന്നു ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡയുടെ(ഐആർസിസി) മേയിലെ റിപ്പോർട്ടിൽ പറയുന്നു
ന്യൂഡൽഹി∙ മജ്നു കാ തിലയിലെ പാക്കിസ്ഥാനി ഹിന്ദു അഭയാർഥി ക്യാംപ് ഇടിച്ചുനിരത്താനുള്ള ഡിഡിഎയുടെ തീരുമാനത്തിൽ ഇടപെടില്ലെന്നു ഡൽഹി ഹൈക്കോടതി അറിയിച്ചു. യമുനാതീരത്തെ പരിസ്ഥിതിലോല മേഖലയിലാണ് ക്യാംപ്. ക്യാംപ് ഇടിച്ചുനിരുത്തും മുൻപ് മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രവി രഞ്ജൻ സിങ് എന്നയാൾ നൽകിയ ഹർജി ജസ്റ്റിസ് ധർമേശ് ശർമ തള്ളി.
ന്യൂഡൽഹി ∙ ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ‘ധർമശാല’ അല്ല ഇന്ത്യയെന്ന് സുപ്രീംകോടതി. ഇന്ത്യയിൽ അഭയാർഥി ആക്കണമെന്ന ശ്രീലങ്കൻ പൗരന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധമുണ്ടെന്നാരോപിച്ച് 2015ൽ അറസ്റ്റിലായ ശ്രീലങ്കൻ തമിഴ് പൗരന്റെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
വാഷിങ്ടൻ ∙ അനധികൃത കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞുപോകാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ആകർഷകമായ’ പദ്ധതി. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് വിമാന ടിക്കറ്റും കുറച്ചു പണവും നൽകുന്ന പദ്ധതിയാണ് ചാനൽ അഭിമുഖത്തിൽ പ്രഖ്യാപിച്ചത്.
ജെനിൻ ∙ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ വെസ്റ്റ് ബാങ്കിലെ പള്ളികളിൽ ഇസ്രയേൽ ആക്രമണം. നബ്ലൂസിലെ അൽ നാസർ പള്ളിയിൽ ആക്രമണത്തെ തുടർന്നുള്ള തീയണയ്ക്കാൻ രക്ഷാപ്രവർത്തകരെ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാംപുകളിൽനിന്നു ജനങ്ങൾ പലായനം ചെയ്തതായി യുഎൻ ഏജൻസി അറിയിച്ചു. ജെനിൻ, തുൾകരീം, നൂർ ഷാംസ് ക്യാംപുകളിൽനിന്നാണു ജനം ഒഴിഞ്ഞുപോയത്.
വാഷിങ്ടൻ ∙ ഫെഡറൽ ഗവൺമെന്റിനു കീഴിൽ റജിസ്റ്റർ ചെയ്യാത്ത അനധികൃത കുടിയേറ്റക്കാർക്ക് വലിയൊരു തുക പിഴയടക്കേണ്ടി വരുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടേതാണു നിർദേശം. റജിസ്റ്റർ ചെയ്യാത്തവർക്ക് തടവുശിക്ഷയും നേരിടേണ്ടി വന്നേക്കാം.യുഎസ് വീസയ്ക്ക് അപേക്ഷിക്കാനായി വിരലടയാളത്തിലൂടെയോ റജിസ്റ്റർ ചെയ്തോ ഔദ്യോഗിക നടപടി പൂർത്തിയാക്കിയിട്ടില്ലാത്ത 14 വയസ്സിനു മുകളിലുള്ളവർ ഉടൻ റജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ വെബ്സൈറ്റിലാണ് ഉടനടി റജിസ്റ്റർ ചെയ്യേണ്ടത്. അതിനുശേഷം റജിസ്ട്രേഷൻ രേഖ എപ്പോഴും കയ്യിൽ കരുതണം.
ന്യൂഡൽഹി ∙ യുഎസ് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനത്തിലും പുരുഷൻമാരെ കൈവിലങ്ങും കാൽച്ചങ്ങലയും ധരിപ്പിച്ചു. വിമാനത്തിൽനിന്ന് ഇറങ്ങുന്നതിനു 10 മിനിറ്റ് മുൻപാണു വിലങ്ങ് നീക്കം ചെയ്തതെന്നും യാത്രക്കാർ പറഞ്ഞു. 112 പേരുമായി യുഎസ് സൈനികവിമാനം ഞായറാഴ്ച രാത്രിയാണു പഞ്ചാബിലെ അമൃത്സറിൽ എത്തിയത്. അനധികൃത കുടിയേറ്റക്കാരെ പിടികൂടി താമസിപ്പിച്ച ക്യാംപുകളിൽ തലപ്പാവ് ഉൾപ്പെടെ അഴിപ്പിച്ചെന്നു സിഖ് യുവാക്കൾ ആരോപിച്ചു. ഇതു ചോദ്യം ചെയ്തവരോട് ആരെങ്കിലും തൂങ്ങിമരിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ തിരിച്ചുചോദിച്ചത്രേ. ഷൂ ലെയ്സ് പോലും ഊരിമാറ്റി.
മ്യൂണിക്ക് ∙ മ്യൂണിക്കില്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ബിഎംഡബ്ള്യു മിനി കൂപ്പര്‍ കാർ ഇടിച്ചു കയറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 30 ആയി. പിഞ്ചു പെണ്‍കുട്ടിയുള്‍പ്പെടെ പത്തോളം പേരുടെ നില ഗുരുതരമാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം.
ലണ്ടൻ∙ ബോട്ടിലും വാനിലും ട്രക്കുകളുടെ പിന്നിലും നുഴഞ്ഞുകയറി ജീവൻ പണയം വച്ച് ബ്രിട്ടനിലെത്തി സ്ഥിരതാമസത്തിന് മോഹിക്കുന്നവർക്ക് വിലക്കിട്ട് ബ്രിട്ടൻ. ഇത്തരത്തിൽ അനധികൃത ബോട്ടിലും ട്രക്കുകളിലും അഭയാർഥികളായി എത്തുന്നവർ എത്രകാലം ബ്രിട്ടനിലെ അഭയാർഥി ക്യാംപുകളിൽ കഴിഞ്ഞാലും അവർക്ക് പൗരത്വം നൽകേണ്ടതില്ലെന്ന
Results 1-10 of 51