Activate your premium subscription today
ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങളിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹരിക്കലും) നിയമം’ 2013ൽ രാജ്യത്തു നടപ്പാക്കിയത്.
സ്വന്തം കൗൺസിലർ അവിശ്വാസ പ്രമേയവേളയിൽ കൂറുമാറിയേക്കാം എന്ന സംശയമുണ്ടായാൽ എന്തുചെയ്യണം? സിപിഎമ്മിന് അക്കാര്യത്തിൽ ഒരു സംശയവുമില്ല – തട്ടിക്കൊണ്ടുപോകുക! സിപിഎം ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം വനിതാ കൗൺസിലർ കല രാജുവിനെ കൂറുമാറുമെന്ന സംശയത്തിൽ തട്ടിക്കൊണ്ടുപോയത് നഗരമധ്യത്തിൽനിന്നു തന്നെയാണ്
ലോകത്തിലെ ഏറ്റവും പ്രബല സാമ്പത്തിക – സൈനിക ശക്തിയുടെ കടിഞ്ഞാൺ വീണ്ടും കയ്യിലെത്തിയതിന്റെ വിളംബരമാണ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം ഡോണൾഡ് ട്രംപ് നടത്തിയ നയംമാറ്റ പ്രഖ്യാപനങ്ങൾ. ലോകാരോഗ്യസംഘടനയിൽനിന്നും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നുമുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വം റദ്ദാക്കൽ, മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, ട്രാൻസ്ജെൻഡറുകളെ നിരാകരിക്കൽ എന്നിവയടക്കം പുതിയ പ്രസിഡന്റിന്റെ ആദ്യദിന കയ്യൊപ്പുവീണ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ പലതും കടുത്ത ആശങ്കയിലേക്കു വാതിൽതുറക്കുകയാണ്.
രാജ്യത്തെ രണ്ടു നീതിപീഠങ്ങളിൽനിന്നായി ഇന്നലെ നാം കേട്ടത് കൊടുംക്രൂരഹത്യകളിലൂടെ പൊതുസമൂഹത്തെ നടുക്കിയവർക്കുള്ള ശിക്ഷാവിധികൾ.
സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സംയോജനം ബഹിരാകാശത്തു വിജയകരമായി പൂർത്തിയാക്കി ഡോക്കിങ് സാങ്കേതികശേഷി നേടിയിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ). ഇതോടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ മറ്റൊരു അഭിമാനമുദ്രകൂടി നാം സ്വന്തമാക്കുന്നു.
ഇന്ത്യൻ എംബസിയുടെ കമ്യൂണിറ്റി വൊളന്റിയറായി ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ഞാൻ ടെൽ അവീവിലാണ് താമസിക്കുന്നത്. ആദ്യമാസങ്ങളിലെ ആശങ്കകൾക്കുശേഷം ഇവിടെയെല്ലാം സാധാരണപോലെ ആയിരുന്നു. എന്നാൽ, നാട്ടിലുള്ളവർക്കു പേടിയായിരുന്നു. അവിടെനിന്നുള്ള ഓരോ ഫോൺകോളിലും ആ ഭയമറിഞ്ഞു. വെടിനിർത്തൽ വരുമ്പോൾ ആ പേടി മായുമല്ലോ എന്ന സന്തോഷമുണ്ട്.
ഒക്ടോബർ 7: തെക്കൻ ഇസ്രയേലിൽ ഹമാസ് മിന്നലാക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടു. 1100 പേർക്കു പരുക്കേറ്റു. 250 പേരെ ഹമാസ് ബന്ദികളാക്കി. ഒക്ടോബർ 8: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. ഇസ്രയേൽ വ്യോമാക്രമണവും ഉപരോധവും ശക്തമാക്കിയതോടെ ഗാസയിൽനിന്ന് അഭയാർഥിപ്രവാഹം.
ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായൊരു യുദ്ധത്തിനു വിരാമചിഹ്നം വീഴുകയാണെന്നുവേണം വിചാരിക്കാൻ. ഇത്രയും ആശ്വാസം പകരുന്ന മറ്റൊരു വാർത്ത സമീപകാലത്തൊന്നും കേട്ടിട്ടില്ലെങ്കിലും കരാറിന് അന്തിമാനുമതി നൽകുന്നതിൽ ഇസ്രയേൽ തുടരുന്ന അനിശ്ചിതത്വം ലോകത്തിന്റെയാകെ ആശങ്കയാകുകയാണ്. ഇന്നലെയും ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടർന്നത് ആ ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു.
താളം കണ്ടെത്തിയ ഹൃദയങ്ങളുടെ മിടിപ്പുകൾ ചേർത്തെഴുതിയൊരു കവിതയാണു ‘ഹൃദയപൂർവം’ പദ്ധതി. സഹജീവികളോടുള്ള മലയാള മനോരമ മുൻ ചീഫ് എഡിറ്റർ കെ.എം.മാത്യുവിന്റെ കരുതലാണു പുണ്യം നിറഞ്ഞ ഈ പദ്ധതിയുടെ മൂലധനം.
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ) തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
Results 1-10 of 290