Activate your premium subscription today
ഓർത്താൽ ഒട്ടൊക്കെ വിചിത്രവും ഒപ്പം ദയനീയവുമാണ് നവകേരളത്തിന്റെ വിധി. ‘പരാതിയുണ്ടോ പരാതി’ എന്നു വിളിച്ചുചോദിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരസമേതം ‘നവകേരള സദസ്സെ’ന്നു പേരിട്ട് ആഡംബര യാത്ര നടത്തിയ അതേ നാട്ടിൽ തന്നെയാണു നീതിനിഷേധത്തിനെതിരെ കണ്ണീരൊലിപ്പിച്ച് ആയിരങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ ഭരണകേന്ദ്രങ്ങളിലും മരണതുല്യമായ സഹനം അനുഭവിച്ച് സമരങ്ങൾ നടത്തുന്നത്.
ചെയ്യാത്ത സേവനത്തിന്’ 2.70 കോടി രൂപ ശശിധരൻ കർത്തായുടെ ഉടമസ്ഥതയിലുള്ള സിഎംആർഎൽ കരിമണൽ കമ്പനിയിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിനു കിട്ടി എന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കണ്ടെത്തിയത്. അതെത്തുടർന്നാണ് കേസെടുത്തതും വീണയെ പ്രതിയാക്കിയതും.
കൊല്ലം ജില്ലയിലെ കടയ്ക്കൽ ചന്തയിൽ അന്യായ കരംപിരിവിനെതിരെ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ 1938ൽ നടന്ന ജനമുന്നേറ്റമാണ് പേരുകേട്ട ‘കടയ്ക്കൽ വിപ്ലവം’. പൊലീസ് സ്റ്റേഷനു തീയിടുകയും ചതുരശ്ര കിലോമീറ്ററുകളോളം സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നിടത്തോളമെത്തിയ ജനരോഷം. അത് അടിച്ചമർത്താൻ പൊലീസും പട്ടാളവും നടത്തിയ നരനായാട്ടിനെക്കൂടി ചെറുത്തുനിന്ന ചരിത്രം.
മദ്യപിക്കുന്നവർ പാർട്ടിയിലുണ്ടെങ്കിൽ പുറത്താക്കും’ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു കൊല്ലത്തു നിന്നനിൽപിൽ വെള്ളമടിക്കെതിരെ വെളിപാടുണ്ടാകുമെന്ന് വെളിവുള്ള ആരെങ്കിലും കരുതിയോ? അതും പണം വെള്ളംപോലെ ഒഴുക്കി സംസ്ഥാന സമ്മേളനം സാഘോഷം നടത്തുന്ന സമയത്ത്. ബന്ദിനും ഹർത്താലിനും പോലും ഉത്സവമേഖലകൾ ഒഴിവാക്കാറുണ്ട്.
സ്ഥിരമായി തർക്കവും അത്യാവശ്യത്തിനു യുദ്ധവും നടത്തുന്ന പല അയൽരാജ്യങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ മാപ്പിൽ കാണുന്നതാവണമെന്നില്ല ശരിക്കുള്ള അതിർത്തി. ‘ലൈൻ ഓഫ് കൺട്രോൾ’ എന്നും ‘ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ’ എന്നുമൊക്കെ നയതന്ത്രപരമായി പല വിളിപ്പേര് അതിനുണ്ട്.
താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ മുന്നറിയിപ്പാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചത്.
മുഖ്യമന്ത്രിയുടെ നെഞ്ചത്തുനോക്കി പൊള്ളുന്നരീതിയിൽ പറയാമായിരുന്നു. നല്ല പബ്ലിസിറ്റി കിട്ടുമായിരുന്നു. പക്ഷേ, ഞാൻ ചെയ്തില്ല’ എന്ന് എൻസിപി നേതാവ് പി.സി.ചാക്കോ പറഞ്ഞതായാണു പാർട്ടി നേത്യയോഗത്തിന്റേതായി പുറത്തുവന്ന ശബ്ദരേഖ. നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റായ താൻ പറഞ്ഞതിനു പിണറായി വിജയൻ പുല്ലുവില കൊടുത്തതിലെ മനോവിഷമംകൊണ്ടു പറഞ്ഞുപോയതാണെന്നു കരുതണം.
നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ട് ആകേണ്ടിവരുന്നത് എന്തൊരു കഷ്ടമാണ്’ എന്നായിരുന്നു പുകയില ഉപയോഗംമൂലം പാതിവഴിയിൽ ജീവിതം നഷ്ടപ്പെട്ടവരെപ്പറ്റി പ്രശസ്ത ക്രിക്കറ്റർ രാഹുൽ ദ്രാവിഡിന്റെ സങ്കടം. ‘നന്നായി കഞ്ചാവു വലിച്ചുകൊണ്ടിരിക്കുന്നതിനിടെ എക്സൈസുകാരുടെ പിടിയിലാവുന്നത് എന്തൊരു കഷ്ടമാണ്’ എന്നാണ് പക്ഷേ, സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ സങ്കടം. നേരിയ വ്യത്യാസമേയുള്ളൂ.
അധികാരം എന്നത് സർവാധിപത്യമാകുന്നുവെന്നും നടക്കുന്നതു നേതൃപൂജയാണെന്നുമാണ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിൽ സാക്ഷാൽ എം.ടി. വാസുദേവൻ നായർ ഈ വർഷമാദ്യം കോഴിക്കോട്ടു പറഞ്ഞത്. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല ജനത്തിന്റെ സ്വാതന്ത്ര്യമെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. വർഷം കടന്നുപോകുന്നതിനൊപ്പം എംടിയും
സമയദോഷംകൊണ്ടാണ് മന്ത്രിയാകാൻ പറ്റാത്തതെന്നാണ് ഒടുവിൽ എൻസിപിയുടെ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിന്റെ ആശ്വാസം. ‘ക്ലോക്ക്’ ആയിരുന്നു പണ്ട് എൻസിപിയുടെ ചിഹ്നം. അതും പാർട്ടിയും പക്ഷേ, അജിത് പവാർ ചൂണ്ടിയെടുത്തു. ക്ലോക്ക് കൈവിട്ടുപോയെങ്കിലും തോമസിനു സമയത്തിൽ വിശ്വാസം കൂടിയിട്ടേയുള്ളൂ എന്നതു നല്ല ലക്ഷണമാണ്.
Results 1-10 of 145